ജനുവരി 22ന് നടക്കുന്ന രാമക്ഷേത്രത്തിന്റെ ഉദ്ഘാടന ചടങ്ങിൽ “ഭഗവാന്റെ ഭക്തരായ” ആളുകളെ മാത്രമേ ക്ഷണിച്ചിട്ടുള്ളൂവെന്ന് ക്ഷേത്രത്തിലെ മുഖ്യ പുരോഹിതൻ ആചാര്യ സത്യേന്ദ്ര ദാസ് ഉദ്ഘാടനത്തിന് തനിക്ക് ക്ഷണം ലഭിച്ചിട്ടില്ലെന്ന് ശിവസേനതലവൻ ഉദ്ധവ് താക്കറെ അടുത്തിടെ പറഞ്ഞതിന് പിന്നാലെയാണ് സത്യേന്ദ്ര ദാസിന്റെ പരാമർശം. “ശ്രീരാമന്റെ ഭക്തരായ ആളുകൾക്ക് മാത്രമാണ് ക്ഷണം. രാമന്റെ പേരിൽ ബിജെപി പോരാടുന്നു എന്ന് പറയുന്നത് തീർത്തും തെറ്റാണ്, നമ്മുടെ പ്രധാനമന്ത്രി എല്ലായിടത്തും ബഹുമാനിക്കപ്പെടുന്നു. തന്റെ ഭരണകാലത്ത് അദ്ദേഹം വലിയ പ്രവർത്തനങ്ങൾ ചെയ്തിട്ടുണ്ട്. ഇത് രാഷ്ട്രീയമല്ല. ഇതാണ് അദ്ദേഹത്തിന്റെ ഭക്തി,” മുഖ്യപുരോഹിതൻ വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു. പ്രതിഷ്ഠാ ചടങ്ങ് രാഷ്ട്രീയവത്കരിക്കരുതെന്ന് പറഞ്ഞ ഉദ്ധവ് താക്കറെ, ക്ഷണക്കത്തിലെ അപാകതയിൽ ബിജെപിയെ രൂക്ഷമായി വിമർശിച്ചിരുന്നു.
ഉദ്ഘാടന പരിപാടി രാഷ്ട്രീയ പരിപാടിയാക്കുകയോ ഒരു പാർട്ടിയെ ചുറ്റിപ്പറ്റി നടത്തുകയോ ചെയ്യരുതെന്നും താക്കറെ പറഞ്ഞു. രാമക്ഷേത്രത്തിന്റെ ഉദ്ഘാടനത്തിൽ അതിയായ സന്തോഷമുണ്ടെന്നും അതിനായി തന്റെ പിതാവ് ബാൽ താക്കറെ നടത്തിയ പോരാട്ടത്തെക്കുറിച്ചും മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രി വ്യക്തമാക്കി. ഉദ്ധവ് താക്കറെയുടെ ശിവസേന സഹപ്രവർത്തകൻ സഞ്ജയ് റാവത്തിനെതിരെയും ശ്രീരാമനെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ അഭിപ്രായങ്ങൾക്കെതിരെയും ആചാര്യ സത്യേന്ദ്ര ദാസ് എഎൻഐയോട് സംസാരിച്ചു. “രാമനിൽ വിശ്വസിച്ചവരാണ് അധികാരത്തിൽ. അവൻ എന്ത് വിഡ്ഢിത്തത്തെക്കുറിച്ചാണ് സംസാരിക്കുന്നത്? അദ്ദേഹം ശ്രീരാമനെ അപമാനിക്കുകയാണ്,” മുഖ്യപുരോഹിതൻ വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു.
ശനിയാഴ്ച ജനുവരി 22ലെ പരിപാടിയെ രാഷ്ട്രീയവൽക്കരിച്ചുവെന്ന് ആരോപിച്ച് സഞ്ജയ് റാവുത്ത് ബിജെപിക്കെതിരെ രംഗത്തെത്തിയിരുന്നു. തിരഞ്ഞെടുപ്പിൽ തങ്ങളുടെ സ്ഥാനാർത്ഥിയായി ശ്രീരാമനെ പാർട്ടി ഉടൻ പ്രഖ്യാപിക്കുമെന്നും അദ്ദേഹം ആരോപിച്ചിരുന്നു. രാമന്റെ പേരിൽ വളരെയധികം രാഷ്ട്രീയം നടക്കുന്നുവെന്നും റാവുത്ത് പറഞ്ഞു. രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങിലേക്കുള്ള ക്ഷണത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടി പറയുകയായിയിരുന്നു അദ്ദേഹം. രാമക്ഷേത്ര ഉദ്ഘാടനത്തെ രാഷ്ട്രീയവൽക്കരിച്ചുവെന്ന് ആരോപിച്ച് നിരവധി പ്രതിപക്ഷ നേതാക്കൾ ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരുന്നു.
































