1999 ന്റെ അവസാനത്തിൽ ഇ കെ നായനാർ മുഖ്യമന്ത്രിയായിരുന്ന കാലത്താണ് കേരളത്തിൽ ലോകായുക്ത ആക്ട് നടപ്പിലാക്കുന്നത്.
മുഖ്യമന്ത്രി,മറ്റു മന്ത്രിമാർ,എം.എൽ.എമാർ.ഗവൺമെന്റ് സെക്രട്ടറിമാർ,രാഷ്ട്രീയപ്പാർട്ടി ഭാരവാഹികൾ, അഖിലേന്ത്യാ സർവീസിലുള്ള ഉദ്യോഗസ്ഥന്മാർ,സംസ്ഥാനത്തിനു വേണ്ടി പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥന്മാർ,എന്നിവരുടെ ദുർഭരണം,ക്രമക്കേടുകൾ , അഴിമതി,സ്വജനപക്ഷപാതം എന്നിവ കണ്ടെത്തുന്നതിനും തടയുന്നതിനും വേണ്ടിയാണ് കേരള ലോകായുക്ത ആക്ട് നടപ്പിലാക്കിയത്. ഈ ആക്ടിന് കീഴിൽ ലോകായുക്തയും ഉപലോകായുക്തയും പ്രവർത്തിക്കുന്നു.കേരളത്തിലെ ആദ്യത്തെ ലോകായുക്ത
ഹിമാചൽ പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്ന ജസ്റ്റിസ് പി.സി.ബാലകൃഷ്ണമേനോൻ ആയിരുന്നു.
ലോകായുക്തയ്ക്ക് കാര്യക്ഷമമായി പ്രവർത്തിക്കാൻ പറ്റിയ ഒരു അധികാരങ്ങളും ഈ ആക്ടിൽ ഇല്ല. തുടക്ക ഘട്ടങ്ങളിൽ വർഷത്തിൽ ആയിരത്തിനു മേൽ പരാതികൾ ലോകായുക്തയിൽ ഫയൽ ചെയ്യുമായിരുന്നു.
ഇതിൽ ഏറിയപങ്കും ഉദ്യോഗസ്ഥന്മാർക്കും രാഷ്ട്രീയ നേതാക്കന്മാർക്കും എതിരെയുള്ളതായിരുന്നു.എന്നാൽ ഈ സർക്കാരിന്റെ ലോകായുക്ത നിയമ ഭേദഗതി വന്നതോടു കൂടി ലോകായുക്തയിൽ ഫയൽ ചെയ്യുന്ന കേസുകളുടെ എണ്ണം ഗണ്യമായി കുറഞ്ഞു.മുൻപ്
ലോകായുക്ത ഇറക്കുന്ന ഉത്തരവുകൾ നല്ലൊരു ശതമാനവും സർക്കാർ ഹൈക്കോടതിയിൽ ചോദ്യം ചെയ്യപ്പെട്ട് മറികടക്കുകയാണ് ചെയ്തത്.

ഈ2002-ൽ കേരള ഹൈക്കോടതി ലോകായുക്തയ്ക്ക് അന്വേഷണ റോൾ മാത്രമേയുള്ളുവെന്നും വിധിച്ചിരുന്നു.
ഭരണ തകരാർ മൂലം ജനങ്ങൾക്കുണ്ടാകുന്ന ബുദ്ദിമുട്ടുകൾ സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവരുക എന്നതല്ലാതെ
മറ്റൊരു അധികാരവും ലോകായുക്തയ്ക്ക് ഇല്ലെന്ന് അന്നത്തെ ഹൈക്കോടതി ചീഫ് ജസ്റ്റിസായ ബി.എൻ കൃഷ്ണയും ജസ്റ്റിസ് ജി ശിവരാജനും അടങ്ങുന്ന ഡിവി
ഷൻ ബെഞ്ചാണ് ഈ വിധി പ്രഖ്യാപിച്ചത്.
പ്രതിവർഷം കോടിയോളം രൂപ പൊതുഖജനാവിൽ നിന്നും ചെലവഴിച്ചു പ്രവർത്തിക്കുന്ന ലോകായുക്തയ്ക്ക് അന്വേഷണ റോൾ കൊണ്ട് എന്ത് അർത്ഥം.ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ 2016 വരെയുള്ള തെരെഞ്ഞെടുപ്പ് കാലഘട്ടങ്ങളിൽ ഇറക്കപ്പെട്ട
പ്രകടനപത്രികയിൽ സംസ്ഥാനത്തെ അധികാര കേന്ദ്രങ്ങളിലെ അഴിമതികൾ തുടച്ചു നീക്കുന്നതിന് ഭരണഘടന അധികാരമുള്ള സ്ഥാപനമാക്കി
ലോകായുക്തയെ മാറ്റുമെന്ന് പറയുകയും എന്നാൽ പ്രകടന പത്രികയിൽ പറഞ്ഞ ഈ കാര്യങ്ങൾ ലോകായുക്തയുടെ കാര്യത്തിൽ അധികാരമൊഴിയുന്ന സമയം വരെ പാലിച്ചിട്ടുമില്ല .ഈ
സർക്കാർ അധികാരത്തിൽ
ഈവരുന്നതിനു മുമ്പ് നടന്ന തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി ഇറക്കിയ പ്രകടന പത്രികയിൽ
ലോകായുക്തയെ സംബന്ധിച്ച് ഒരു വിവരങ്ങളും ഇല്ലായിരുന്നു. ഒന്നാം പിണറായി സർക്കാരിലെ ചില മന്ത്രിമാർക്കെതിരെ ലോകായുക്തയിൽ ഉണ്ടായിരുന്ന പരാതികളും വിമർശനങ്ങളുമാണ് കാരണം.മുൻ യുഡിഎഫ് സർക്കാരിന്റെ കാലത്തെ രണ്ട് മന്ത്രിമാർക്കെതിരെ ലോകായുക്ത നടപടികൾ കൈക്കൊണ്ടെങ്കിലും അവർ ഹൈക്കോടതിയെ സമീപിച്ച് ഇതിന്റെ തുടർനടപടികൾ
തടയുകയാണ് ചെയ്തത്.
