ചെങ്ങന്നൂർ: കൈയ്യേറ്റവും മലിനീകരണവും കിഴക്കൻ മഴവെള്ളപ്പാച്ചിലിൽ ഒഴുകിയെത്തിയ എക്കൽ ചെളി കാരണം നികന്നടിഞ്ഞു കൂടിയ പമ്പാനദിയുടെ ഇരുകരയോടും ചേർന്ന ഭാഗങ്ങൾ ഒഴുക്കു നിലച്ച കൈവഴികളും നവീകരിച്ച് ആഴംകൂട്ടി കൈയേറ്റവും മലിനീകരണവും തടയണമെന്ന് ആവശ്യം ഉന്നയിച്ച് കഴിഞ്ഞദിവസം ചെങ്ങന്നൂരിൽ നടന്ന നവകേരള സദസ്സ് മുമ്പാകെ കേരള ദേശബന്ധു എഡിറ്റർ കെ.എഫ് നൗഷാദ് നിവേദനം സമർപ്പിച്ചു,
ഈ ആവിശ്യം ഉന്നയിച്ച് 2012 മുതൽ വകുപ്പ് മന്ത്രി മുതൽ ചീഫ് സെക്രട്ടറി വരെ പല നിവേദനങ്ങളും സമർപ്പിച്ചിരുന്നു.2017 ജൂണിൽ നൽകിയ ഒരു പരാതിയെ തുടർന്ന് ചീഫ് സെക്രട്ടറിയുടെ നിർദ്ദേശ പ്രകാരം 2021- ഒക്ടോബറിൽ കായംകുളം മേജർ ഇറിഗേഷൻ വിഭാഗത്തിലെ ഉദ്യോഗസ്ഥ പമ്പാനദിയുടെ അവസ്ഥ നേരിട്ടു മനസ്സിലാക്കുകയും വിശദമായ റിപ്പോർട്ട് തയ്യാറാക്കി മേൽ ഉദ്യോഗസ്ഥന്മാർക്ക് സമർപ്പിക്കുകയും ചെയ്തിരുന്നു.എന്നാൽ അതിന് നാളിതുവരെയും ഒരു നടപടിയും ഉണ്ടായിട്ടില്ല.176 കിലോമീറ്റർ ദൈർഘ്യമുള്ള പമ്പാനദിയുടെ പടിഞ്ഞാറൻ ഭാഗമാകുന്ന ചെങ്ങന്നൂർ, തിരുവല്ല,കാർത്തികപ്പള്ളി,കുട്ടനാട്,ചങ്ങനാശ്ശേരി, അമ്പലപ്പുഴ താലൂക്കുകൾ ഉൾപ്പെടുന്ന ഭാഗത്തു കൂടി കടന്നു പോകുന്ന നദിയുടെ ഇരു കരയോടുമടുത്ത ഭാഗങ്ങൾ നീരൊഴുക്ക് നിലച്ച് കരയായി രൂപാന്തരപ്പെട്ടിട്ടുള്ളതുമാകുന്നു.
ഈ സ്ഥിതി തുടരുകയാണെങ്കിൽ നദിയുടെ പല ഭാഗങ്ങളിലും നീരൊഴുക്ക് നിലയ്ക്കുന്ന അവസ്ഥയിലാണ്. കൂടാതെ നദിയുടെ കര പ്രദേശങ്ങൾ കയ്യേറുകയും സ്വകാര്യ വ്യക്തികൾ കൈവശപ്പെടുത്തുകയും ചെയ്തിട്ടുണ്ട് പല ഭാഗങ്ങളിലും.നദി നേരിടുന്ന മറ്റൊരു പ്രശ്നമാണ് മലിനീകരണം. രൂക്ഷമായ മലിനീകരണമാണ് ഇന്ന് പമ്പാനദി നേരിടുന്നത്. അപകടകാരികളാകുന്ന ബാക്ടീരിയയുടെ അളവ് നദിയിലെ ജലത്തിൽ കൂടിയതായി മുമ്പ് നടന്ന ഒരു പഠനത്തിൽ വ്യക്തമായിട്ടുള്ളതാണ്.പല ഇനത്തിൽപ്പെട്ട മത്സ്യങ്ങൾ നദിയിൽ നിന്നും എന്നന്നേക്കുമായി ഇല്ലാതെയായ് എന്ന് മുമ്പ് നടന്ന ചില പഠനങ്ങൾ വ്യക്തമാക്കുന്നു. ഈ സ്ഥിതികളുടെ ഒക്കെ അടിസ്ഥാനത്തിലാണ് ഈ വിഷയത്തിൽ പരിഹാരം കാണണമെന്നാവിശ്യപ്പെട്ട് ചെങ്ങന്നൂർ നിയമസഭ മണ്ഡലം നവകേരള സദസ്സ് മുമ്പാകെ കേരള ദേശബന്ധു നിവേദനം സമർപ്പിച്ചത്.
