കാസർഗോഡ്: ഹണിട്രാപ്പിലൂടെ പോലീസ് ഉദ്യോഗസ്ഥരെ ഉൾപ്പടെ കബളിപ്പിച്ച യുവതിക്കെതിരെ കേസ്. കാസർഗോഡ് കൊമ്പനടുക്കം സ്വദേശി ശുതി ചന്ദ്രശേഖരനെതിരെയാണ് പോലീസ് കേസെടുത്തത്.
ഐഎസ്ആർഒയിലെ ജീവനക്കാരിയെന്ന വ്യാജേനയാണ് യുവതി തട്ടിപ്പ് നടത്തിയത്. കൊയിലാണ്ടി സ്വദേശിയായ യുവാവിൻ്റെ പരാതിയിലാണ് നടപടി.
ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട യുവാവുമായി സൗഹൃദം സ്ഥാപിച്ച് യുവാവിന്റെ കൈയിൽ നിന്ന് ഒരുലക്ഷം രൂപയും ഒരു പവൻ്റെ മാലയും തട്ടിയെടുത്തുവെന്നാണ് പരാതി. യുവതിക്കെതിരെ വ്യാജരേഖ ചമച്ചതിനും കേസെടുത്തിട്ടുണ്ട്.
ഐഎഎസിന് പഠിക്കുന്ന വിദ്യാർഥിനിയെന്ന പേരിൽ വിവിധ ജില്ലകളിൽ നിന്ന് പോലീസ് ഉദ്യോഗസ്ഥരെ അടക്കം ഇവർ കബളിപ്പിച്ചിട്ടുണ്ടെന്നാണ് വിവരം. നേരത്തെ യുവതിക്കെതിരെ പരാതി നൽകിയ യുവാവിനെതിരെ ഇവർ പീഡന പരായി നൽകിയിരുന്നു. ഈ യുവാവ് ഇപ്പോൾ ജയിലിലാണ്.

































