രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ മദ്യവിൽപനക്കൊരുങ്ങി സപ്ലൈ കോ. ഇതിനായി സർക്കാറിൻ്റെ അനുമതി തേടി സപ്ലൈകോ സി.എം.ഡി ശ്രീറാം വെങ്കിട്ടരാമൻ ഭക്ഷ്യവകു പ്പിനെ സമീപിച്ചു. കൺസ്യൂമർഫെഡിന് സമാനമായി മദ്യ വില്പന തുടങ്ങിയാൽ സാമ്പത്തിക പ്രതിസന്ധി ക്ക് പരിഹാരമാകുമെന്നാണ് മാനേജ്‌മെൻ്റിന്റെ വിലയിരുത്തൽ. സപ്ലൈകോയുടെ ആവശ്യത്തെ ഭക്ഷ്യവകു പ്പും പിന്തുണക്കുന്നുണ്ട്. ഈ വിഷയത്തിൽ വരും ആഴ്‌ചകളിൽ എക്സൈസ് വകുപ്പുമായി ഭക്ഷ്യവകുപ്പ്’ ചർച്ച നടത്തുമെന്നാണ് വിവരം.
ക്രിസ്മസ് പുതുവത്സര വിപണിയിൽ ഇടപെടാനാകാത്ത വിധം സപ്ലൈകോയെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി ബാധിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ക്രിസ്‌മസ് ഫെയർ നടത്താനാകില്ലെന്ന് ഭക്ഷ്യമ ന്ത്രി ജി.ആർ. അനിൽ കഴിഞ്ഞ മന്ത്രിസഭ യോഗത്തിൽ അറിയിച്ചു.
ഓണക്കാലത്ത് തുടങ്ങിയ പ്രതിസന്ധി ക്രിസ്‌മസ് അടുത്തിട്ടും തീരാത്ത സാഹചര്യമാണ്. സംസ്ഥാനത്തെ എല്ലാ സപ്ലൈകോ ഔട്ട്ലെറ്റുകളിലെയും റാക്കുകൾ കാലിയാണ്. 800 കോടിയോളം രൂപ നൽകാനുള്ളതി നാൽ സാധനങ്ങളുടെ ടെൻഡർ എടുക്കാൻപോലും വിതരണക്കാർ തയാറാകുന്നില്ലെന്നും മന്ത്രി അറിയി ച്ചു. എന്നാൽ, ക്രിസ്‌മസ് ഫെയർ മുടങ്ങരുതെന്നു പറഞ്ഞ മുഖ്യമന്ത്രി പണം അനുവദിക്കുന്നത് സംബന്ധി ച്ച് പരിശോധിക്കാൻ ധനവകുപ്പിനോട് നിർദേശം നൽകി.
അതേസമയം സിവിൽ സപ്ലൈസ് കോർപറേഷന് സബ്‌സിഡി ഭക്ഷ്യവസ്തുക്കൾ നൽകുന്ന വിതരണക്കാ ർ ടെൻഡറുകൾ പാടേ ബഹിഷ്‌കരിച്ചത് ക്രിസ്‌മസ്, പുതുത്സര വിവപണിയെ പ്രതിസന്ധിയിലാക്കിയിട്ടു ണ്ട്. ആറുമാസത്തെ കുടിശ്ശികയായ 800 കോടി നൽകാത്തതിൽ പ്രതിഷേധിച്ചാണ് ഇ ടെൻഡറുകൾ ഫു ഡ് ഗ്രെയിൻസ് പൾസസ് ആൻഡ് സ്പൈസസ് സപ്ലൈയേഴ്‌സ് അസോസിയേഷൻ (എഫ്.ജി.പി.എസ്.എ സ്.എ) ബഹിഷ്‌കരിച്ചത്. വിതരണം നടത്തിയ ഉൽപന്നങ്ങളുടെ ബിൽ തുകകൾ കൃത്യസമയത്ത് ലഭിക്കാ ത്തതിനാൽ ബാങ്കിൽ നിന്നുള്ള പണമെടുപ്പ് പരിധി കുറയുകയും പലിശ വർധിക്കുകയും ചെയ്തു. സ്വകാ ര്യ പണമിടപാട് സ്ഥാപനങ്ങളിൽ നിന്നുള്ള ഭീഷണിയിലാണ് പല വിതരണക്കാരും. ബിൽതുക ലഭിക്കാത്ത തിൽ പ്രതിഷേധിച്ച് സപ്ലൈകോ ആസ്ഥാനത്ത് 18 മുതൽ അനിശ്ചിതകാലസമരം ആരംഭിക്കാനും എഫ്. ജി.പി.എസ്.എസ്.എ ആലോചിക്കുന്നുണ്ട്. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് സപ്ലൈകോയിൽ കഴി ഞ്ഞ മാസത്തെ ശമ്പളവിതരണം പോലും പൂർത്തിയാക്കാനായിട്ടില്ല. പ്രതിവർഷം 56 കോടി രൂപയും പ്രതി മാസം 4.6 കോടി രൂപയുമാണ് ശമ്പളത്തിനുവേണ്ടത്.
































