കുട്ടനാട് : ചരിത്രവും വിശ്വാസവും കൂടി ചേർന്ന പെരുംപറയന്റെ ജീവിതം കുട്ടനാടിന്റെ ഇതിഹാസമാണ്, ജന്മി-നാടുവാഴിത്തത്വത്തിന്റെ ഒരു കാലഘട്ടത്തിന്റെ അടയാളപ്പെടുത്തലാണ്, തൊഴിലാളി വർഗ്ഗത്തിന്റെ രക്തസാക്ഷിയാണ്….
എന്നാൽ കുട്ടനാടിന്റെ ചരിത്ര താളുകളിൽ ഇടം തേടാതെ പോയതാണ് പെരും പറയന്റെ ചരിത്രം. നാലു നൂറ്റാണ്ടിനപ്പുറം നടന്ന കൊടും ചതിയുടെ ഈ കഥ വായ്മൊഴിയായി കിട്ടിയതാണ് .അയ്യനാട് പാടശേഖത്തിന്റെ പാടവരമ്പത്ത് ശിലയായി ഇന്നും പെരും പറയൻ കുടികൊള്ളുന്നു.
പെരും പറയന്റെ ആ കഥ ഇങ്ങനെ
തെക്കും കൂറിൻ്റെയും വടക്കൻ കൂറിൻ്റെയും ഭരണകാലത്ത് പുളിംകുന്നിൽ രാജാക്കന്മാരുടെ കീഴിൽ പ്രാദേശിക ഭരണ കാര്യങ്ങൾ നടത്തിയിരുന്നത് മാടമ്പി മാരായ കൈമൾ മാരായിരുന്നു.
മൂത്ത കൂറ്റുപുറം കൈമൾക്ക് കൃഷിയുടെ മേൽനോട്ടവും ഇളങ്കുറ്റിൽ കൈമൾക്ക് ഭരണകാര്യങ്ങളിൽ മേൽനോട്ടവുമായിരുന്നു. മൂത്തകൂറ്റുപുറം കൈമളുടെ ശാഖയിൽ പെട്ട കാടിയാഴം കുടുംബത്തിലെ അയ്യനാട് പാടശേഖരത്ത് മട വീണു.
അയ്യനാട് പാടശേഖരത്തിൽ മടവീഴ്ച പതിവായിരുന്നു പാടശേഖരത്തിന്റെ വടക്കെ പറമ്പിൽ മണലിന്റെ ആധിക്യം കൂടുതൽ ആയതിനാൽ എത്ര ബലപ്പെടുത്തി ബണ്ട് നിർമ്മിച്ചാലും മട വീണ് കൃഷി നശിക്കുന്നത് പതിവായിരുന്നു . പാടശേഖരത്തിൻ്റെ ഉടമയായ കൈമൾക്കും കാടിയാഴത്ത് കുടുംബത്തിനും ഇതൊരു തലവേദനയായി മാറി. മടവീഴ്ചക്ക് കാരണം അറിയാൻ കുടുംബ കാരണവർ ജ്യോത്സ്യനെ വിളിച്ചു വരുത്തി കവടി നിരത്തി പ്രശ്നം വച്ചു. പ്രശ്നത്തിൽ തെളിഞ്ഞത് മടയുറക്കാൻ പരിഹാരമായി ഒരു കുരുതി വേണം മടവീഴ്ചയുള്ള ബണ്ടിൽ ഒരു മനുഷ്യനെ ജീവനോടെ മൂടണം ഇത് കൊണ്ട് മാത്രമേ പ്രശ്നത്തിന് പരിഹാരം ഉണ്ടാകു എന്ന് കേട്ട കാരണവർ ഒന്നു ഞെട്ടിയെങ്കിലും പ്രശ്ന വിധിപ്രകാരം കുരുതി നടത്താൻ തീരുമാനിച്ചു. ഇതിനായി അറിഞ്ഞു കൊണ്ട് ഒരു ചതി ചെയ്യാൻ കാരണവർ തീരുമാനിച്ചു
ഇതിനായി കാരണവർ കണ്ടെത്തിയത് പെരുംപറയനെ ആയിരുന്നു.അയ്യനാട് പാടശേഖരത്തിൽ കട്ട കുത്തിപ്പൊക്കി ഉണ്ടാക്കിയ തുരുത്തായ പറക്കുടുക്ക വീട്ടിലാണ് പെരുംപറയൻ താമസിച്ചിരുന്നത്. എന്തും എപ്പോഴും ചെയ്യാൻ തയ്യാറായിരുന്ന തന്റേടിയായിരുന്നു പെരും പറയൻ. അന്ന് മട കുത്താൻ കെട്ടുവള്ളത്തിൽ വന്നവരുടെ കൂട്ടത്തിൽ പെരും പറയനും ഉണ്ടായിരുന്നു. എത്തിയവർക്ക് എല്ലാം കാരണവർ നന്നായി മദ്യവും നൽകിയിരുന്നു. മട വീണ് തകർന്ന ബണ്ടിന്റെ ഭാഗത്ത് അവർ പുതിയ കുറ്റികൾ നാട്ടി ചെറ്റ വച്ച് കട്ടകുത്താൻ തുടങ്ങി കാടിയാടത്ത് കാരണവർ അന്ന് ബണ്ടിന്റെ ചെറ്റ കൂട്ടിൽ ഇറക്കിയത് പെരും പറയനെ ആയിരുന്നു. മറ്റ് തൊഴിലാളികൾ കട്ട കുത്തി മടയിലേക്ക് ഇട്ടു കൊണ്ടിരുന്നു. ഇത് കാലു കൊണ്ട് മരച്ചില്ലകൾ നിരത്തി ചവിട്ടി ഉറപ്പിച്ചു കൊണ്ടിരുന്നത് പെരും പറയൻ ആയിരുന്നു. ഈ സമയം പെരും പറയന്റെ മുകളിലേക്ക് കാരണവരുടെ നിർദ്ദേശപ്രകാരം തൊഴിലാളികൾ കട്ട വാരി ഇട്ടു കൊണ്ടേ ഇരുന്നു. കട്ട അരയോളം എത്തിയപ്പോൾ തമ്പ്രാനേ അടിയൻ കട്ടക്കടിയിലായിപ്പോയേ എന്ന് പെരും പറയൻ വിളിച്ചു കൂവി .എന്നാൽ കാരണവർ അത് കേൾക്കാൻ തയ്യാറായില്ല.
