വരൾച്ച ദുരിതാശ്വാസ ഫണ്ട് അനുവദിക്കുന്നതിൽ സംസ്ഥാനത്തോട് “അനീതി”യും “രണ്ടാനമ്മ” മനോഭാവവും ആരോപിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നേതൃത്വത്തിൽ കർണാടകയിലെ കോൺഗ്രസ് ഞായറാഴ്ച സംസ്ഥാന തലസ്ഥാനത്ത് കുത്തിയിരിപ്പ് പ്രതിഷേധം നടത്തി.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കർണാടകയിലെ ലോക്‌സഭാ പ്രചാരണത്തോടനുബന്ധിച്ച് സംസ്ഥാനത്ത് നടന്ന പ്രതിഷേധത്തിൽ കേന്ദ്ര സർക്കാർ അനുവദിച്ച 3,454 കോടി രൂപ പര്യാപ്തമല്ലെന്ന് കോൺഗ്രസ് നേതാക്കൾ പറഞ്ഞു.
വരൾച്ച ദുരിതാശ്വാസത്തിനായി സംസ്ഥാനം 18,171 കോടി രൂപ ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ, സുപ്രീം കോടതിയുടെ നിർദേശത്തെ തുടർന്ന് കേന്ദ്ര ധനമന്ത്രാലയം 3,454 കോടി രൂപ മാത്രമാണ് അനുവദിക്കാൻ തയ്യാറായത്.
“ഇന്നലെ,കേന്ദ്ര സർക്കാർ 3,454 കോടി രൂപ മാത്രമാണ് അനുവദിച്ചത്, ഇത് ഞങ്ങളുടെ അപേക്ഷയുടെ നാലിലൊന്നിൽ താഴെ മാത്രമാണ്. ഇത് സംസ്ഥാനത്തോടുള്ള അനീതിയാണ്, ഈ അനീതിക്കെതിരെ ഞങ്ങൾ പ്രതിഷേധിക്കുന്നു,” മുഖ്യമന്ത്രി സിദ്ധരാമയ്യ എക്‌സിൽ എഴുതി, സംസ്ഥാന നിയമസഭാ പരിസരത്ത് നടന്ന പ്രതിഷേധത്തിൻ്റെ ദൃശ്യങ്ങളും പങ്കിട്ടു.
3,454 കോടി രൂപ മാത്രം അനുവദിച്ച് കേന്ദ്രസർക്കാർ വീണ്ടും ചിറ്റമ്മ നയമാണ് പിന്തുടരുന്നതെന്ന് പ്രതിഷേധത്തിൽ പങ്കെടുത്ത ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറും പറഞ്ഞു. ഞങ്ങൾ കേന്ദ്രത്തിന് മുന്നിൽ യാചിക്കുകയല്ല, ഞങ്ങൾ കന്നഡിഗരുടെ അവകാശങ്ങൾ ആവശ്യപ്പെടുന്നു. വരൾച്ച ദുരിതാശ്വാസത്തിൻ്റെ കാര്യത്തിൽ കർഷകർക്കൊപ്പം നിൽക്കാതെ രാഷ്ട്രീയം കളിക്കുന്ന ബിജെപി നേതാക്കളും ജെഡിഎസ് നേതാക്കളും യഥാർത്ഥ രാജ്യദ്രോഹികളാണെന്നും ഡികെ പറഞ്ഞു.
“കേന്ദ്രത്തിൻ്റെ തീരുമാനം “6.5 കോടി കന്നഡക്കാരോട്, പ്രത്യേകിച്ച് ഋതു ബന്ധുവിനോട് [ഒരു കർഷക നിക്ഷേപ പദ്ധതി] പ്രതികാരം ചെയ്യാൻ മോദി സർക്കാർ ശ്രമിക്കുന്നുണ്ടെന്ന് തെളിയിക്കുന്നു”. ബെംഗളൂരുവിലെ പ്രതിഷേധത്തിന് നേതൃത്വം നൽകിയ കോൺഗ്രസ് ജനറൽ സെക്രട്ടറി രൺദീപ് സിംഗ് സുർജേവാല എക്സിൽ എഴുതി.
ബിജെപി – ‘ഭാരതീയ ചോമ്പു പാർട്ടി’ക്ക് കർണാടക ഖാലി ചോമ്പു (ഒഴിഞ്ഞ പാത്രം) നൽകുമെന്ന് കോൺഗ്രസ് നേതാവ് പ്രഖ്യാപിച്ചു.

































