വയനാട് :വയനാട്ടിൽ മത്സര ചിത്രം വ്യക്തമായി കഴിഞ്ഞു. രാഹുൽ ഗാന്ധിയും ആനി രാജയും നേരിടുന്നത് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ ആണ്. കഴിഞ്ഞ ദിവസമാണ് വയനാട്ടിൽ കെ. സുരേന്ദ്രൻ മത്സരിക്കുന്ന കാര്യം ബിജെപി ദേശീയ നേതൃത്വം വ്യക്തമാക്കിയത്. 2009 ലാണ് വയനാട് ലോക്സഭാ മണ്ഡലം നിലവിൽ വന്നത്. മാനന്തവാടി, സുൽത്താൻ ബത്തേരി, കൽപ്പറ്റ, തിരുവമ്പാടി, ഏറനാട്, നിലമ്പൂർ, വണ്ടൂർ എന്നീ നിയമസഭാ നിയോജക മണ്ഡലം ചേരുന്നതാണ് വയനാട് ലോക്സഭാ മണ്ഡലം. മണ്ഡലം നിലവിൽ വന്ന സമയത്ത് കോൺഗ്രസിലെ എം.ഐ. ഷാനവാസാണ് പ്രഥമ പാർലമെന്റ് അംഗം.സിപിഐയുടെ എം. റഹ്മത്തുള്ള എൽഡിഎഫ് സ്ഥാനാർഥിയായിരുന്നു. അന്ന് ബിജെപിയുടെ സ്ഥാനാർഥി സി. വാസുദേവൻ മാസ്റ്ററായിരുന്നു. 2014-ൽ നടന്ന പാർലമെന്റ് തെരഞ്ഞെടുപ്പിൽ എം.ഐ. ഷാനവാസ് വീണ്ടും തെരഞ്ഞെടുക്കപ്പെടുകയും 2018 -ൽ കരൾ സംബന്ധമാകുന്ന അസുഖത്തെ തുടർന്ന് ഷാനവാസ് അന്തരിക്കുകയും 2019-ൽ നടന്ന തെരഞ്ഞെടുപ്പിൽ കേരളത്തിലെ ഉയർന്ന ഭൂരിപക്ഷത്തോട് കൂടിയാണ് രാഹുൽ ഗാന്ധി വിജയിച്ചത്. 4.31 ലക്ഷം വോട്ടുകൾക്കാണ് രാഹുൽ ഗാന്ധി വിജയിച്ചത്. എന്നാൽ വീണ്ടും വയനാട്ടിൽ നിന്ന് രാഹുൽ ഗാന്ധി മത്സരിക്കുമ്പോൾ രാഹുൽ ഗാന്ധിയുടെ എതിർ സ്ഥാനാർഥിയായി സിപിഐയുടെ ദേശീയ നേതാവ് ആനി രാജയെയാണ് ഇടതുപക്ഷം മത്സര രംഗത്ത് ഇറക്കിയിരിക്കുന്നത്. രാഹുലും ആനി രാജയും ഇന്ത്യാ മുന്നണിയുടെ ഭാഗവും ദേശീയ നേതാക്കളുമാണ്.

അവസാന നിമിഷം വരെ മത്സര രംഗത്തില്ല എന്ന് വ്യക്തമാക്കിയ കെ. സുരേന്ദ്രൻ ദേശീയ നേതൃത്വത്തിന്റെ ആവിശ്യപ്രകാരം വയനാട്ടിൽ മത്സരിക്കേണ്ട സാഹചര്യമാണുണ്ടായത്. രണ്ട് ദേശീയ നേതാക്കന്മാരെ നേരിടുന്ന ദൗത്യമാണ് കെ. സുരേന്ദ്രനുള്ളത്.കഴിഞ്ഞ 2019 -ൽ നടന്ന തെരഞ്ഞെടുപ്പിൽ ബിഡിജെഎസ് നേതാവ് തുഷാർ വെള്ളാപ്പള്ളിയായിരുന്നു എൻഡിഎ മുന്നണിയുടെ സ്ഥാനാർഥി. എന്നാൽ ഇന്ത്യ മുന്നണിയുടെ സ്ഥാനാർത്ഥികൾ ഓരോ സംസ്ഥാനങ്ങളിലും മത്സരിക്കേണ്ട സീറ്റു കാര്യങ്ങളെ സംബന്ധിച്ച് ഈ മുന്നണിയിൽ വേണ്ടത്ര ചർച്ചകൾ നടന്നില്ലെന്നാണ് വയനാട്ടിലെ മത്സരം വ്യക്തമാക്കുന്നത്. വയനാടിന്റെ സമഗ്ര വികസന മാണ് തങ്ങളുടെ ലക്ഷ്യമെന്ന് എൻഡിഎ നേതാക്കൾ പറയുന്നു. രാഹുലിനെതിരെ സുരേന്ദ്രൻ ആഞ്ഞടിച്ചു. രാഹുൽ ഗാന്ധി വയനാട്ടിൽ വന്നതിലുമധികം ആന മണ്ഡലത്തിൽ വന്നിട്ടുണ്ടെന്നാണ് നാട്ടുകാർ പറയുന്നതെന്ന് സുരേന്ദ്രൻ പരിഹസിച്ചു.
ഇന്ത്യാ സഖ്യത്തിലെ മുതിർന്ന നേതാക്കൾ ഒരേ മണ്ഡലത്തിൽ പരസ്പരം മത്സരിക്കുന്നതെന്ന് വയനാട്ടിലെ ജനങ്ങൾ തീർച്ചയായും ചോദിക്കും,” കെ.സുരേന്ദ്രൻ പറഞ്ഞു. എന്നാൽ രാഹുൽ ഗാന്ധി കഴിഞ്ഞ അഞ്ച് വർഷക്കാലം വിവിധ വികസന പ്രവർത്തനങ്ങളും മണ്ഡലത്തിൽ നടത്തിയിട്ടില്ലെന്നാണ് എൽഡിഎഫിന്റെ ആരോപണം. രാഹുൽ ഗാന്ധി ദേശീയ നേതാവായിട്ട് പോലും വയനാടിന്റെ വികസന കാര്യങ്ങളിലും മറ്റ് പൊതു വിഷയങ്ങളിലും അടിയന്തര ഇടപെടലുകൾ നടത്തിയിട്ടുണ്ടെന്ന് യുഡിഎഫ് നേതാക്കൾ പറയുന്നു. വയനാട്ടിൽ ഇടതും വലതും മുന്നണികൾ പൗരത്വ നിയമഭേദഗതി വിഷയമാക്കി ജനങ്ങൾക്കിടയിൽ അവതരിപ്പിക്കും
































