പാക്ക് അധിനിവേശ കാശ്മീരിൻ്റെ ഭാഗമായ ഷക്‌സ്‌ഗാം താഴ്‌വരയിലെ നിർമ്മാണ പ്രവർത്തനങ്ങളിൽ ചൈനയോട് ശക്തമായ പ്രതിഷേധം അറിയിച്ച് ഇന്ത്യ.
ഷക്‌സ്‌ഗാം താഴ്‌വര ഇന്ത്യയുടെ ഭാഗമാണെന്നും 1963ലെ ചൈന-പാകിസ്ഥാൻ അതിർത്തി ഉടമ്പടിയിലൂടെ ഈ പ്രദേശം ചെെനയ്ക്ക് നിയമവിരുദ്ധമായി വിട്ടുനൽകാൻ ശ്രമിച്ചത് ഇന്ത്യ ഒരിക്കലും അംഗീകരിച്ചിട്ടില്ലെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് (എംഇഎ) രൺധീർ ജയ്‌സ്വാൾ പറഞ്ഞു.
രാജ്യത്തിൻ്റെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിന് ആവശ്യമായ നടപടികൾ കൈക്കൊള്ളാനുള്ള അവകാശം ഇന്ത്യയിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇപ്പോൾ പാകിസ്ഥാൻ അധിനിവേശ കശ്മീരിൻ്റെ ഭാഗമായ തന്ത്രപ്രധാനമായ പ്രദേശമായ ഷക്‌സ്‌ഗാം താഴ്‌വരയിൽ ചൈന അടിസ്ഥാന സൗകര്യങ്ങൾ നിർമ്മിക്കുന്നതിനെക്കുറിച്ചുള്ള റിപ്പോർട്ടുകളെക്കുറിച്ചുള്ള ചോദ്യത്തിനുള്ള മറുപടി നൽകുകയായിരുന്നു വിദേശകാര്യ മന്ത്രാലയ വക്താവ്.
കിഴക്കൻ ലഡാക്കിൽ ഇന്ത്യയും ചൈനയും തമ്മിലുള്ള മൂന്നര വർഷത്തിലേറെയായി നിലനിൽക്കുന്ന അതിർത്തി തർക്കത്തിനിടയിലാണ് ഈ മേഖലയിലെ ചൈനീസ് നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നത്.
ഷക്‌സ്‌ഗാം താഴ്‌വര ഇന്ത്യയുടെ ഭാഗമാണ്. 1963ലെ ചൈന-പാകിസ്ഥാൻ അതിർത്തി ഉടമ്പടി ഇന്ത്യ ഒരിക്കലും അംഗീകരിച്ചിട്ടില്ല. അതിലൂടെ പാകിസ്ഥാൻ നിയമവിരുദ്ധമായി പ്രദേശം ചൈനയ്ക്ക് വിട്ടുകൊടുക്കാൻ ശ്രമിച്ചു രൺധീർ ജയ്‌സ്വാൾ പറഞ്ഞു.
ഇന്ത്യ ഇത് നിരസിക്കുന്നതായി അറിയിച്ചിട്ടുണ്ട്. പ്രദേശത്തെ വസ്തുതകൾ മാറ്റാനുള്ള നിയമവിരുദ്ധമായ ശ്രമങ്ങൾക്കെതിരെ ചൈന ഇന്ത്യയുടെ പ്രതിഷേധം അറിയിച്ചിട്ടുണ്ട് അദ്ദേഹം പറഞ്ഞു.
“ഇന്ത്യയുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിന് ആവശ്യമായ നടപടികൾ കൈക്കൊള്ളാനുള്ള അവകാശം ഞങ്ങളിൽ നിക്ഷിപ്തമാണ്,” അദ്ദേഹം കൂട്ടിച്ചേർത്തു.
ഷക്‌സ്‌ഗാം താഴ്‌വരയിൽ ഇന്ത്യ എപ്പോഴും ശക്തമായ നിലപാടാണ് സ്വീകരിച്ചിട്ടുള്ളതെന്ന് ജയ്‌സ്വാൾ പറഞ്ഞു

































