ടിപി ചന്ദ്രശേഖരൻ വധക്കേസിൽ ഇന്നലെ ഉണ്ടായ ഹൈക്കോടതിയുടെ വിധി രാഷ്ട്രീയ കുറ്റവാളികൾക്കുള്ള താക്കിതാണ്. 2012 മെയ് നാലിനാണ് ടിപി ചന്ദ്രശേഖരനെ അതി ക്രൂരമായി കൊലപ്പെടുത്തിയത്. ‘വടകരയ്ക്കടുത്തുള്ള വള്ളിക്കാവിൽ വെച്ചാണ് ചന്ദ്രശേഖരൻ വധിക്കപ്പെട്ടത്. വിചാരണ കോടതിയുടെ ശിക്ഷാ വിധി ശരിവെച്ച ഹൈക്കോടതി കൂടുതൽ കുറ്റങ്ങൾ കൂടി പ്രതികൾക്ക് മേൽ ചുമത്തിയാണ് പ്രതികളെ ശിക്ഷിച്ചത്.വിചാരണ കോടതി കണ്ടെത്തിയ എല്ലാ കുറ്റങ്ങളും ശരി വയ്ക്കുന്നതായി ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവിൽ പറയുന്നു.ആറു പേർക്കെതിരെ ഗൂഢാലോചന കുറ്റം ഹൈക്കോടതി ചുമത്തി.
കൊലപാതകത്തിന് ഉപയോഗിച്ച ഇന്നോവകാർ
സംഘടിപ്പിച്ച ഈ കേസിലെ പതിനെട്ടാം പ്രതി റഫീഖിന് വാഹനം കൊലപാതകത്തിന് ഉപയോഗിക്കുന്നതിനാണെന്ന്
അറിയാമെന്നും ഹൈക്കോടതി ഉത്തരവ് ശരിവെച്ചു.കേരളത്തിൽ ഏറ്റവും ജനശ്രദ്ധ നേടിയ ടിപി ചന്ദ്രശേഖരൻ വധക്കേസിന്റെ കോടതി നടപടികൾ വൻ മാധ്യമ ശ്രദ്ധയാണ് നേടിയത്. ഈ കൊലപാതകം
ജനാധിപത്യം എന്ന ആശയത്തിന് നേരെയുണ്ടായ ഭീക്ഷണിയാണ്. ഹീനമായ കൊലപാതകത്തിലൂടി അഭിപ്രായ സ്വാതന്ത്ര്യം അടക്കം ഭരണഘടന നൽകുന്ന അവകാശങ്ങൾ വിനിയോഗിക്കുന്നവരെ ഭയപ്പെടുത്തുക യാണ് ചെയ്തത്. നിയമവാഴ്ച രാജ്യത്ത് ഇത്തരം കുറ്റകൃത്യങ്ങൾ അനുവദിക്കാൻ പാടില്ല എന്ന് കോടതി വിധി ന്യായത്തിൽ പറയുന്നു.

2012 ആഗസ്റ്റ് 13 – ന് 26 പേരെ പ്രതിയാക്കി വടകര ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമർപ്പിക്കുകയും 2012 നവംബർ 15 ന് മാറാട് പ്രത്യേക അഡീഷണൽ സ്പെഷ്യൽ
കോടതിയിൽ വിചാരണ തുടങ്ങുകയും ചെയ്തു.2014 ജനുവരി 28ന് ടിപി ചന്ദ്ര ശേഖരൻ വധ കേസിൽ മാറാട് പ്രത്യേക അഡീഷണൽ സെക്ഷൻസ് കോടതി വിധി പ്രഖ്യാപിക്കുകയും ചെയ്തു. കണ്ണൂരിൽ നടന്നിരിക്കുന്ന രാഷ്ട്രീയ കൊലപാതകങ്ങൾ കേരള മനസ്സാക്ഷിയെ
ഞെട്ടിക്കുന്ന രീതിയിലുള്ളതായിരുന്നു എന്നാൽ ഇതിലൊന്നും പിന്നിൽ നിന്നും ചരട് വലിച്ചവരെ നിയമത്തിൻ്റെ മുന്നിൽ കൊണ്ടുവരുവാൻ കഴിഞ്ഞില്ല എന്നതാണ് സത്യം. ടി പി ചന്ദ്രശേഖരൻ വധക്കേസിലെയും ഗൂഢാലോചന മുന്നിൽ കൊണ്ടുവരുവാൻ കഴിഞ്ഞിട്ടില്ല. രാഷ്ട്രീയപരമാകുന്ന ചില അഭിപ്രായ വ്യത്യാസത്തിൻ്റെ പേരിലാണ് ടി പി ചന്ദ്രശേഖരനെ അതി ക്രൂരമായി വെട്ടി കൊലപ്പെടുത്തിയത്. ഈ കോടതി വിധി രാഷ്ട്രീയ കുറ്റവാളികൾക്ക് ഒരു താക്കീതായിരിക്കും.

