.കേരള ലോകായുക്ത ആക്ട് പ്രകാരം കേരള നിയമസഭയിലെ സാമാജികനാവുന്ന ഒരാളുടെ അഞ്ചു വർഷത്തെ അഴിമതി സംബന്ധിച്ച കാര്യങ്ങൾ മാത്രമേ അന്വേഷിക്കാൻ കഴിയൂ. അഞ്ചിൽ കൂടുതൽ വർഷം വരെ നിയമസഭ അംഗങ്ങളായി ഇരിക്കുന്നവരാണ് കേരളത്തിലെ ഭൂരിപക്ഷം എം.എൽ.എമാരും. 10 ഉം 20 ഉം വർഷം വരെ ഈ സ്ഥാനങ്ങൾ അലങ്കരിക്കുന്നവരും ഉണ്ട് ഇവരിൽ
ഈ കാരണത്താൽ ഇവർക്കെതിരേ ഒരു നടപടികളും എടുക്കാൻ കേരള ലോകായുക്തയ്ക്കോ
ഉപലോകായുക്തക്കോ അധികാരമില്ല .ലോകായുക്തയ്ക്ക് അധികാരങ്ങൾ നൽകേണ്ടത് സംസ്ഥാന സർക്കാരാണ് എന്നാൽ ഈ സർക്കാർ ലോകായുക്തയുടെ അധികാങ്ങൾ എടുത്തു കളയുകയാണ് ചെയ്തത്.
കാരണം മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധി ഫണ്ടുമായി ബന്ധപ്പെട്ട ഒരു പരാതിയുടെ അടിസ്ഥാനത്തിലാണ് സർക്കാർ ഈ നടപടി സ്വീകരിച്ചത്. കേരളത്തിൽ ലോകായുക്ത നിലവിൽ വന്ന
സമയത്ത് മറ്റു 15 സംസ്ഥാനങ്ങളിൽ ലോകായുക്ത നിലവിലുണ്ടിയിരുന്നു.കർണാടക ലോകായുക്ത നിയമത്തിന്റെ ശക്തി മൂലമാണ് അന്നത്തെ മുഖ്യമന്ത്രി യെദ്യൂരപ്പയുടെ സ്ഥാനം തെറിച്ചത്. എന്നാൽ കേരള ലോകായുക്ത
സ്ഥാപിച്ച് 24 വർഷം കഴിഞ്ഞപ്പോൾ അധികാരങ്ങൾ കൂട്ടി കൊടുക്കാതെ ലോകായുക്തയുടെ ചിറകരിയുകയായിരുന്നു സർക്കാർ.സംസ്ഥാനത്തെ ഒരു ജനപ്രതിനിധിയെയോ ഉദ്യോഗസ്ഥനെയോ നാളിതുവരെ
ശിക്ഷിക്കുവോനോ ജയിലിൽ അടക്കാനോ കേരള ലോകായുക്തയ്ക്ക് കഴിഞ്ഞിട്ടില്ല.കേരള സംസ്ഥാന സർവീസിൽ നിന്നു വിരമിക്കുന്ന ജീവനക്കാരുടെ പെൻഷൻ കേസുകൾ മാത്രമാണ് ലോകായുക്ത കേൾക്കുന്നത്. ഒരു അധികാരവും ഇല്ലാത്ത ചിറകരിഞ്ഞ ഒരു ലോകായുക്തയാണ് ഇന്ന് കേരളത്തിലുള്ളത്.
അധികാരത്തിൽ ഇരിക്കുന്നവരുടെ അഴിമതിയും
സ്വജനപക്ഷപാതവും പുറത്ത് വരുമെന്ന് കാണുമ്പോൾ അതിനെതിരെ പ്രവർത്തിക്കുവാൻ വേണ്ടി സ്ഥാപിക്കപ്പെട്ട അധികാര കേന്ദ്രങ്ങളെ ഇല്ലായ്മ ചെയ്യുന്നത് ജനാധിപത്യവിരുദ്ധ നിലപാടുകളാണ്.എന്നാൽ സർക്കാരിന്റെ ഇത്തരം ജനാധിപത്യവിരുദ്ധ നിലപാടുകൾക്കെതിരെ ശബ്ദിക്കേണ്ടത് ജനങ്ങളുമാണ്.

































