അൻസാർ കായംകുളം, അൻസാർ എന്ന പേരിന്റെ അറബി ഭാഷയിൽ അർത്ഥം വിഷമഘട്ടത്തിൽ സഹായമായി വരുന്നവൻ എന്നാണ്.
ഈ പേരിനെ അന്വർത്‌ഥമാക്കുന്ന പ്രവർത്തനങ്ങളാണ് അൻസാർ ചെയ്തുകൊണ്ടിരിക്കുന്നത്. രക്തദാന രംഗത്ത് കഴിഞ്ഞ ഒരു ദശാബ്ദമായി സഞ്ചരിക്കുകയാണ് അൻസാർ.
സ്വാർത്ഥതയും ആഡംബര ഭ്രമവും യുവാക്കളെ സാമൂഹിക പ്രതിബദ്ധതയിൽ നിന്നുമകറ്റുന്ന ഈ കാലത്ത് കരുണയുടെ മാതൃകകൾ സൃഷ്ടിക്കാൻ ശ്രമിക്കുകയാണ് ഇദ്ദേഹം. കഴിഞ്ഞ ഒരു ദശാബ്ദമായി രക്തദാന,ജീവകാരുണ്യ മേഖലയിൽ ബഹ്‌റൈനിലും, കേരളത്തിലുമായി സജീവ സാനിദ്ധ്യമായി അഭിനന്ദനാർഹമായ പ്രവർത്തനങ്ങൾ കാഴ്ചവെക്കുവാൻ അൻസാറിന് കഴിഞ്ഞു
40 പ്രാവശ്യം സ്വന്തം ജീവരക്തം സഹജീവികൾക്കായി പകുത്തു നൽകിയിട്ടുണ്ട്.
വണ്ടാനം മെഡിക്കൽ കോളേജിലും,മാവേലിക്കര വി.എസ് എം ആശുപത്രിയിലും, മാവേലിക്കര ജില്ലാ ആശുപത്രി, കരുനാഗപ്പള്ളി വലിയത്ത് ആശുപത്രി എന്നിവിടങ്ങളിൽ രക്തദാന ക്യാമ്പുകൾ സംഘടിപ്പിച്ചുകൊണ്ട് യുവാക്കളെ സന്നദ്ധരക്‌തദാനത്തിന് സജ്ജമാക്കുന്നു അൻസാർ .

ആലപ്പുഴ ജില്ലക്ക് അകത്തും പുറത്തുമുള്ള ആശുപത്രികളിലേക്ക് എല്ലാ മാസവും 250 മുതൽ 300 വരെ രക്തദാതാക്കളെ കണ്ടെത്തി ദുരിതമനുഭവിക്കുന്ന രോഗികൾക്കും മറ്റും ഓപ്പറേഷന് ആവശ്യമാകുന്ന രക്തം രക്തദാനത്തിൽ കൂടി അൻസാർ എത്തിച്ചു നൽകുന്നു. തന്റെ സ്വന്തം അനുഭവമാണ് ഇത്തരത്തിലുള്ള ഒരു പ്രവർത്തനത്തിന് അൻസാറിനെ കൊണ്ടെത്തിച്ചത്.
തന്റെ പിതാവ് ക്യാൻസർ ബാധിതനായി തിരുവനന്തപുരം ആർ.സി.സി യിൽ ചികിത്സയിൽ ആയിരുന്നപ്പോഴാണ് രക്തദാന ജീവകാരുണ്യ മേഖലയിലേക്ക് ഇറങ്ങുവാനുള്ള കാരണമായത് എന്ന് അൻസാർ പറയുന്നു . പ്രിയപ്പെട്ടവർ ജീവരക്തം ലഭിക്കാതെ വിടപറയേണ്ടി വരരുത് .അതിനായി എന്നാൽ കഴിവത് ഞാൻ ചെയ്യുക തന്നെവേണം എന്ന തിരിച്ചറിവിൽ നിന്നും തുടങ്ങിയ പ്രയാണം ഇന്ന് ആയിരക്കണക്കിന് മനുഷ്യ ജീവനുകൾക്ക് ആശ്വാസം പകരാൻ അൻസാറിന് കഴിയുന്നു.
ഒന്നര പതിറ്റാണ്ട് നേഴ്സിങ് അസിസ്റ്റന്റ് ആയി കുമാരപുരം പി.എച്ച്.സി, കായംകുളം താലൂക്ക് ആശുപത്രി, ഹരിപ്പാട് താലൂക്ക് ആശുപത്രി, പത്തിയൂർ പി.എച്ച്.സി എന്നിവിടങ്ങളിൽ സേവനം അനുഷ്ഠിച്ച മാതാവ് നിസാബീവി, മകന്റെ ഈ പ്രവർത്തനങ്ങൾക്ക് എല്ലാ പ്രോത്സാഹനവും, പിന്തുണയും നൽകുന്നുണ്ട്.
കൊല്ലം സ്വദേശിയായ അൽഫിയ ആണ് ജീവിത പങ്കാളി,11 വയസ്സുള്ള ആയിഷ മകളാണ്. ഇവരുടെ പൂർണ പിന്തുണയുള്ളത് കൊണ്ടാണ് ജീവകാരുണ്യ മേഖലയിൽ തനിക്ക് ഇത്രയുമെങ്കിലും ചെയ്യാൻ കഴിയുന്നത് എന്ന് അൻസാർ പറയുന്നു.
മഹാ പ്രളയത്തിനുശേഷം, പ്രളയബാധിത പ്രദേശങ്ങളിൽ ആഹാരവും, കുടിവെള്ളവും, വസ്ത്രങ്ങളും വിതരണം ചെയ്തിട്ടുണ്ട്,
കോട്ടയം ജില്ലയിലെ കൂട്ടിക്കലിൽ ഉണ്ടായ പ്രളയത്തിനു ശേഷം അവിടെയുള്ള വീടുകളിലെ കിണറുകൾ ശുചീകരണം നടത്തിയിട്ടുണ്ട്.
കൊറോണ മഹാമാരി കാലത്ത് കായംകുളം മുനിസിപ്പൽ പരിധിയിലുള്ള വാർഡുകളിൽ സാനിറ്റയ്സേഷനും ഫ്യുമിഗേഷനും ചെയ്ത് വീടുകളും,സ്കൂളുകളും,ആരാധനാലയങ്ങളും അണുനശീകരണം നടത്തിയിട്ടുണ്ട്.

