സോളാർ അഴിമതിക്കേസ് വീണ്ടും ചർച്ചയാകുന്ന പശ്ചാത്തലത്തിൽ ആത്മകഥയുമായി കേസിലെ മുഖ്യപ്രതി സരിത എസ് നായർ. റെസ്പോൺസ് ബുക്കാണ് പുസ്തകം പുറത്തിറക്കുന്നകത്. ‘പ്രതിനായിക’ എന്ന പേരിട്ടിരിക്കുന്ന ആത്മകഥയുടെ കവർചിത്രം പുറത്തിറങ്ങി.
പ്രസാധകരും സരിത എസ് നായരും തങ്ങളുടെ ഫോസ്ബുക്കിലൂടെ ഇക്കാര്യം തുറന്നുപറഞ്ഞു
പ്രതിനായിക’ സരിത എസ് നായരുടെ ആത്മകഥ. സരിത പറഞ്ഞതെന്ന പേരിൽ നിങ്ങൾ അറിഞ്ഞവയുടെ പൊരുളും, പറയാൻ വിട്ടു പോയവയും റെസ്‌പോൺസ് ബുക്‌സിലൂടെ ജനങ്ങളിലേക്ക്. പ്രശസ്ത ഡിസൈനർ രാജേഷ് ചാലോട് രൂപകൽപ്പന ചെയ്ത കവർ… പുസ്തകത്തിന്റെ കവർ പ്രകാശനം ചെയ്യുന്നു. എല്ലാവരുടെയും സ്‌നേഹ സഹകരണങ്ങൾ പ്രതീക്ഷിക്കുന്നു എന്നായിരുന്നു പോസ്റ്റിൽ പറഞ്ഞിരുന്നത്.
അഴിമതി ആരോപണങ്ങൾ പുത്തരിയല്ലാത്ത നാടാണ് രാഷ്ട്രീയ കേരളം. എന്നാൽ അത്തരം ആരോപണത്തിൽ ഒരു പെൺ പേര് ചേർത്ത് വയ്ക്കുന്നതിന്റെ ഗുണദോഷങ്ങൾ അനുഭവിച്ചറിയുകയാണ് കഴിഞ്ഞ ഒരു ദശാബ്ദമായി പ്രബുദ്ധരെന്ന് അഹങ്കരിക്കുന്ന നമ്മൾ. രാഷ്ട്രീയ പ്രതിയോഗികൾക്ക് പരസ്പരം പ്രയോഗിക്കാൻ ലക്ഷ്യവേധിയായ ഒരു ആയുധം എന്നതിനപ്പുറം അവരും തന്റേതു മാത്രമായ സ്വപ്നങ്ങളും ലക്ഷ്യങ്ങളും ഉണ്ടായിരുന്നവരാകും. ഒരിക്കലും ആഗ്രഹിച്ചിട്ടില്ലാത്ത മാധ്യമ ശ്രദ്ധയും കുപ്രസിദ്ധിയും അപ്രതീക്ഷിതമായി കൈവന്ന അവർക്കും പറയാനുണ്ടാവും ഇതു വരെ പറയാൻ കഴിയാതെ പോയ പലതും.
ചാനൽ മുറികളിൽ വരികൾക്ക് ഇടയിലൂടെ വായിച്ച് പൊതുജന സമക്ഷം വിചാരണ ചെയ്യപ്പെട്ട പലതിന്റെയും യഥാർത്ഥ വസ്തുതകൾ. അർധസത്യങ്ങളായിരുന്നിട്ടും നമ്മൾ കണ്ണടച്ചു വിശ്വസിച്ചു പൂരിപ്പിക്കാതെ വിട്ടു പോയവയുടെ പൊരുളുകൾ, അവർ ഫേസ്ബുക്കിൽ കുറിച്ചു.സോളാർ കേസിലെ സിബിഐ റിപ്പോർട്ട് വാർത്തയായതോടെ വീണ്ടും രാഷ്ട്രീയ വിവാദങ്ങളിലെ ശ്രദ്ധാകേന്ദ്രമായി മാറിയിരിക്കുന്ന സരിത എസ് നായർ സ്വന്തം ജീവിത കഥ എഴുതുകയാണ്. റെസ്പോൺസ് ബുക്സ് പ്രസിദ്ധീകരിക്കുന്ന ‘പ്രതിനായിക’യിൽ ഇതുവരെ പറയാത്ത വസ്തുതകളും പറഞ്ഞതായി പ്രചരിക്കുന്നവയുടെ വാസ്തവവും അവർ വെളിപ്പെടുത്തുന്നുവെന്നും ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കുന്നു.































