മുംബൈ ആക്രമണത്തിന്റെ സൂത്രധാരകൻ ഹാഫിസ് സയീദിനെ വിട്ടു കിട്ടാൻ പാകിസ്ഥാന്‍ സര്‍ക്കാരിനോട് ഇന്ത്യ ആവശ്യപ്പെട്ടതായി സ്ഥിരീകരിച്ച് വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചിരാജ്യത്ത് വിചാരണ നേരിടാന്‍ ഹാഫിസ് സയീദിനെ കൈമാറണമെന്ന് പാകിസ്ഥാനോട് അടുത്തിടെയാണ് ആവശ്യപ്പെട്ടത്. ഇയാള്‍ ഇന്ത്യയില്‍ നിരവധി കേസുകളില്‍ അന്വേഷണ ഏജന്‍സികള്‍ തിരയുന്നയാളാണെന്നും ബാഗ്ചി പറഞ്ഞു. 2008ലെ മുംബൈ ആക്രമണത്തിന്റെ സൂത്രധാരനായ സയീദിനെ ഇന്ത്യ മോസ്റ്റ് വാണ്ടഡ് ഭീകരരില്‍ഒരാളായി പട്ടികപ്പെടുത്തിയിട്ടുണ്ട്. 2008 നവംബര്‍ 26-ന് നാല് ദിവസങ്ങളിലായി നടന്ന ആക്രമണത്തില്‍ 166 പേര്‍ കൊല്ലപ്പെടുകയും 300 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
യുഎന്‍ വിലക്കിയ ഭീകരന്‍ കൂടിയാണ് ഹാഫിസ് സയീദ്. ഒരു പ്രത്യേക കേസില്‍ വിചാരണ നേരിടുന്നതിനായി ഇയാളെ ഇന്ത്യക്ക് കൈമാറുന്നതിനായി ഞങ്ങള്‍ പാക് സര്‍ക്കാരിന് അനുബന്ധ രേഖകള്‍ സഹിതം അഭ്യര്‍ത്ഥിച്ചിട്ടുണ്ട് ബാഗ്ചി പറഞ്ഞു
നേരത്തെ ഇക്കാര്യം പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഹാഫിസ് സയീദിനെ കൈമാറാൻ പാകിസ്ഥാൻ വിദേശകാര്യ മന്ത്രാലയത്തോട് ഇന്ത്യൻ സർക്കാർ ആവശ്യപ്പെട്ടെന്നായിരുന്നു റിപ്പോർട്ട് . പാക് മാധ്യമമായ ഇസ്ലാമാബാദ് പോസ്റ്റാണ് ഈ അവകാശവാദം ഉന്നയിച്ച് രംഗത്തെത്തിയത്. നയതന്ത്ര വൃത്തങ്ങൾ നൽകുന്ന സൂചനകളനുസരിച്ച് പാകിസ്ഥാൻ വിദേശകാര്യ മന്ത്രാലയത്തിന് ഇന്ത്യാ ഗവൺമെൻ്റിൽ നിന്ന് ഒരു ഔദ്യോഗിക അഭ്യർത്ഥന ലഭിച്ചുവെന്നും ഹാഫിസ് സയീദിനെ കൈമാറുന്നതിനുള്ള നിയമനടപടികൾ ആരംഭിക്കാൻ അഭ്യർത്ഥിച്ചുവെന്നുമാണ് മാധ്യമം റിപ്പോർട്ടു ചെയ്തിരിക്കുന്നത്. .
10 മില്യൺ ഡോളർ തലയ്ക്കു വില
രാജ്യത്തെ നടുക്കിയ 26/11 മുംബൈ ഭീകരാക്രമണത്തിൻ്റെ സൂത്രധാരനാണ് ഹാഫിസ് മുഹമ്മദ് സയീദ്. ഈ ആക്രമണത്തിൽ ആറ് അമേരിക്കക്കാരടക്കം 166 പേരാണ് കൊല്ലപ്പെട്ടത്. മുംബൈ ആക്രമണത്തിന് ഉത്തരവാദികളായ ലഷ്‌കർ-ഇ-തൊയ്ബയുടെ മുൻനിര സംഘടനയാണ് സയീദിന്റെ നേതൃത്വത്തിലുള്ള ജെയുഡി. അമേരിക്കയും ഹാഫിസ് സയീദിൻ്റെ സംഘടനയെ തീവ്രവാദ സംഘടനയായി പ്രഖ്യാപിച്ചിരിക്കുകയാണ്. കൂടാതെ 10 മില്യൺ ഡോളറാണ് യുഎസ് ഹാഫീസ് സയീദിൻ്റെ തലയ്ക്കു വിലയിട്ടിരിക്കുന്നത്.
ലഷ്‌കർ-ഇ-തൊയ്ബ എന്ന ഭീകര സംഘടനയുടെ സ്ഥാപകനായ ഹാഫിസ് മുഹമ്മദ് സയീദ് നിരോധിത ജമാഅത്ത് ഉദ് ദവയുടെ ചില നേതാക്കൾക്കൊപ്പം 2019 മുതൽ ജയിലിലാണ്. തീവ്രവാദ ഫണ്ടിംഗ് കേസുകളിൽ ശിക്ഷിക്കപ്പെട്ടാണ് ഇയാൾ ജയിലിനുള്ളിൽ കഴിയുന്നത്. 2020 നവംബറിലാണ് ഇയാളെ പഞ്ചാബിലെ തീവ്രവാദ വിരുദ്ധ കോടതി 10 വർഷം തടവിന് ശിക്ഷിച്ചത്. തീവ്രവാദത്തിന് ഫണ്ടിംഗ് നൽകിയ രണ്ട് കേസുകളിൽ തടവു ശിക്ഷ മാത്രമല്ല, സയീദിൻ്റെ സ്വത്തുക്കൾ കണ്ടുകെട്ടാനും 1.1 ലക്ഷം രൂപ പിഴയടക്കാനും കോടതി ഉത്തരവിട്ടിരുന്നു.
































