കശ്മീർ വിഷയത്തിൽ 2010ൽ രജിസ്റ്റർ ചെയ്ത കേസിൽ എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ അരുന്ധതി റോയിക്കെതിരെ തീവ്രവാദ വിരുദ്ധ നിയമ പ്രകാരം നടപടി. നിയമവിരുദ്ധ പ്രവർത്തനങ്ങൾ (പ്രിവൻഷൻ) ആക്ട് (യുഎപിഎ) പ്രകാരം പ്രോസിക്യൂഷൻ നടപടിയെടുക്കാൻ ഡൽഹി ലെഫ്റ്റനൻ്റ് ഗവർണർ വികെ സക്സേനയാണ് അനുമതി നൽകി
കാശ്മീർ സെൻട്രൽ യൂണിവേഴ്സിറ്റിയിലെ മുൻ ഇൻ്റർനാഷണൽ ലോ പ്രൊഫസറായ ഷെയ്ഖ് ഷോക്കത്ത് ഹുസൈനെ യുഎപിഎ പ്രകാരം പ്രോസിക്യൂട്ട് ചെയ്യാനും അനുമതി നൽകിയിട്ടുണ്ട്.
2010 ഒക്ടോബർ 28-ന് കശ്മീരിലെ സാമൂഹിക പ്രവർത്തകനായ സുശീൽ പണ്ഡിറ്റ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ന്യൂഡൽഹിയിലെ മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവിനെ തുടർന്നാണ് റോയിക്കും ഹുസൈനുമെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തതെന്ന് രാജ്ഭവൻ അധികൃതർ പറഞ്ഞു.
21.10.2010-ന് ന്യൂഡൽഹി കോപ്പർനിക്കസ് മാർഗിലെ എൽ.ടി.ജി. ഓഡിറ്റോറിയത്തിൽ ‘ആസാദി – ദ ഒൺലി വേ’ എന്ന ബാനറിൽ സംഘടിപ്പിച്ച സമ്മേളനത്തിൽ അരുന്ധതി റോയിയും ഹുസൈനും പ്രകോപനപരമായ പ്രസംഗങ്ങൾ നടത്തിയെന്നാണ് ആരോപണം. കശ്മീരിനെ ഇന്ത്യയിൽ നിന്ന് വേർപെടുത്തുക,” ഗവർണറുടെ ഓഫീസ് പറഞ്ഞു
അരുന്ധതിയേയും ഹുസൈനെയും കൂടാതെ, കശ്മീരി വിഘടനവാദി സയ്യിദ് അലി ഷാ ഗീലാനി, പാർലമെൻ്റ് ആക്രമണക്കേസിൽ കുറ്റവിമുക്തനായ ഡൽഹി സർവകലാശാല മുൻ അധ്യാപകൻ എസ്എആർ ഗീലാനി, ആക്ടിവിസ്റ്റ് വരവര റാവു എന്നിവരും ചടങ്ങിൽ പങ്കെടുത്തു. കേസന്വേഷണം പുരോഗമിക്കുന്നതിനിടെ മൂന്നു പേരും മരിച്ചു
പരാതിക്കാരനായ സുശീൽ പണ്ഡിറ്റ് ന്യൂഡൽഹിയിലെ മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് കോടതിയെ സമീപിച്ച് അന്വേഷണം ആരംഭിക്കാൻ പോലീസിന് നിർദ്ദേശം നൽകുകയും 2010 നവംബറിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ കോടതി ഉത്തരവിടുകയും ചെയ്തു.

































