പണമേ നീ എത്ര ഭയങ്കരൻ നിന്നെ ദൈവതുല്യം സ്നേഹിക്കുന്നു മർത്യർ നിന്നെ മനുഷ്യനെക്കാൾ സ്നേഹിക്കുന്നു ദൈവം നിന്നെ കാഴ്ചവെച്ചാലെ ദൈവം കണ്ണുതുറക്കു നിൻറെ എണ്ണം നോക്കി മാത്രമേ അനുഗ്രഹിക്കു.
നീ ഇല്ലാത്തവൻ വെറും തൃണം നീ ഉള്ളവർ ജാഡക്കാർ നിനക്കുവേണ്ടി ജീവിക്കുന്നു മർത്യർ നിനക്കുവേണ്ടി മരിക്കുന്നു മർത്യർ.
പത്തുമാസം ചുമന്നു നൊന്തുപെറം കുഞ്ഞിനെ നിനക്കുവേണ്ടി വിൽക്കാൻ മടിക്കില്ല ചില അമ്മമാർ നീ ഇല്ലങ്കിൽ ബന്ധമില്ല ബന്ധനമില്ല നീ ഇല്ലങ്കിൽ രക്തമില്ല രക്തബന്ധമില്ല നിനക്കുവേണ്ടി എന്തുകർമ്മവും ചെയ്യാൻ മടിക്കില്ല മർത്യർ.
നിനക്കുവേണ്ടി കടൽകടക്കാൻ മോഹം
കടൽകടന്നു ചെന്നാൽ നിന്നെ വാരിക്കൂട്ടാൻ മോഹം നിന്നെ എവിടെ തിരുകിയാലും കടത്താൻ മോഹം നിന്നെ നാട്ടിലെത്തിച്ചാൽ
ചെത്തായി-ജാഡയായി
നിൻറെ തല പോക്കററിൽ കണ്ടാൽ
സമൂഹ സഹോദരന്മാർ
ആലവട്ടവും, വെഞ്ചാമരയും ഒപ്പം വീശിത്തുടങ്ങും നീ ഇല്ലാത്തവൻ തൃണത്തിന് തുല്യം
നീ ഇല്ലാത്തവൻ കുടുംബത്തിൽ പൂജ്യം നീ ഇല്ലാത്തവനു് സഹോദര സഹോദരിമാർ. ഇല്ലേ ഇല്ല ഒരിക്കലും.
എന്തിനേറെ പറയുന്നു മാതാ-പിതാ ഇല്ലേ ഇല്ല മതാ, പിതാ ബന്ധം നിന്നിൽകൂടി മാത്രം നിന്നെ കുറെ കൈയ്യിൽ വന്നാൽ ബ്ലെയ്ഡ് നടത്താൻ മോഹം നിന്നെ കൊടുത്ത് ഇരട്ടി വാങ്ങുന്നവനു ദൈവം-സർക്കാർ-പോലീസ് അകമ്പടിസേവിക്കും നിശ്ചയം നിന്നെ തിരികെ കൊടുക്കാൻ പറ്റാതെവന്നാൽ മർത്യർ വിഷം കഴിക്കും നിശ്ചയം
നിന്നെ സക്കാർ വായ്പ ഇനത്തിൽ വിൽക്കുന്നു ഗതികെട്ടവനു തിരിച്ചടയ്ക്കാൻ ഇല്ലാതെ വന്നാൽ ജപ്തിയെന്ന കയറിൽചുററി സ്ഥാവരജംഗമ സ്വത്തുക്കൾ ലേലത്തിൽ വിൽക്കുന്നു സർക്കാർ ഇതിൽ മനംനൊന്ത മർത്യർ വിഷം വാങ്ങി കഴിക്കുന്നു കൂട്ടത്തോടെ.
മനുഷ്യാ നീ വെറുംകൈയ്യാൽ ജനിക്കുന്നു വെറുംകൈയ്യാൽ മണ്ണിലേക്കു ചേരുന്നു
നിന്നെക്കൊണ്ടു സമ്പാദിക്കും സ്വത്തുക്കൾ നീ വന്നപ്പോൾ കൊണ്ടുവന്നതല്ല ഇവിടെ ഉള്ളവരുടേതായിരുന്നു നീ പോകുമ്പോൾ മറ്റുള്ളവരുടേതായി മാരിക്കൊള്ളും
മർത്യർ മരണശയ്യയിൽ കിടന്നു കണ്ണീർ വാർക്കുന്നു മറെറാന്നിനുമല്ല മർത്യർ നിന്നെക്കൂടെ കൊണ്ടുപോകാനുള്ള പെർമിററ് കിട്ടാത്തതോർത്തു.
കടപ്പാട് : ഏറ്റുമാനൂർ മുരളീധരൻ
