ആലപ്പുഴ ജില്ലാ ഭരണകൂടവും, ജില്ലാ സാമൂഹിക നീതി ഓഫീസും, ഗാന്ധിഭവനും സംയുക്തമായി ആലപ്പുഴ ജില്ലയിലെ മുഴുവൻ വയോജനമന്ദിരങ്ങൾ, സൈക്കോ സോഷ്യൽ റീഹാബിലിറ്റേഷൻ സെന്ററുകൾ, ഓർഫണേജുകൾ, ജില്ലയിലെ മറ്റു ക്ഷേമസ്ഥാപനങ്ങൾ എന്നിവ അണുവിമുക്തമാക്കുന്ന മിഷൻ ഫ്യുമിഗേഷൻ എന്ന മഹത്തായ കർമ്മത്തിൽ ടീം മെമ്പർ ആയും സേവനം അനുഷ്ഠിച്ചു.
ദയ ചാരിറ്റബിൾ സൊസൈറ്റിയുടെ ബ്ലഡ് ഡോണേഷൻ ചെയർമാൻ, ജനകീയ രക്തദാന സേനയുടെ ആലപ്പുഴ ജില്ലാ കോർഡിനേറ്റർ, മനുഷ്യാവകാശ സംഘടനയായ Council for Civil Right’s Protection and Law Reserch Study Centre of India എന്നിവയിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

കോട്ടയം മെഡിക്കൽ കോളേജിൽ സൗജന്യ ഭക്ഷണവിതരണം നടത്തുകയും, നിരാലംബർക്ക് താമസിക്കാനായി സ്‌നേഹവീട് ഒരുക്കുകയും ചെയ്യുന്ന നവജ്യോതി ചാരിറ്റബിൾ ട്രസ്റ്റിന്റെ ആലപ്പുഴ ജില്ലാ കോർഡിനേറ്റർ, Dr. APJ അബ്ദുൽ കലാം സ്റ്റഡി സെന്ററിന്റെ ആലപ്പുഴ ജില്ലാ കൺവീനർ ആയും പ്രവർത്തിച്ചു വരുന്നു .നിസ്വാർത്ഥമായ പ്രവർത്തനങ്ങൾക്ക്
നിരവധി അനവധി പുരസ്‌കാരങ്ങളും, ആദരവുകളും അൻസാറിന് ലഭിക്കുകയുണ്ടായി. രക്തദാതാക്കളെ കണ്ടെത്തുവാനുള്ള വാട്ട്സ്ആപ്പ് ഗ്രൂപ്പുകളും മറ്റും അൻസാർ സജ്ജമാക്കിയിട്ടുണ്ട്. ഇതിൽ കൂടി അനേകം ആൾക്കാർക്ക് രക്തദാനം നടക്കുന്നു. എത് സമയവും അൻസാറിന്റെ സേവനം ലഭ്യമാണ്. അൻസാർ പറയുന്നത് രക്തദാനം മഹാദാനം എന്നുതന്നെയാണ് അൻസാറിന്റെ സേവനം ഉറപ്പിക്കുവാൻ 9645277118 എന്നീ നമ്പറിൽ ആർക്കും എപ്പോഴും വിളിക്കാം.

































