താരപുത്രിമാരിൽ നിന്ന് വ്യത്യസ്തമായി കമൽ ഹാസന്റെ മകൾ എന്ന ലേബലിൽ നിന്നും മാറി കരിയറിൽ തന്റേതായ ഇടം നേടിയെടുത്ത നടിയാണ് ശ്രുതി ഹാസൻ ഹിന്ദി സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച ശ്രുതി ഇന്ന് തെന്നിന്ത്യയിൽ തിരക്കുള്ള താരമാണ്. തമിഴ്, തെലുങ്ക് സിനിമകളിലെ മുൻ നിര നായിക നടി ആയ ശ്രുതി പ്രതിഫലക്കാര്യത്തിലും മുന്നിലാണ്. ഡിസംബർ 22ന് റിലീസാകുന്ന സലാർ ആണ് ശ്രുതി പ്രതീക്ഷ വയ്ക്കുന്ന വലിയൊരു ചിത്രം. ഇപ്പോഴിതാ തന്റെ ജീവിതത്തിലെ ചില അവസ്ഥകൾ പറഞ്ഞെത്തിയിരിക്കുകയാണ് താരം.
കുറേക്കാലം മദ്യത്തിന് താൻ അടിമയായിരുന്നുവെന്നും ഇപ്പോൾ മദ്യം പൂർണ്ണമായി വിട്ടുവെന്നും ശ്രുതി ഹാസൻ പറയുന്നു. അതിന്റെ കാരണവും താരം വ്യക്തമാക്കുന്നുണ്ട്. പാർട്ടികൾ ഇഷ്ടപ്പെടുന്നയാളാണോ എന്ന ചോദ്യത്തിന് മറുപടിയായാണ് ശ്രുതി എട്ടുവർഷമായി മദ്യത്തെ ജീവിതത്തിൽ നിന്നും ഒഴിവാക്കിയിരിക്കുകയാണ്. പാർട്ടികളോട് എതിർപ്പില്ല. എന്നാൽ മദ്യപിക്കാത്ത ഒരാളെ പാർട്ടികളിൽ സഹിക്കാൻ ബുദ്ധിമുട്ടായിരിക്കും.

മദ്യം ഒഴിവാക്കിയതോടെ പശ്ചാത്താപമോ ഹാങ് ഓവറോ ഇല്ലെന്ന് ശ്രുതി പറയുന്നു. അതേസമയം മദ്യപിക്കുന്നവരെ അതിന്റെ പേരിൽ താൻ ജഡ്ജ് ചെയ്യില്ലെന്നും ശ്രുതി പറയുന്നു. മദ്യം ജീവിതത്തിലെ വലിയൊരു ഘടകമായിരുന്നു. ഒരു ഘട്ടത്തിന് ശേഷം മദ്യപാനം തനിക്ക് നല്ലതൊന്നും ചെയ്യുന്നില്ലെന്ന് സ്വയം മനസിലാക്കി. ആ സമയത്ത് ഞാൻ എപ്പോഴും മദ്യത്തിന്റെ ഹാങ് ഓവറിലായിരുന്നു.
എപ്പോഴും സുഹൃത്തുക്കൾക്കൊപ്പം മദ്യപിക്കാൻ ആഗ്രഹിച്ചു. താൻ സിഗിരറ്റ് വലിക്കാറില്ല സിഗരറ്റ് വലി ഏറ്റവും മോശമാണെന്നും നടി ചൂണ്ടിക്കാട്ടി. മയക്കുമരുന്ന് ഇതുവര ഉപയോഗിച്ചിട്ടില്ല ശ്രുതി പറയുന്നു. തുടരെ തുടരെയുള്ള പാർട്ടികളാണ് മദ്യപാന ശീലം വഷളാക്കിയത്. എന്നാൽ പിന്നീട് ഇത്തരം പാർട്ടികളിൽ നിന്നും അകലം പാലിച്ചതോടെ മദ്യപാന ശീലം കുറഞ്ഞു വന്നു.
































