പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സമീപകാലത്തെ ലക്ഷദ്വീപ് സന്ദർശനത്തെ വിമർശിച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ “ചിത്രങ്ങൾക്ക് പോസ് ചെയ്യാനും, പുതുവസ്ത്രം ധരിക്കാനും, നീന്താനും” സമയം നീക്കിവെക്കാനും പ്രധാനമന്ത്രിയ്ക്ക് സമയമുണ്ട്. എന്നാൽ സംഘർഷഭരിതമായ വടക്കുകിഴക്കൻ സംസ്ഥാനമായ മണിപ്പൂർ സന്ദർശിക്കാൻ സമയമില്ല.” – ഖാർഗെ പറഞ്ഞു. വാർത്താ സമ്മേളനത്തിലായിരുന്നു ഖാർഗെയുടെ വിമർശനം. പ്രധാനമന്ത്രി മന്ദിർ ഉദ്ഘാടനത്തിന്റെ തിരക്കിലാണെന്നും മണിപ്പൂരിൽ നടക്കുന്ന ആക്രമണങ്ങൾ അദ്ദേഹം ശ്രദ്ധിക്കുന്നില്ലെന്നും ഖാർഗെ പറഞ്ഞു.
മണിപ്പൂരിൽ നിർഭാഗ്യകരമായ ഒരു സംഭവമുണ്ടായി, പ്രധാനമന്ത്രി മോദി ബീച്ചിൽ പോയി, ഫോട്ടോ ഷൂട്ട് നടത്തുന്നു. ക്ഷേത്ര നിർമ്മാണം നടക്കുന്ന സ്ഥലത്ത് ഫോട്ടോകൾക്കായി പോയി അല്ലെങ്കിൽ കേരളത്തിലേക്കും മുംബൈയിലേക്കും പോയി ഫോട്ടോ എടുക്കുന്നു. അദ്ദേഹം എല്ലായിടത്തും പോകുന്നു, നിങ്ങൾക്ക് എല്ലായിടത്തും അദ്ദേഹത്തിന്റെ ഫോട്ടോകൾ കാണാം.. പക്ഷേ ഈ മഹാൻ എന്തുകൊണ്ടാണ് മണിപ്പൂരിലേക്ക് പോകാത്തത്? ഖാർഗെ ചോദിച്ചു
2023 മെയ് മുതൽ മണിപ്പൂരിൽ കുക്കി, മെയ്തേയ് സമുദായങ്ങൾ തമ്മിലുള്ള സംഘർഷം ആരംഭിച്ചതാണ്. ഈ സംഘർഷത്തിൽ 180-ലധികം ആളുകൾ കൊല്ലപ്പെടുകയും നൂറുകണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കഴിഞ്ഞ വർഷം മെയ് മുതൽ വടക്കുകിഴക്കൻ സംസ്ഥാനത്ത് നിരവധി ലൈംഗികാതിക്രമ കേസുകളും ഹീനമായ കുറ്റകൃത്യങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും ഖാർഗെ പറഞ്ഞു.
ജനുവരി 14 ന് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ആരംഭിക്കാനിരിക്കുന്ന ‘ഭാരത് ജോഡോ ന്യായ് യാത്ര’ മണിപ്പൂരിൽ നിന്നാണ് ആരംഭിക്കുന്നത്.
































