തിരുവനന്തപുരം എംപി ആദ്യം കണ്ണാടിയിൽ നോക്കട്ടെ എന്ന് സിപിഐ നേതാവ് ഡി രാജ. ശശി തരൂരിൻ്റെ സഖ്യ ധർമ്മ പരാമർശത്തിനെതിരെയാണ് ഡി രാജ രംഗത്തെത്തിയത്.
തിരുവനന്തപുരത്ത് സിപിഐയുടെ സ്ഥാനാർത്ഥിയെ നിർത്തിയതിലെ “സഖ്യ ധർമ്മത്തെ” ചോദ്യം ചെയ്തു ചൊവ്വാഴ്ച ശശി തരൂർ എംപി രംഗത്തെത്തിയിരുന്നു.
വയനാട്ടിൽ രാഹുൽഗാന്ധിയുടെ സ്ഥാനാർത്ഥിത്വത്തെ കുറിച്ച് പരാതി പറയുന്ന അതേ സി.പി.ഐ തിരുവനന്തപുരത്ത് ബി.ജെ.പിയുടെ കളി കളിക്കുന്നത് വിരോധാഭാസമാണ്. തിരുവനന്തപുരത്ത് എനിക്കെതിരെ സി.പി.ഐ നടത്തുന്ന പ്രചാരണത്തിൻ്റെ ഏക ഫലം ബി.ജെ.പി വിരുദ്ധ വോട്ടുകൾ ഭിന്നിപ്പിക്കുക എന്നതാണ്. വയനാട്ടിൽ സഖ്യ ധർമ്മമാണ് അവർ പ്രസംഗിക്കുന്നതെന്നും തരൂർ എക്‌സ് പോസ്റ്റിൽ പറഞ്ഞു.
കഴിഞ്ഞ 15 വർഷമായി തിരുവനന്തപുരത്തെ ലോക്‌സഭയിൽ പ്രതിനിധീകരിക്കുന്ന ശശി തരൂർ നാലാം തവണയും ജനവിധി തേടുന്നുണ്ട്. ബിജെപിയുടെ രാജീവ് ചന്ദ്രശേഖർ, സിപിഐയുടെ പന്ന്യൻ രവീന്ദ്രൻ എന്നിവരെയാണ് അദ്ദേഹം ഇത്തവണ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ നേരിടുന്നത്.
തരൂരിൻ്റെ ആരോപണത്തോട് പ്രതികരിച്ച സിപിഐ ജനറൽ സെക്രട്ടറി ഡി രാജ കോൺഗ്രസ് നേതാവിൻ്റെ കേരള ചരിത്രത്തെക്കുറിച്ചുള്ള അറിവിനെ ചോദ്യം ചെയ്തു

