കട്ടയിട്ട് പെരും പറയനെ മൂടാൻ കാരണവർ നിർദ്ദേശം നൽകി. കട്ടക്കിടയിൽ അകപ്പെട്ട് മരണ വെപ്രാളത്തിൽ പെരും പറയൻ വിളിച്ചു പറഞ്ഞു ” ഏനെ കൊന്നിട്ട് തമ്പ്രാ പൊയ്ക്കോളൂ …. തമ്പ്രാ വീട്ടിലെത്തും മുമ്പേ ഞാനവിടെ ഉണ്ടാകും” ഇത് കേട്ട് കാരണവർ പൊട്ടിച്ചിരിച്ചു. ഒരു ഞരക്കം പോലും പുറത്ത് വരാതെ പെരും പറയന്റെ ജീവൻ കട്ടക്കൊപ്പം മടയിൽ ബലി അർപ്പിച്ചു..
ഈ സംഭവത്തിന് ശേഷം കാടിയാടത്തെ കുടുംബത്തിന്റ നാശത്തിന് തുടക്കമായി അനർത്ഥങ്ങൾ ഒന്നൊന്നായി കുടുംബത്ത് സംഭവിച്ചു കൊണ്ടിരുന്നു. രാത്രി കാലങ്ങളിൽ വീടിന്റെ മഞ്ചിന്റെ മുകളിൽ പെരും പറയന്റെ സാനിദ്ധ്യം അനുഭവപ്പെട്ടതോടെ കട്ടക്കിടയിൽ കിടന്ന് പെരുംപറയൻ മരണ വെപ്രാളത്തിൽ വിളിച്ചു പറഞ്ഞ വാക്കുകൾ കാരണവർക്ക് ഓർമ്മവന്നു.
ഇതോടെ കാരണവർ ജ്യോത്സ്യനെ വരുത്തി പ്രശ്നം വെച്ചു. പ്രശ്നത്തിൽ തെളിഞ്ഞത് മടയിൽ കുരുതി കഴിച്ച വ പെരുംപറയന്റെ ശക്തമായ കോപത്തിന് കാടിയാഴം തറവാടും വരും തലമുറയും പെരുപറയൻ്റെ ഉഗ്രകോപത്തിൽ പെട്ടിരിക്കുകയാണ്. പരിഹാരമായി പെരും പറയൻ്റെ ഒരു പൂർണ്ണ കായ പ്രതിമ നിർമ്മിച്ച് പ്രായ്ഛിത്തം പറഞ്ഞ് പെരുമ്പറയനെ പ്രതിമയിൽ ആവാഹിച്ച് കുടിയിരുത്തണം. കാരണവർ പെരുംപറയന്റെ പ്രതിമ നിർമ്മിച്ച് പ്രശ്നവിധിപ്രകാരം തന്നെ പറക്കുടുക്കയിൽ കുടിയിരുത്തി.
പെരുംപറയന്റെ ആ പ്രതിമ ഇന്നും അവിടെയുണ്ട് വേണ്ടത്ര ശ്രദ്ധയോ പരിഗണനയോ ചരിത്രവും സംസ്കാരവും നിറഞ്ഞ പെരുംപറയന് ഇന്നും ലഭിച്ചിട്ടില്ല.കീഴാളന്റെ ചരിത്രം എന്നും വേലികെട്ടി തിരിച്ച അതിരുകൾക്കപ്പുറം തന്നെയാണെന്ന് പെരുംമ്പറ ക്ഷേത്ര നിർമ്മാണ കമ്മിറ്റി പ്രസിഡന്റ് വി കെ വേണുഗോപൽ അറിയിച്ചു.
9745105748

































