സംസ്ഥാന ലോകായുക്തയ്ക്ക് ഉത്തരവുകൾ ഇടുവാൻ അധികാരമില്ലെന്ന് ശുപാർശ ചെയ്യുവാൻ മാത്രമുള്ള അധികാരമെ ലോകായുക്തയ്ക്കും ഉപലോകായുക്തയ്ക്കും ഉള്ളത് എന്ന് സുപ്രീംകോടതിയുടെ നിരീക്ഷണം വന്നിരിക്കുന്നു.ലോകായുക്ത ജുഡീഷ്യൽ ബോഡി അല്ലാ എന്നും ഒരു അന്വേഷണ ഏജൻസിയുടെ അധികാരങ്ങൾ മാത്രമേയുള്ളു എന്നും 2002-ൽ കേരള ഹൈക്കോടതി വിധിച്ചിരുന്നു.അന്ന് ഹൈക്കോടതിയുടെ ഉത്തരവിൽ പറയുന്നത് ലോകായുക്തയ്ക്ക് സ്വന്തം ഉത്തരവുകൾ നടപ്പാക്കാനോ തർക്കങ്ങൾ പരിഹരിക്കുവാനോ അധികാരമില്ലെന്നാണ് ഹൈക്കോടതി പറഞ്ഞിരുന്നത്. ഭരണ തകരാർ മൂലം ജനങ്ങൾക്കു
ണ്ടാവുന്ന ബുദ്ധിമുട്ടുകൾ സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവരുക എന്നതല്ലാതെ മറ്റൊരു അധികാരവും ലോകായുക്തയ്ക്കില്ല എന്ന് അന്ന് കോടതി പറയുകയുണ്ടായി.
അന്വേഷണ റോൾ മാത്രമാണ് ലോകായുക്തയ്ക്കുള്ളത് എന്ന് അന്നത്തെ ചീഫ് ജസ്റ്റിസ് ബി.എൻ ശ്രീകൃഷ്ണയും ജസ്റ്റിസ് ജി.ശിവരാജനുമടങ്ങുന്ന ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടിയിരുന്നു. 1999-ന്റെ അവസാനത്തിൽ ഇ.കെ നയനാർ മുഖ്യമന്ത്രിയായിരുന്ന ഘട്ടത്തിലാണ് കേരള ലോകായുക്ത ആക്റ്റ് നിലവിൽ വന്നത്. മുഖ്യമന്ത്രി മറ്റു മന്ത്രിമാർ എം.എൽ.എമാർ ഗവൺമെന്റ് സെക്രട്ടറിമാർ രാഷ്ട്രീയപാർട്ടി ഭാരവാഹികൾ അഖിലേന്ത്യാ സർവീസിലുള്ള ഉദ്യോഗസ്ഥൻമാർ സംസ്ഥാനത്തിനു വേണ്ടി പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥൻമാർ എന്നിവരുടെ ദുർഭരണം ക്രമക്കേടുകൾ അഴിമതി സ്വജനപക്ഷപാതം എന്നിവയ്ക്കെതിരെ പ്രവർത്തിക്കുന്നതിനു വേണ്ടിയാണ് 2000-ൽ കേരള ലോകായുക്ത ആക്റ്റ് നടപ്പിലാക്കിയത്. ഇതിന്റെ കീഴിൽ ലോകായുക്തയും ഉപലോകായുക്തയും പ്രവർത്തിക്കുന്നു. ഹിമാചൽ പ്രദേശ് ഹൈക്കോടതിയിൽ ചീഫ് ജസ്റ്റിസായിരുന്ന പി.സി. ബാലകൃഷ്ണ മേനോൻ ആയിരുന്നു ആദ്യത്തെ ലോകായുക്ത. നിലവിലുള്ള ലോകായുക്ത ആക്റ്റ് പ്രകാരം ലോകായുക്തയ്ക്ക് ഒരു അധികാരവുമില്ല.
