ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഡൽഹിയിൽ ആംആദ്മി പാർട്ടിയും കോൺഗ്രസുംതമ്മിലുള്ള സീറ്റ് വിഭജന ചര്‍ച്ചകള്‍ സംബന്ധിച്ച സസ്പെന്‍സ് തുടരുന്നതിനിടെ പ്രതികരണവുമായി അരവിന്ദ് കെജ്രിവാള്‍. 1-2 ദിവസത്തിനുള്ളില്‍ എന്ത് സംഭവിക്കുമെന്ന് നമുക്ക് നോക്കാമെന്ന് ഡല്‍ഹി മുഖ്യമന്ത്രി പറഞ്ഞു. എന്തുകൊണ്ടാണ് സീറ്റ് വിഭജനത്തില്‍ കാലതാമസം ഉണ്ടായതെന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഡല്‍ഹിയില്‍ എഎപി-കോണ്‍ഗ്രസ് സഖ്യം പ്രഖ്യാപിക്കാനുള്ള സാധ്യതയെക്കുറിച്ച് ചോദിച്ചപ്പോള്‍ എനിക്കറിയില്ല എന്നായിരുന്നു മറുപടി. ഡല്‍ഹിയിലെ ഏഴ് ലോക്സഭാ സീറ്റുകളില്‍ ഒന്ന് മാത്രം കോണ്‍ഗ്രസിന് ആം ആദ്മി പാര്‍ട്ടി വാഗ്ദാനം ചെയ്തതിനെത്തുടര്‍ന്നാണ് ഇന്ത്യാ മുന്നണി പാര്‍ട്ടികള്‍ക്കിടയില്‍ സംഘര്‍ഷം രൂക്ഷമായത്
മെറിറ്റ് അടിസ്ഥാനത്തില്‍, കോണ്‍ഗ്രസ് പാര്‍ട്ടി ഡല്‍ഹിയില്‍ ഒരു സീറ്റ് പോലും അര്‍ഹിക്കുന്നില്ല, എന്നാല്‍ സഖ്യത്തിന്റെ ധര്‍മ്മം മനസ്സില്‍ വെച്ചാണ് ഞങ്ങള്‍ അവര്‍ക്ക് ഡല്‍ഹിയില്‍ ഒരു സീറ്റ് വാഗ്ദാനം ചെയ്യുന്നതെന്ന് എഎപി എംപി സന്ദീപ് പഥക് കഴിഞ്ഞ ആഴ്ച പറഞ്ഞിരുന്നു. ഡല്‍ഹിയിലെ ലോക്സഭാ സീറ്റുകളില്‍ കോണ്‍ഗ്രസിന് കാലിടറിയില്ലെന്ന പാര്‍ട്ടിയുടെ വാദത്തെ പഥക് വിമര്‍ശിച്ചു. ഡല്‍ഹിയില്‍ ലോക്സഭാ തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും കോണ്‍ഗ്രസിന് പൂജ്യം സീറ്റുകളാണുള്ളത്. എംസിഡി തിരഞ്ഞെടുപ്പില്‍ 250ല്‍ 9 സീറ്റാണ് കോണ്‍ഗ്രസ് നേടിയതെന്നും പഥക് ചൂണ്ടിക്കാട്ടി.
14 ലോക്സഭാ സീറ്റുകളിലും ആം ആദ്മി പാര്‍ട്ടി മത്സരിക്കുമെന്ന് അരവിന്ദ് കെജ്രിവാള്‍ പ്രഖ്യാപിച്ചതിന് പിന്നാലെ പഞ്ചാബിലും ചണ്ഡീഗഡിലും ഇന്ത്യ മുന്നണിയിലെ സഖ്യകക്ഷിയായ കോണ്‍ഗ്രസിന് തിരിച്ചടി നേരിട്ടിരുന്നു. ഡല്‍ഹിയില്‍ എഎപിയുമായുള്ള സീറ്റ് വിഭജന ചര്‍ച്ചകള്‍ സമനിലയില്‍ നില്‍ക്കുമ്പോള്‍, ഉത്തര്‍പ്രദേശില്‍ സമാജ്വാദി പാര്‍ട്ടി കോണ്‍ഗ്രസുമായി ധാരണയിലെത്തി. യുപിയില്‍ കോണ്‍ഗ്രസ് 17 സീറ്റുകളിലും 63 സീറ്റുകളില്‍ സമാജ്വാദി പാര്‍ട്ടിയും മറ്റുള്ളവരും മത്സരിക്കുമെന്ന് എസ്പി അധ്യക്ഷന്‍ അഖിലേഷ് യാദവ് പ്രഖ്യാപിച്ചു. കൂടാതെ, മധ്യപ്രദേശിലെ ഖജുരാഹോ സീറ്റും കോണ്‍ഗ്രസ് സമാജ്വാദി പാര്‍ട്ടിക്ക് വാഗ്ദാനം ചെയ്തതായി വൃത്തങ്ങള്‍ അറിയിച്ചു.

































