മണപ്പുറം ഫിനാൻസിലെ തട്ടിപ്പ് കേസിലെ പ്രതികൊല്ലം സ്വദേശിനി ധന്യ മോഹൻ പോലീസിൽ കീഴടങ്ങി. കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെത്തിയാണ് കീഴടങ്ങിയത്. ശേഷം പ്രതിയെ സ്റ്റേഷനിൽ നിന്ന് മെഡിക്കൽ പരിശോധനയ്‌ക്ക് കൊണ്ടുപോയി.
തൃശ്ശൂർ വലപ്പാടിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ 18 വർഷം ജോലി ചെയ്തിരുന്ന ജീവനക്കാരിയായ ധന്യ തട്ടിയത് 20 കോടിയോളം രൂപ. വ്യാജ അക്കൗണ്ടുകളിലേക്ക് പണം മാറ്റിയാണ് 20 കോടിയോളം രൂപ യുവതി തട്ടിയെടുത്തതായാണ് പരാതി. സ്ഥാപനത്തിലെ അസിസ്റ്റൻറ് മാനേജരായ കൊല്ലം തിരുമുല്ലവാരം സ്വദേശിനി ധന്യ മോഹനെതിരെയാണ് പോലീസിൽ പരാതി ലഭിച്ചത്.
18 വർഷത്തോളമായി മണപ്പുറം ഫിനാൻസിന് കീഴിലെ CompTech & Consultants Ltd എന്ന സ്ഥാപനത്തിൽ അസിസ്റ്റന്റ് ജനറൽ മാനേജർ ടെക് ലീഡായി ജോലി ചെയ്തു വരികയായിരുന്നു ധന്യ.
കഴിഞ്ഞ ഏതാനും വർഷങ്ങളായി ഡിജിറ്റൽ പേഴ്‌സണൽ ലോൺ എന്നപേരിൽ വ്യാജ അക്കൗണ്ടുകളിലേക്കാണ് യുവതി പണം മാറ്റിയത്. കുടുംബങ്ങളുടെ അക്കൗണ്ടുകളിലേക്കായിരുന്നു ധന്യ പണം മാറ്റിയിരുന്നത്
ഈ പണമുപയോഗിച്ച് ബന്ധുക്കളുടെയും സ്വന്തം പേരിലുമായി വീടും, ഭൂമിയടക്കമുള്ള സ്വത്തുവകകൾ ഉണ്ടാക്കിയിട്ടുണ്ടെന്നും പ്രാഥമിക അന്വേഷണത്തിൽ പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
2019 മുതലാണ് തട്ടിപ്പ് നടത്തിയിരുന്നത് എന്നും അച്ഛൻ്റേയും സഹോദരൻ്റേയും അടക്കമുള്ള 5 അക്കൗണ്ടുകളിലേക്കാണ് ധന്യ പണം ട്രാൻസ്ഫർ ചെയ്തിരുന്നത്. സംഭവത്തിൽ CompTech & Consultants Ltdന്റെ ആപ്ലിക്കേഷൻ ഹെഡ് സുശീൽ കൃഷ്ണൻകുട്ടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വലപ്പാട് പൊലീസ് കേസെടുത്ത് പ്രത്യേക 7 അംഗ അന്വേഷണസംഘം രൂപീകരിച്ചു അന്വേഷണം ആരംഭിച്ചു.
































