ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിൻ്റെ മൂന്ന് ദിവസത്തെ കസ്റ്റഡി ചോദ്യം ചെയ്യൽ അവസാനിച്ചു. ഇതോടെ അദ്ദേഹത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വേണമെന്ന സിബിഐയുടെ ഹർജി ഡൽഹി കോടതി അംഗീകരിച്ചു. ബുധനാഴ്ച മദ്യനയവുമായി ബന്ധപ്പെട്ട് കേന്ദ്ര ഏജൻസി അറസ്റ്റ് ചെയ്ത കെജ്രിവാളിനെ ഇന്ന് റൂസ് അവന്യൂ കോടതിയിൽ ഹാജരാക്കിയിരുന്നു.
സിബിഐയുടെ ഹർജി ഡൽഹി കോടതി ശനിയാഴ്ച അംഗീകരിക്കുകയും മദ്യനയ കുംഭകോണവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി (എഎപി) കൺവീനറുമായ അരവിന്ദ് കേജ്രിവാളിനെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്യുകയും ചെയ്തു.
ജൂലൈ 12 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന എഎപി മേധാവിയെ വീഡിയോ കോൺഫറൻസിങ് വഴി ഉച്ചയ്ക്ക് രണ്ട് മണിക്ക് ഡൽഹി റോസ് അവന്യൂ കോടതിയിൽ വീണ്ടും ഹാജരാക്കും.
“അന്വേഷണത്തിൻ്റെയും നീതിയുടെയും താൽപ്പര്യം” കണക്കിലെടുത്ത് കെജ്‌രിവാളിനെ തടവിലാക്കണമെന്ന് ഫെഡറൽ അന്വേഷണ ഏജൻസി 14 ദിവസത്തെ ജുഡീഷ്യൽ റിമാൻഡ് ആവശ്യപ്പെട്ട് മണിക്കൂറുകൾക്ക് ശേഷമാണ് കോടതി ഉത്തരവ് വന്നത്.
































