അഞ്ച് മാസം പ്രായമുള്ള സ്വന്തം കുഞ്ഞിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി പിതാവ്. ഗുജറാത്തിലെ അഹമ്മദാബാദിലാണ് ദാരുണമായ സംഭവം. കുഞ്ഞുണ്ടായതിൽ പ്രതിയായ പിതാവ് അസ്വസ്ഥനായിരുന്നുവെന്നാണ് സൂചന. കുഞ്ഞ് തുടർച്ചയായി കരയുകയും ഇതിൽ അസ്വസ്ഥനായ പിതാവ് കുഞ്ഞിനെ കൊലപ്പെടുത്തുകയുമായിരുന്നു. ഭാര്യയുടെ പരാതിയിൽ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഗോമതിപൂർ സ്വദേശിയായ അഹമ്മദ് അൻസാരിയെ ആണ് പോലീസ് അറസ്റ്റ് ചെയ്തത്. ചെറിയ ജോലികൾ ചെയ്താണ് ഇയാൾ കുടുംബം നോക്കിയിരുന്നത്. കുഞ്ഞ് ജനനം പ്രതിയെ കൂടുതൽ അസ്വസ്ഥനാക്കിയിരുന്നു. ജോലിയിൽ പോലും ഏറെ നാളായി അഹമ്മദ് ശ്രദ്ധിച്ചിരുന്നില്ല. കോട്ടട പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ കൊലപാതകിയായ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. അഹമ്മദ് അൻസാരിയ്ക്ക് മാനസിക ചികിത്സയും നടത്തി വരികയായിരുന്നു.
ബുധനാഴ്ച രാത്രിയാണ് സംഭവം
ബുധനാഴ്ച രാത്രി ഭാര്യക്ക് പെട്ടെന്ന് വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഭാര്യയെയും കൂട്ടി അഹമ്മദ് അൻസാരി ആശുപത്രിയിലെത്തിയിരുന്നു. ഭാര്യ സോണോഗ്രാഫിക്ക് വിധേയയായി, ഈ സമയം കുട്ടി കരയുകയായിരുന്നു. അഹമ്മദിന്റെ കൈവശമായിരുന്നു കുട്ടി. സമാധാനിപ്പിക്കാൻ ശ്രമിച്ചെങ്കിലും കുട്ടിയുടെ കരച്ചിൽ നിർത്താൻ അഹമ്മദിനായില്ല. ഇതിന് ശേഷം ഇയാൾ കുഞ്ഞിന്റെ വായിലും തൊണ്ടയിലും അമർത്തി ബോധരഹിതയായി. കുഞ്ഞിന് ബോധം നഷ്ടപ്പെട്ടതോടെ അഹമ്മദ് ആദ്യം മുഖത്ത് വെള്ളം തളിക്കാൻ തുടങ്ങിരുന്നു. എന്നാൽ അപ്പോഴേക്കും കുഞ്ഞ് മരണപ്പെട്ടിരുന്നു.
പ്രതിയായ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു
അടുത്തുണ്ടായിരുന്നവർ എന്തോ കുഴപ്പമുണ്ടെന്ന് സംശയിച്ച് പോലീസിൽ വിവരമറിയിച്ചു. സ്ഥലത്തെത്തിയ പോലീസ് പെൺകുട്ടിയെപരിശോധനയ്ക്ക് വിധേയമാക്കി. എന്നാൽ പെൺകുട്ടി മരിച്ചതായി ഡോക്ടർ അറിയിക്കുകയായിരുന്നു. കർശനമായ ചോദ്യം ചെയ്യലിനൊടുവിൽ കുഞ്ഞിനെ കൊലപ്പെടുത്തിയതായി പ്രതി കുറ്റം സമ്മതിച്ചു. ഒടുവിൽ പോലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയും ചെയ്തു

































