കൊൽക്കത്തയിലെ ആർജി കാർ മെഡിക്കൽ കോളജ് ആശുപത്രിയിലെ 31 കാരിയായ ബിരുദാനന്തര ട്രെയിനി ഡോക്ടറുടെ മരണത്തെ തുടർന്നുണ്ടായ സംഘർഷങ്ങളിൽ പ്രതികരണവുമായി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. കേസ് വേഗത്തിലാക്കാൻ നിർദേശിച്ചിട്ടുണ്ടെന്നും ആവശ്യമെങ്കിൽ പ്രതികളെ തൂക്കിലേറ്റുമെന്നും അവർ പറഞ്ഞു.
വെള്ളിയാഴ്ചയാണ് സർക്കാർ ആശുപത്രിയിലെ സെമിനാർ ഹാളിൽ ട്രെയിനി ഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തിയത് . ഇതേത്തുടർന്ന് ഇരയ്ക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് ജൂനിയർ ഡോക്ടർമാർ പ്രതിഷേധവുമായി രംഗത്തെത്തി.
സംഭവത്തെ നിർഭാഗ്യകരമെന്ന് വിളിച്ച മമത ബാനർജി, അറസ്റ്റിലായ പ്രതികൾ ആശുപത്രിയിൽ ജോലി ചെയ്തിരുന്നതായും അവകാശപ്പെട്ടു. ട്രെയിനി ഡോക്ടറുടെ കുടുംബവുമായി സംസാരിച്ചതായും കേസിൽ ഉചിതമായ നടപടിയെടുക്കുമെന്ന് ഉറപ്പുനൽകിയതായും അവർ പറഞ്ഞു
കേസ് അതിവേഗ കോടതിയിലേക്ക് കൊണ്ടുപോകാൻ ഞാൻ നിർദ്ദേശിച്ചിട്ടുണ്ട്. ആവശ്യമെങ്കിൽ പ്രതികളെ തൂക്കിലേറ്റും. എന്നാൽ അവർക്ക് ഏറ്റവും ശക്തമായ ശിക്ഷ നൽകണം. അവർ പറഞ്ഞു.
പ്രതിഷേധിക്കുന്നവർക്ക്, അവർക്ക് സംസ്ഥാന ഭരണത്തിൽ വിശ്വാസമില്ലെന്ന് തോന്നുന്നുവെങ്കിൽ മറ്റേതെങ്കിലും നിയമപാലക ഏജൻസിയെ സമീപിക്കാം. ശരിയായതും സമഗ്രവുമായ അന്വേഷണവും കുറ്റവാളികൾക്കെതിരെ കർശനമായ ശിക്ഷയും ഞങ്ങൾ ആഗ്രഹിക്കുന്നു.” മമതാ ബാനർജി കൂട്ടിച്ചേർത്തു.പ്രതിഷേധം തുടരുന്നതിനിടയിൽ രോഗികളെ ചികിത്സിക്കാൻ ബാനർജി ഡോക്ടർമാരോട് അഭ്യർത്ഥിച്ചു.