ലോകായുക്തയും ഉപലോകായുക്തയും ജന നന്മകൾക്ക് ഉതകുന്ന രീതിയിലുള്ള നിർദ്ദേശങ്ങൾ സർക്കാരിന് സമർപ്പിക്കുകയും എന്നാൽ ഇത്തരം നിർദ്ദേശങ്ങളെ സർക്കാർ ഹൈക്കോടതിയിൽ ചോദ്യം ചെയ്ത് ലോകായുക്തയുടെ നിർദ്ദേശങ്ങളെ മറികടക്കുകയാണ് ചെയ്തത്.പ്രതിവർക്ഷം ലക്ഷക്കണക്കിന് രൂപ പൊതുഖചനാവിൽ നിന്നും ചിലവഴിച്ച് വെറും അന്വേഷണ റോൾ മാത്രം കൊണ്ട് പ്രവർത്തിക്കുന്ന ഒരു ലോകായുക്ത എന്തിനാണ് നമുക്ക് വേണ്ടത്. പൊതുപ്രവർത്തക അഴിമതി തടയുന്നതിനുവേണ്ടിയെന്ന ഉദ്ദേശ്യത്തോടെ കൂടി മാത്രമാണ് ഇത്തരത്തിൽ ഒരു ലോകായുക്ത നിയമം കൊണ്ടുവരികയായിരുന്നു എങ്കിൽ അത് കാര്യക്ഷമമായി നടപ്പിലാക്കിയേനെ അന്ന് . ഇപ്പോൾ നിലവിലുള്ള ലോകായുക്തയ്ക്കും ഉപലോകായുക്തയ്ക്കും അന്വേഷണ റോൾ മാത്രമായി ചുരുങ്ങുകയായിരുന്നില്ല അങ്ങനെയായിരുന്നു എങ്കിൽ പൊതു ജനത്തിന്റെ മുമ്പിൽ ഞങ്ങൾ അഴിമതി തുടച്ചുനീക്കുന്നതിനാവിശ്യമാകുന്ന ശക്തമായ നിയമ നിർമ്മാണം നടത്തിയെന്ന് വരുത്തുക മാത്രമാണ് നിയമം നിർമിച്ചവർ അന്ന് ചെയ്തത്.
എൽ.ഡി.എഫിന്റെ പല പ്രകടനപത്രികകളിലും
സംസ്ഥാനത്ത് അഴിമതി തുടച്ചുനീക്കുന്നതിന് ലോകായുക്ത നിയമത്തിൽ ശക്തമാകുന്ന അധികാരങ്ങൾ ഉൾപ്പെടുത്തുമെന്ന് പറയുകയും എന്നാൽ അധികാരത്തിൽ എത്തിക്കഴിഞ്ഞാൽ ഈ കാര്യങ്ങൾ മറന്നുപോകുകയും ചെയ്യുന്ന അവസ്ഥയാണ് കഴിഞ്ഞ കാലങ്ങളിൽ ഉണ്ടായിട്ടുള്ളത്. സംസ്ഥാനത്തെ ഇരുമുന്നണികളും പലതവണ മാറി മാറി അധികാരത്തിൽ വന്നെങ്കിലും അഴിമതി തുടച്ചു മാറ്റുന്നതിനാവിശ്യമായ രീതിയിൽ നിലവിലുള്ള ലോകായുക്ത നിയമത്തിൽ ഒരു മാറ്റവും വരുത്തിയിട്ടില്ല. എന്നാൽ ഈ സർക്കാർ ലോകായുക്തയുടെ അധികാരം വെട്ടിക്കുറയ്ക്കുക മാത്രമാണ് ചെയ്തത്. നിയമം നിർമിച്ചവർ തന്നെ ഹൈക്കോടതിയിലും സൂപ്രീകോടതിയിലും ലോകായുക്തയും ഉപലോകായുക്തയും ഇറക്കുന്ന ശുപാർശകൾ ചോദ്യം ചെയ്യപ്പെട്ട് ലോകായുക്തയുടെ അധികാരങ്ങളെ മറികടക്കുകയാണ് ചെയ്യുന്നത്. ലോക്പാൽ നിയമത്തിന്റെ ചുവടുപിടിച്ച് കേരളാ ലോകയുക്ത ശക്തിപ്പെടുത്തുമെന്നും ലോകായുക്ത പരിഷ്കരണം സംബന്ധിച്ച് പഠിക്കുവാൻ നിയോഗിച്ച ജസ്റ്റിസ് കെ.പി ബാലചന്ദ്രൻ കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കുമെന്നൊക്കെ ബന്ധപ്പെട്ടവർ പറഞ്ഞിരുന്നെങ്കിലും നാൾ ഇതുവരെയും ഒന്നും ചെയ്തില്ലന്നുള്ളതാണ് സത്യം. പിന്നെ എന്തിന് അധികാരങ്ങൾ ഇല്ലാത്ത ഒരു ലോകായുക്ത നമുക്ക്.































