കാക്കനാട്ട് സ്വകാര്യ അപാർട്‌മെൻ്റിൽ ലഹരി പാർട്ടിക്കെത്തി പിടിയിലായവർ എഞ്ചിനീയറിംഗ് ബിരുദധാരികളുൾപ്പടെയുള്ളവരെന്ന് പൊലീസ്. ഇന്നലെ രാത്രിയാണ് ഒരു യുവതി ഉൾപ്പെടെ ഒമ്പതു പേരെ പൊലീസ് ലഹരി പാർട്ടിക്കിടെ അറസ്റ്റ് ചെയ്‌തത്. പതിമൂന്ന് ഗ്രാം എംഡിഎംഎയാണ് ഇവരിൽ നിന്ന് കണ്ടെത്തിയത്. പിടിയിലായ പ്രതികളുടെ എല്ലാവരുടേയും പ്രായം പതിനെട്ടിനും ഇരുപത്തിയഞ്ചിനും ഇടയിലാണെന്ന് പൊലീസ്.
എൻജിനീയറിംഗിലും മാനേജ്മെൻ്റിലും ഉന്നത ബിരുദം നേടിയവൻ മുതൽ ബിരുദ വിദ്യാർജികൾ വരെയുണ്ട് കൂട്ടത്തിൽ കാക്കനാട്ടെ സ്വകാര്യ അപാർട്മെൻ്റിൽ കഴിഞ്ഞദിവസം രാത്രി നടന്ന റെയ്‌ഡിലാണ് എല്ലാവരും കുടുങ്ങിയത്. പലരും ഒന്നിച്ചു പഠിച്ചവരും ചിലർ സോഷ്യൽ മീഡിയയിൽ കൂടി പരിചയപ്പെട്ടവരുമാണ്. ലഹരി ഉപയോഗമാണ് എല്ലാവരെയും നമ്മിൽ തമ്മിൽ ഒന്നിപ്പിച്ചതെന്ന് പോലീസ് വ്യക്തമാക്കുന്നു. ലഹരി ഉപയോഗത്തിനൊപ്പം ലഹരി വിൽപനയും സംഘം ലക്ഷ്യമിട്ടിരുന്നെന്നും പൊലീസ് പറയുന്നു.
കൊച്ചിയിൽ ബിരുദ വിദ്യാർഥിനിയായ പതിനെട്ടു വയസു മാത്രം പ്രനയമുളള ഒരു പെൺകുട്ടിയും സംഘത്തിൽ ഉണ്ടായിരുന്നു. സുഹൃത്തിനൊപ്പം അബദ്ധത്തിൽ ഫ്ളാറ്റിൽ എത്തിയതാണെന്നും ലഹരി ഉപയോഗവുമായി ബന്ധമില്ലെന്നുമാണ് പെൺകുട്ടി പൊലീസിന് നൽകിയ മൊഴി സാദിഖ് ഷാ സുഹൈൽ ടി.എൻ. രാഹുൽ കെ.എം. ആകാശ് കെ, അതുൽകൃഷ്‌ണ, മുഹമ്മദ് റംഷീഖ് നിഖിൽ എംഎസ്, നിധിൻ എന്നിവരാണ് അറസ്റ്റിലായത് മറ്റുളളവർ. തൃശൂർ, പാലക്കാട് സ്വദേശികളാണ് അറസ്റ്റിലായവരെല്ലാം. അറസ്റ്റ് ചെയ്‌ത് കോടതിയിലേക്ക് പോകും വഴി മാധ്യമ പ്രവർത്തകരെ നോക്കി പ്രതികളിലൊരാൾ ഭീഷണിയും മുഴക്കിയിരുന്നു. സംഭവത്തിൽ വിശദമായ അന്വേഷണത്തിനൊരുങ്ങുകയാണ് പൊലീസ്. യുവാക്കളെ കൂടാതെ ലഹരി പാർട്ടിയിൽ ഉൾപ്പട്ടവരുണ്ടോ എന്നതടക്കം അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു.































