കാസർകോട് മദ്രസ അധ്യാപകൻ റിയാസ് മൗലവി വധക്കേസിൽ മൂന്ന് പ്രതികളെയും വെറുതെവിട്ടു. കാസർകോട് കേളുഗുഡ്ഡെ സ്വദേശികളായ അജേഷ്, നിതിൻ, കേളുഗുഡ്ഡെ ഗംഗെ നഗറിലെ അഖിലേഷ് എന്നിവരെയാണ് വെറുതെ വിട്ടത്. കാസർകോട് പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്‌ജ് കെ. കെ ബാലകൃഷ്ണനാണ് കേസിൽ വിധി പറഞ്ഞത്.
കാസർകോട് ചുരി മദ്രസയിലെ അധ്യാപകനായിരുന്ന റിയാസ് മൗലവി 2017 മാർച്ച് 20 നാണു കൊല്ലപ്പെട്ടത് മദ്രസയ്ക്ക് സമീപത്തെ താമസസ്‌ഥലത്തുവച്ചുകുത്തികൊലപ്പെടുത്തുകയായിരുന്നു കണ്ണൂർ ക്രൈം ബ്രാഞ്ച് എസ്പിആയിരുന്ന ഡോ. എ ശ്രീനിവാസിൻ്റെ മേൽനോട്ടത്തിൽ അന്ന് കോസ്‌റ്റൽ സിഐ ആയിരുന്ന പി.കെ.സുധാകരൻ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.
90 ദിവസത്തിനകം കുറ്റപത്രം സമർപ്പിച്ചു 2019 ൽ വിചാരണ ആരംഭിച്ചു കഴിഞ്ഞ 7 വർഷമായി പ്രതികൾ ജാമ്യമില്ലാതെ ജൂഡീഷ്യൽ കസ്റ്റഡിയിലായിരുന്നു
































