പ്രവാസികൾക്ക് പലപ്പോഴും ഗൾഫിൽ വെച്ച് പാസ്പോർട്ടിന്റെ കാലാവധി കഴിഞ്ഞു പുതുക്കേണ്ട അവസ്ഥകൾ വരാറുണ്ട്. പലർക്കും ഇതിനെ കുറിച്ച് വലിയ ധാരണയില്ലെങ്കിലും പാസ്പോർട്ട് പുതുക്കാൻ നേരം ഒരു ഓട്ടം തന്നെയായിരിക്കും. പ്രവാസികളിൽ പലരും യാത്രയ്ക്ക് തയാറെടുക്കുമ്പോഴാണ് പാസ്‌പോർട്ട് പുതുക്കുന്ന കാര്യം തന്നെ ഓർമിക്കുന്നത്.ഒമാനിലെ ഇന്ത്യൻ എംബസിയാണ് പൗരൻമാരുടെ പാസ്പോർട്ട് സേവനങ്ങൾ നിയന്ത്രിക്കുന്നത്. ഇന്ത്യൻ പൗരന്മാർക്ക് സമയബന്ധിതമായ സേവനങ്ങൾ നൽകുന്നതിന് വേണ്ടി ഇന്ത്യൻ എംബസി നിരവധി നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഒമാനിൽ താമസിക്കുന്ന ഇന്ത്യൻ പൗരന്മാർക്ക് നൽകുന്ന പാസ്‌പോർട്ട് സേവനങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുകയും കാര്യക്ഷമമാക്കുകയും ചെയ്യുന്നതിന് വേണ്ടിയാണ് നടപടികൾ സ്വീകരിച്ചിരിക്കുന്നത്. ഈ സേവനങ്ങൾക്കുള്ള അപേക്ഷകളും പേയ്‌മെന്റുകളും സ്വീകരിക്കുന്ന ഔട്ട്‌സോഴ്‌സ് ഏജൻസിയായ BLS ഇന്റർനാഷണൽ സർവീസസ് LLC ഒമാൻ മുഖേനയാണ് സേവനങ്ങൾ നൽകുന്നത്.പാസ്‌പോർട്ടുമായി ബന്ധപ്പെട്ട സേവനങ്ങൾക്ക് അപേക്ഷ സർപ്പിക്കണം. https://embassy.passportindia.gov.in/ എന്ന സെെറ്റിൽ കയറി അപേക്ഷ സമർപ്പിക്കാം. അപേക്ഷകന് പ്രായപൂർത്തിയായിരിക്കണം. പ്രായപൂർത്തിയാകാത്തവർക്ക് തിരിച്ചറിൽ രേഖ സമർപ്പിക്കേണ്ടി വരും. 10 വർഷത്തേക്കാണ് പാസ്പോർട്ട് കാലാവധി നൽകുന്നത്. പാസ്‌പോർട്ട് സേവനത്തിനുള്ള ഓൺലൈൻ അപേക്ഷാ ഫോം വ്യക്തമായി പൂരിപ്പിക്കണം. പൂരിപ്പിച്ച ശേഷം വായിച്ചു നോക്കിയ ശേഷം മാത്രം സമർപ്പിക്കണം. നിർദേശിച്ച കോളത്തിൽ കൃത്യമായി ഒപ്പിട്ടിരിക്കണം. ഒപ്പിടാൻ കഴിയാത്തവർ പ്രായപൂർത്തിയാകാത്തവരോ നിരക്ഷരരോ അവരുടെ തള്ളവിരലിന്റെ മുദ്ര പതിപ്പിക്കണം . നടപടിക്രമങ്ങൾ പൂർത്തിയാക്കി കഴിഞ്ഞാൽ ഒരഴ്ചക്കുള്ളിലോ അല്ലെങ്കിൽ രണ്ടാഴ്ചക്കുള്ളിലോ പാസ്പോർട്ട് ലഭിക്കുംപാസ്പോർട്ട് കാലാവധി കഴിഞ്ഞ് മൂന്ന് വർഷം കഴിഞ്ഞിട്ടുണ്ടെങ്കിൽ സാഹചര്യങ്ങളും കാരണങ്ങളും വിശദീകരിക്കുന്ന സത്യവാങ്മൂലം സമർപ്പിക്കേണ്ടി വരും. സാധാരണ കാലാവധി കഴിഞ്ഞ പാസ്പോർട്ടുകൾ കെെവശം ഉള്ളവർ ആണെങ്കിൽ പേടിക്കേണ്ടിതില്ല. പുതുക്കി ലഭിക്കും. ഫെെൻ ഇല്ലാതെ തന്നെ പുതുക്കാൻ സാധിക്കും. വിസ കാലവധി കഴിഞ്ഞിട്ടുണ്ടെങ്കിൽ കമ്പനിയുടെ ഭാഗത്ത് നിന്നും രേഖകൾ സമർപ്പിച്ച ശേഷം ആയിരിക്കും പുതുക്കാൻ സാധിക്കുക. മസ്കറ്റ് പരിതിയിൽ നിന്നും ഉള്ളവർ ആണെങ്കിൽ മസ്കറ്റിലെ പാസ്പോർട്ട് ഓഫീസിൽ എത്തി വിസ പുതുക്കണം. അല്ലാത്തവർക്ക് ഗോബൽ മണി എക്ചേയ്ജ് (BLS) വഴി പുതുക്കാൻ സാധിക്കും. പാസ്പേർട്ട് എടുക്കുന്ന സമയത്ത് എല്ലാ അപേക്ഷകരും നേരിട്ട് ഹാജറാകണം.

