പമ്പയുടെ തേങ്ങൽ
ഇടുക്കി ജില്ലയിലെ പീരുമേടിലെ പുളച്ചിമലയിൽ നിന്നും ഉത്ഭവിച്ച് പത്തനംതിട്ട- ആലപ്പുഴ ജില്ലകൾ താണ്ടി 176 കിലോമീറ്റർ നീളത്തിൽ ഒഴുകുകയാണ് പുണ്യനദിയായ പമ്പ, പമ്പാനദിയെ ദക്ഷിണ ഭഗീരഥിയെന്നു വിളിക്കുന്നു ഈ നദി ഒടുവിൽ വേമ്പനാട്ട് കായലിൽ സംഗമിക്കുന്നു. മറ്റൊരു കൈവഴി കരുവാറ്റ വഴി നേരിട്ട് തോട്ടപ്പള്ളി സ്പിൽവേയിലേക്ക് ഒഴുകുന്നു. 43 ഗ്രാമപഞ്ചായത്തുകളുടെ . അധികാരപരിധിയിൽ കൂടിയാണ് നദി ഒഴുകുന്നത്. പമ്പാനദി ഇന്ന് നാശത്തിന്റെ വക്കിലാണ്.
കയ്യേറ്റം.മലിനീകരണം.കൂടാതെ കിഴക്കൻ വെള്ളപ്പാച്ചിലിൽ വന്ന് അടിഞ്ഞുകൂടുന്ന എക്കൽ ചെളി കാരണം നദിയുടെ നല്ലൊരു ഭാഗവും കരയായി മാറി.ഏറ്റവും കൂടുതൽ ഭീഷണി നേരിടുന്ന ഭാഗം ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂർ താലൂക്കിന്റെ പരിധിയിൽ വരുന്ന പാണ്ടനാട് നാക്കടകടവ് മുതൽ ഇല്ലിമല വഴി ഒഴുകി തിരുവതാംകൂർ ദേവസ്വം ബോർഡ് പമ്പ കോളേജിന് സമീപത്തുകൂടി പന്നായി കടവിൽ വന്ന് വീണ്ടും പമ്പയുമായി സംഗമിക്കുന്ന കൈവഴി ഏതാണ്ട് ഒഴുക്ക് നിലച്ചു കൊണ്ടിരിക്കുകയാണ്, ഈ നദിയുടെ പല ഭാഗങ്ങളും ചെളി അടിഞ്ഞ് നികന്ന് കരയായി മാറി .ഈ കൈവഴിയിലാണ് കുട്ടംപേരൂർ ആറ് സംഗമിക്കുന്നത്. ഇത് പമ്പയുടെ ഒരു കൈവഴിയാണ് കുട്ടംപേരൂർ ആറ്റിൽ നീരൊഴുക്ക് വർദ്ധിപ്പിക്കണമെങ്കിൽ പമ്പയുടെ കൈവഴിയിലെ എക്കൽ ചെളികൾ നീക്കി ആഴം കൂട്ടി നദി നവീകരിക്കണം,

പന്നായികടവ് മുതൽ പടിഞ്ഞാട്ട് മുല്ലശ്ശേരികടവ് – ബംഗ്ലാവിൽപടി മുതൽ തുടർന്ന് പടിഞ്ഞാട്ട് ഏതാണ്ട് വീയപുരം ഭാഗം വരെ നദിയുടെ തെക്കേക്കര ഭാഗം പൂർണ്ണമായും എക്കൽ ചെളി അടിഞ്ഞുകൂടി നികന്നിരിക്കുകയാണ് ഈ പ്രദേശങ്ങളിൽ പൊതുജനങ്ങൾ ഉപയോഗപ്പെടുത്തി വന്ന കുളിക്കടവുകൾ ഉപയോഗശൂന്യമായി മാറി. പന്നായികടവ് മുതൽ പടിഞ്ഞാട്ട് നദിയുടെ തെക്കേക്കര ഭാഗത്ത് എക്കൽ ചെളി വന്ന് അടിഞ്ഞു കൂടുവാൻ കാരണം അരികുപുറം ബംഗ്ലാവിൽ പടിഭാഗത്തുള്ള മൂന്നു പുലിമുട്ടുകൾ സ്ഥാപിച്ചതാണ് ഈ പുലിമുട്ടുകൾ നദിയുടെ ഒഴുക്കിന്റെ ഗതിയെ മാറ്റി വിടുന്നു. ചില സ്വകാര്യ വ്യക്തികളുടെ താൽപര്യത്തിനു വേണ്ടി 1961-ൽ സ്ഥാപിച്ചതാണ് ഈ പുലിമുട്ടുകൾ,ഈ പുലിമുട്ടുകൾ നീക്കം ചെയ്താൽ മാത്രമേ നദിയുടെ തെക്കേക്കര ഭാഗത്തെ ഒഴുക്ക് വർദ്ധിപ്പിക്കുവാൻ കഴിയൂ,
