കേന്ദ്രത്തില്‍ നിന്ന് നരേന്ദ്ര മോദി സര്‍ക്കാരിനെ പിഴുതെറിയുമെന്ന് ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവ് പ്രതിപക്ഷ സഖ്യമായ ഇന്ത്യയ്ക്ക്നല്ല ഭാവിയുണ്ട്. എല്ലാ നേതാക്കളും ഇന്ത്യ മുന്നണിയുടെ യോഗത്തിനെത്തും. പ്രതിപക്ഷ സഖ്യമായിരിക്കും ഇത്തവണ രാജ്യത്ത് സര്‍ക്കാര്‍ രൂപീകരിക്കുക. നമ്മള്‍ ജയിക്കും. നാമെല്ലാവരും പൂര്‍ണ്ണമായും ഒറ്റക്കെട്ടാണ്. ഈ സഖ്യം നരേന്ദ്ര മോദിയുടെ സര്‍ക്കാരിനെ അട്ടിമറിക്കുമെന്നും ലാലു യാദവ് കൂട്ടിച്ചേര്‍ത്തു.ഡിസംബർ 19 ന് നിശ്ചയിച്ചിരിക്കുന്ന ഇന്ത്യ മുന്നണിയുടെ യോഗത്തിൽ പങ്കെടുക്കാന്‍ ഡല്‍ഹിയില്‍എത്തിയതായിരുന്നു അദ്ദേഹം. എസ്പി അധ്യക്ഷന്‍ അഖിലേഷ് യാദവ്, ടിഎംസി അധ്യക്ഷ മമത ബാനര്‍ജി തുടങ്ങിയ നിരവധി പ്രമുഖ നേതാക്കള്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. സീറ്റ് വിഭജനം സംബന്ധിച്ച് ചര്‍ച്ചകള്‍ അടക്കം യോഗത്തില്‍ നടന്നേക്കുമെന്നാണ് വിവരം. പ്രതിപക്ഷ സഖ്യത്തിന്റെ നാലാമത്തെ യോഗമാണിത്
നേരത്തെ പട്ന, ബംഗളൂരു, മുംബൈ എന്നിവിടങ്ങളില്‍ ഇന്ത്യ മുന്നണിയുടെ യോഗങ്ങള്‍ നടന്നിരുന്നു.. രണ്ട് തവണ മാറ്റി വെച്ച ശേഷമാണ് 19ന് നാലാം യോഗം ഡൽഹിയിൽ നടക്കുന്നത്. നേരത്തെ ഡിസംബര്‍ 17ന് നിശ്ചയിച്ചിരുന്ന മാറ്റിവെച്ചതിന് കാരണമൊന്നും ഇതുവരെ കോൺഗ്രസ് നേതൃത്വം വ്യക്തമാക്കിയിട്ടില്ല. നിയമസഭാ തിരഞ്ഞെടുപ്പ് ഫലത്തിന്റെ പശ്ചാത്തലത്തില്‍ ഡിസംബർ ആറിനാണ് ആദ്യം യോഗം നിശ്ചയിച്ചിരിക്കുന്നത് എന്നാല്‍ പ്രധാന നേതാക്കളുടെ അസൗകര്യം പരിഗണിച്ച് ഇത് 17ലേക്ക് മാറ്റുകയായിരുന്നു. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍, ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍, സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് എന്നിവരുള്‍പ്പെടെയുള്ള ഉന്നത നേതാക്കളാണ് യോഗത്തില്‍ നിന്ന് വിട്ടുനിന്നത്.
തിരഞ്ഞെടുപ്പ് നടന്ന മധ്യപ്രദേശ്, ഛത്തീസ്ഗഡ്, തെലങ്കാന, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിലെ ഫലം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഡിസംബര്‍ ആറിന് കോണ്‍ഗ്രസ് യോഗം വിളിച്ചത്. മൂന്ന് സംസ്ഥാനങ്ങളിലാണ് ബി.ജെ.പി ജയിച്ചത്. രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നിവിടങ്ങളില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടു. ഇപ്പോള്‍ വടക്ക് ഹിമാചല്‍ പ്രദേശ് മാത്രമാണ് കോണ്‍ഗ്രസിന്റേതായി അവശേഷിക്കുന്നത്. മൂന്ന് സംസ്ഥാനങ്ങളില്‍ മാത്രം സ്വന്തം നിലയില്‍ ഭരിക്കുന്ന പാര്‍ട്ടി ബിഹാറിലും ജാര്‍ഖണ്ഡിലും പ്രാദേശിക പാര്‍ട്ടികളുമായുള്ള സഖ്യത്തിലായതിനാല്‍ ഭരണപക്ഷത്താണ്. ഈ സാഹചര്യത്തിലാണ് കോൺഗ്രസ് ഇന്ത്യ മുന്നണി യോഗം വിളിക്കാൻ മുൻകൈയെടുത്തത്. അടുത്ത വര്‍ഷം നടക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ട്രയലായാണ് അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലത്തെ പ്രതിപക്ഷം കണ്ടിരുന്നത്.

































