രണ്ട് പാകിസ്ഥാന്‍ ഭീകരരുടെ കൊലപാതകത്തില്‍ ‘ഇന്ത്യന്‍ ഏജന്റുമാര്‍ക്ക്’ പങ്കുണ്ടെന്ന പാകിസ്ഥാന്റെ അവകാശവാദം നിരസിച്ച് വിദേശകാര്യ മന്ത്രാലയം പാകിസ്ഥാന്‍ തെറ്റായതും ദുരുദ്ദേശ്യപരവുമായ ഇന്ത്യാ വിരുദ്ധ പ്രചരണം നടത്തുകയാണ്. പാകിസ്ഥാന്‍ വിതയ്ക്കുന്നതെന്താണോ അത് കൊയ്യുമെന്നും എംഇഎ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ പറഞ്ഞു.
‘പാകിസ്ഥാന്‍ വിദേശകാര്യ സെക്രട്ടറിയുടെ ചില പരാമര്‍ശങ്ങളെക്കുറിച്ചുള്ള മാധ്യമ റിപ്പോര്‍ട്ടുകള്‍ ഞങ്ങള്‍ കണ്ടു. വ്യാജവും ദുരുദ്ദേശ്യപരവുമായ ഇന്ത്യാ വിരുദ്ധ പ്രചരണങ്ങള്‍ നടത്താനുള്ള പാക്കിസ്ഥാന്റെ ഏറ്റവും പുതിയ ശ്രമമാണിത്. ലോകത്തിന് അറിയാവുന്നതുപോലെ, പാകിസ്ഥാന്‍ പണ്ടേ തീവ്രവാദത്തിന്റെയും സംഘടിത കുറ്റകൃത്യങ്ങളുടെയും നിയമവിരുദ്ധമായ രാജ്യാന്തര പ്രവര്‍ത്തനങ്ങളുടെയും കേന്ദ്രമാണ്. ,’ മന്ത്രാലയം ഒരു പ്രസ്താവനയില്‍ പറഞ്ഞു
‘ഇന്ത്യയും മറ്റ് പല രാജ്യങ്ങളും പാകിസ്ഥാന്റെ സ്വന്തം ഭീകരതയുടെയും അക്രമത്തിന്റെയും സംസ്‌ക്കാരത്താല്‍ നശിപ്പിക്കപ്പെടുമെന്ന് മുന്നറിയിപ്പ് നല്‍കി. പാകിസ്ഥാന്‍ അത് വിതയ്ക്കുന്നത് കൊയ്യും. സ്വന്തം തെറ്റുകള്‍ക്ക് മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നത് ന്യായീകരണമോ പരിഹാരമോ ആകില്ല,’ എംഇഎ കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ വര്‍ഷം സിയാല്‍കോട്ടിലും റാവല്‍കോട്ടിലും ജെയ്ഷെ മുഹമ്മദ്, ലഷ്‌കര്‍ ഇ തൊയ്ബ സംഘടനകളിലെ രണ്ട് ഭീകരരെ വധിച്ച സംഭവത്തിലാണ് ഇന്ത്യക്കെതിരെ ആരോപണം ഉയര്‍ന്നത്. ഇരുകൊലപാതകങ്ങളിലും ഇന്ത്യന്‍ ഏജന്റുമാരെ ബന്ധപ്പെടുത്തുന്നതിന് വിശ്വസനീയമായ തെളിവുകളുണ്ടെന്ന് പാകിസ്ഥാന്‍ വിദേശകാര്യ സെക്രട്ടറി മുഹമ്മദ് സൈറസ് സജ്ജാദ് ഖാസിയാണ് അവകാശപ്പെട്ടത്. ഇതിന് പിന്നാലെയാണ് ഇന്ത്യയുടെ മറുപടി.
ഇന്ത്യ പാകിസ്ഥാനില്‍ ‘ദേശീയവും നിയമവിരുദ്ധവുമായ കൊലപാതകങ്ങള്‍’ നടത്തുകയാണെന്ന് ഒരു പത്രസമ്മേളനത്തിലാണ് ഖാസി ആരോപിച്ചത്. 2016ല്‍ പത്താന്‍കോട്ട് വ്യോമസേനാ താവളത്തിലുണ്ടായ ആക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ ഷാഹിദ് ലത്തീഫ് 2023 ഒക്ടോബര്‍ 11ന് സിയാല്‍കോട്ടിലെ പള്ളിയില്‍ വെടിയേറ്റ് മരിച്ചു. ഒരു മാസം മുമ്പ്, 2023 ജനുവരി ഒന്നിന് ജമ്മു കശ്മീരില്‍ നടന്ന ധാന്‍ഗ്രി ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരന്മാരില്‍ ഒരാളായ അബു ഖാസിം എന്ന റിയാസ് അഹമ്മദ് റാവലക്കോട്ടിലെ പള്ളിയില്‍ വെച്ചും വെടിയേറ്റ് മരിച്ചിരുന്നു.
