ഒഴുക്കില്ലാത്ത കാരണത്താലാണ് നദിയുടെ തെക്കേക്കര ഭാഗം കിലോമീറ്റർ ഓളം ചെളി അടിഞ്ഞുകൂടി നികന്നത്, കാർത്തികപ്പള്ളി, കുട്ടനാട്, അമ്പലപ്പുഴതാലൂക്കുകളുടെ പല ഭാഗങ്ങളും നദി ഈ രീതിയിൽ നികന്നു കൊണ്ടിരിക്കുന്നു, 15 വർഷങ്ങൾക്ക് മുമ്പ് വരെ ചെങ്ങന്നൂർ – മാന്നാർ പ്രദേശങ്ങളിലേക്ക് പമ്പാനദിയിൽ കൂടി സംസ്ഥാന ജലഗതാഗത വകുപ്പിന്റെ ബോട്ട് സർവ്വീസ് ഉണ്ടായിരുന്നു. ഈ സർവീസുകൾ നിലച്ചതോടുകൂടി നദിയിൽ ഓളങ്ങൾ ഇല്ലാതാക്കുകയും പല രീതിയിലുള്ള സസ്യങ്ങൾ വളരുകയും ചെയ്തു, ഇത് ഉൾനാടൻ മത്സ്യബന്ധന മേഖലയെ കാര്യമായി ബാധിച്ചിട്ടുണ്ട്, നദിയിലെ മലിനീകരണവും മറ്റും കാരണങ്ങൾ കൊണ്ടും ഒട്ടനവധി മത്സ്യങ്ങൾ നദിയിൽ നിന്നും എന്നെന്നേക്കുമായി ഇല്ലാതായി. ഇരുന്നൂറോളം ഇനത്തിൽപ്പെട്ട മത്സ്യങ്ങൾ ഇപ്പോൾ പമ്പാനദിയിൽ ഇല്ലെന്നാണ് ചില പഠനങ്ങൾ വ്യക്തമാക്കുന്നത്. മുമ്പ് നടന്ന ഒരു പഠനത്തിൽ അപകടകാരിയായ ബാക്ടീരിയയുടെ അളവ് നദിയിൽ വർദ്ധിച്ചതായി കണ്ടെത്തിയിരുന്നു.
പമ്പ മുതൽ തകഴി വരെയുള്ള ഭാഗങ്ങൾ ആണ് പഠനത്തിന് ഉപയോഗപ്പെടുത്തിയത്. ഗവേഷകനായ ഡോ: സി , പി രാജേന്ദ്രന്റെ പഠനത്തിൽ 280 കൈവഴികളാണ് പമ്പയ്ക്കുള്ളതെന്നും കണ്ടെത്തിയിരുന്നു.ഇപ്പോൾ പറയത്തത്ര കൈവഴികൾ ഒന്നും പമ്പയ്ക്കില്ല. പമ്പാനദിയുടെ അവസ്ഥ ഇന്ന് വളരെ പരിതാപകരമാണ്, വീയപുരം വരെയുള്ള ഭാഗങ്ങളിൽ നദിയിൽ ഉപ്പുവെള്ളത്തിന്റെ സാന്നിധ്യം ഉള്ളതായി കർഷകർ പറയുന്നു. ഇത് കുട്ടനാട്ടിലെയും, അപ്പർകുട്ടനാടൻ മേഖലകളിലെയും കാർഷിക മേഖലയെ കാര്യമായി ബാധിക്കും എന്ന് കർഷകർ നേർമലയാളത്തോടെ പറഞ്ഞു, പമ്പാനദിയുടെ തീരങ്ങളിലെ കയ്യേറ്റങ്ങൾ ഒഴിപ്പിക്കുകയും,നദിയെ മാലിന്യപ്പെടുത്തുന്നത് തടയുകയും,നികന്ന് അടിഞ്ഞ പ്രദേശങ്ങൾ മുഴുവൻ നവീകരിച്ച് നീരൊഴുക്ക് വർദ്ധിപ്പിച്ചാൽ പ്രളയക്കെടുതികൾ ഒരു പരിധിവരെ തടയുവാൻ കഴിയും.

































