ടി20 ലോകകപ്പ് ഫൈനൽ മത്സരത്തിൽ അവസാന ഓവർ വരെ നീണ്ട ആവേശകരമായ മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യയ്ക്ക് വിജയം. 7 റൺസിനാണ് ഇന്ത്യയുടെ വിജയം. 177 റൺസ് വിജയ ലക്ഷ്യം ഉയർത്തിയ ഇന്ത്യയെ മറികടക്കാൻ ദക്ഷിണാഫ്രിക്കയ്ക്ക് കഴിഞ്ഞില്ല. 2007 ന് ശേഷമാണ് ഇന്ത്യ വീണ്ടും ലോകകപ്പ് നേടുന്നത്. തൻ്റെ പരിശീലന കരിയറിലെ അനവസാന ദിനത്തിൽ സന്തോഷത്തോടെയാണ് രാഹുൽ ദ്രാവിഡിൻ്റെ മടക്കം. വിജയ നായകനായ വിരാട് കോലി അന്താരാഷ്ട്ര ടി 20 ക്രിക്കറ്റിൽ നിന്നും വിരമിക്കലും പ്രഖ്യാപിച്ചു.
ഫൈനലിൽ ഇന്ത്യക്കായി നിർണ്ണായക റൺസ് നേടിയ വിരാട് കോലിയാണ് മാൻ ഓഫ് ദ മാച്ച്. പേസ് ബോളർ ജസ്പ്രീത് ബുംറയാണ് ടൂർണമെൻ്റിൻ്റെ താരം.
നിശ്ചിത ഓവർ പിന്നിട്ടപ്പോൾ 7 വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ 176 റൺസ് നേടി. 8 വിക്കറ്റ് നഷ്ടത്തിൽ 169 റൺസാണ് ദക്ഷിണാഫ്രിക്കയക്ക് നേടാനായത്. ഒരു മത്സരത്തിലും പരാജയം നേടാതെയാണ് ഇന്ത്യ ഇത്തവണ ലോകകപ്പിൽ മുത്തമിടുന്നത്. മലയാളികൾക്ക് അഭിമാനിക്കാനായി സജ്ഞു സാംസൺ അംഗമായിരുന്നു എന്നതിനാൽ മലയാളികൾക്കും അഭിമാനിക്കാം. അവസാന ലോകകപ്പ് ഇന്ത്യ നേടിയപ്പോൾ ശ്രീശാന്തും ടീമിൻ്റെ ഭാഗമായിരുന്നു.

മോശം ബാറ്റിംഗിൽ ആയിരുന്നു ഇന്ത്യയുടെ തുടക്കം. 5 ബോളിൽ 9 റൺസ് നേടിയ ക്യാപ്റ്റൻ രോഹിത് ശർമ്മയുടേതായിരുന്നു ആദ്യ വിക്കറ്റ്. തൊട്ടുപുറകെ 3 ബോളുകളുടെ ഇടവേളയിൽ റിഷഭ് പന്തിനെയും കേശവ് മഹാരാജ് പുറത്താക്കി. പിന്നാലെ 4 പന്തിൽ മൂന്ന് റൺസ് നേടിയ സൂര്യകുമാര്‍ യാദവിനെ കാഗിസോ റബാഡ പുറത്താക്കി. ഇതോടെ പവർ പ്ലേയിൽ 45 റൺസിന് 3 വിക്കറ്റ് എന്ന നിലയിലായി ഇന്ത്യ.
ഓപണറായ വിരാട് കോലിയും പിന്നീടെത്തിയ അക്സർ പട്ടേലും ചേർന്നാണ് ആദ്യ ഓവറുകളിൽ ഭേദമായ സ്കോറിലെത്തിച്ചത്. 10 ഓവറിൽ 75 റൺസ് നേടിയ ഇന്ത്യ 13 ആം ഓവറിൽ 100 റൺസ് കടന്നു. 3 സിക്സറുകളുൾപ്പെടെ 47 റൺസ് നേടിയ അക്സർ പട്ടേൽ 50 തികയ്ക്കുന്നതിന് മുൻപേ മടങ്ങി. പിന്നാലെ 48 പന്തിൽ ടൂർണമെൻ്റിലെ ആ ദ്യ അർദ്ധ സെഞ്ച്വറി നേടി വിരാട് കോലി. 18 ഓവറുകൾ പിന്നിട്ടപ്പോൾ 4 വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ 150 റൺസ് ഉയർത്തി.
പിന്നീട് മാര്‍കോ ജാന്‍സന്‍റെ പന്തില്‍ റബാഡയ്ക്ക് ക്യാച്ച് നല്‍കി കോഹ്‌ലി പുറത്തേക്ക്. രണ്ട് സിക്‌സും ആറ് ബൗണ്ടറിയുമടക്കം 59 പന്തില്‍ 76 റണ്‍സ് നേടിയാണ് കോലി മടങ്ങിയത്.
അവസാന ഓവറില്‍ ഹാര്‍ദ്ദിക് പാണ്ഡ്യയും (5) രവീന്ദ്ര ജഡേജയും (2) പുറത്തായി. ഇതോടെ 7 വിക്കറ്റ് നഷ്ടത്തിൽ 176 റൺസായി ഇന്ത്യയ്ക്ക്.

































