400ലധികം പേരുടെ മരണത്തിനിടയാക്കിയ വൻ ഉരുൾപൊട്ടലിന് സാക്ഷ്യം വഹിച്ച വയനാടിനെ പുനരുജ്ജീവിപ്പിക്കാൻ അഭ്യർത്ഥനയുമായി രാഹുൽ ഗാന്ധി. ദുരന്തം ജില്ലയുടെ ഒരു ഭാഗത്തെ മാത്രമേ ബാധിച്ചിട്ടുള്ളൂവെന്നും വയനാട് മനോഹരമായ വിനോദസഞ്ചാര കേന്ദ്രമായി തുടരുന്നുവെന്നും രാഹുൽ ഗാന്ധി പറഞ്ഞു. വയനാട്ടിലെ ടൂറിസം സാധ്യതകൾ ഉപയോഗപ്പെടുത്താൻ എല്ലാവരേയും പ്രോത്സാഹിപ്പിക്കുന്നതായും രാഹുൽ ഊന്നിപ്പറഞ്ഞു.
രാഹുൽ ഗാന്ധി 2019 മുതൽ 2024 വരെ ലോക്സഭയിൽ വയനാടിനെ പ്രതിനിധീകരിച്ചു. 2024 ലോക്സഭാ തിരഞ്ഞെടുപ്പിൽ വീണ്ടും വയനാട് മണ്ഡലത്തിൽ നിന്ന് വിജയിച്ചെങ്കിലും തൻ്റെ ബദൽ സീറ്റായ റായ്ബറേലി നിലനിർത്താൻ തീരുമാനിക്കുകയായിരുന്നു.
കേരളത്തിലെ ചില കോൺഗ്രസ് നേതാക്കളുമായും മണ്ഡലത്തിൽ നിന്ന് ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങുന്ന പാർട്ടി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയുമായും നടത്തിയ വെർച്വൽ മീറ്റിംഗിലാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്.
വയനാട്ടിലെ ടൂറിസം പുനരുജ്ജീവിപ്പിക്കാൻ കൂട്ടായ ശ്രമം അനിവാര്യമാണെന്ന് യോഗത്തിൻ്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് രാഹുൽ ഗാന്ധി പറഞ്ഞു.
വയനാടിൻ്റെ ഒരു പ്രത്യേക പ്രദേശത്താണ് ഉരുൾപൊട്ടൽ ഉണ്ടായത് എന്നത് ശ്രദ്ധിക്കേണ്ടതാണ്, മുഴുവൻ മേഖലയിലല്ല. വയനാട് അതിമനോഹരമായ ഒരു ലക്ഷ്യസ്ഥാനമായി തുടരുന്നു, ഇന്ത്യയിലും ലോകമെമ്പാടുമുള്ള വിനോദസഞ്ചാരികളെ അതിൻ്റെ എല്ലാ പ്രകൃതി മനോഹാരിതയോടെയും സ്വാഗതം ചെയ്യാൻ ഉടൻ തയ്യാറാകുമെന്നും അദ്ദേഹം പറഞ്ഞു.
വടക്കൻ കേരളത്തിലെ ജനങ്ങളുടെ ജീവിതം പുനർനിർമിക്കുന്നതിൽ നിർണായകമായ ഒരു പ്രധാന മേഖലയാണ് ടൂറിസമെന്ന് രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി.
വയനാടൻ ജനതയെ വളരെയധികം സഹായിക്കുന്ന ഒരു സുപ്രധാന വശമുണ്ട്, അതാണ് ടൂറിസം. മഴ മാറിക്കഴിഞ്ഞാൽ, ഈ പ്രദേശത്തെ ടൂറിസം പുനരുജ്ജീവിപ്പിക്കാനും ആളുകളെ സന്ദർശിക്കാൻ പ്രോത്സാഹിപ്പിക്കാനും ഞങ്ങൾ യോജിച്ച ശ്രമം നടത്തേണ്ടത് അനിവാര്യമാണ്.”അദ്ദേഹം പറഞ്ഞു.































