ചെന്നൈയിൽ ഫുഡ് ഡെലിവറി എക്‌സിക്യൂട്ടീവായി ജോലി ചെയ്തിരുന്ന 19 കാരൻ ഉപഭോക്താവിൻ്റെ ശകാരത്തെ തുടർന്ന് ആത്മഹത്യ ചെയ്തു. ബി.കോം വിദ്യാർത്ഥിയായിരുന്ന പവിത്രനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഉപഭോക്താവിൻ്റെ ക്രൂരമായ പെരുമാറ്റത്തെ കുറ്റപ്പെടുത്തിയ ആത്മഹത്യാക്കുറിപ്പും കണ്ടെടുത്തിട്ടുണ്ട്.
സെപ്തംബർ 11-ന് കൊരട്ടൂർ ഭാഗത്ത് ഭക്ഷണം എത്തിക്കുന്നതിനിടെ ഉപഭോക്താവിൻ്റെ വീട് കണ്ടെത്താൻ പാടുപെട്ട് പവിത്രൻ വൈകിയതാണ് കാരണം. കാലതാമസം നേരിട്ടതിൽ പ്രകോപിതയായ ഉപഭോക്താവ് അതിരൂക്ഷമായ തർക്കിക്കുകയും വഴക്കുപറയുകയും ചെയ്തു. ഇതിന് പിന്നാലെ നടന്ന സംഭവങ്ങളിൽ ഔദ്യോഗിക പരാതിയും നൽകി
രണ്ട് ദിവസത്തിന് ശേഷം, പവിത്രൻ ഉപഭോക്താവിൻ്റെ വസതിക്ക് നേരെ കല്ലെറിഞ്ഞ് ജനൽ തകർത്തതോടെ സംഘർഷം രൂക്ഷമായി. ഇതോടെയാണ് ഉപഭോക്താവ് ഇയാൾക്കെതിരെ പോലീസിൽ പരാതി നൽകിയത്.































