മുംബൈ വിമാനത്താവളത്തിൽ നിന്ന് 13 കോടി രൂപയുടെ മയക്കുമരുന്ന് കണ്ടെടുത്തതിനെ തുടർന്ന് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡിആർഐ) ഒരു സ്ത്രീയെ പിടികൂടി. കോട്ട് ഡി ഐവറി (പശ്ചിമ ആഫ്രിക്കയിലെ ഒരു രാജ്യം) സ്വദേശിയാണെന്ന് തിരിച്ചറിഞ്ഞ യാത്രക്കാരിയെ ഡിആർഐ ഉദ്യോഗസ്ഥർ തടഞ്ഞുവച്ചിരിക്കുകയാണെന്ന് റിപ്പോർട്ടിൽ പറയുന്നു.
“ഡിആർഐക്ക് ലഭിച്ച രഹസ്യാന്വേഷണ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഡിസംബർ 21 ന് അഡിസ് അബാബയിൽ നിന്ന് മുംബൈയിലേക്ക് ഇ ടി (ET) 640 ഫ്ലൈറ്റ് ഇൽ വന്ന ഒരു വനിതാ യാത്രക്കാരിയിൽ നിന്നും സിഎസ്എംഐ (CSMI) എയർപോർട്ടിൽ വച്ച് ഡിആർഐ (DRI) ഉദ്യോഗസ്ഥർ പിടികൂടി,” പ്രസ്താവനയിൽ പറയുന്നു.
യുവതി കൈവശം വച്ചിരുന്ന ഹാൻഡ്‌ബാഗിൽ ഒളിപ്പിച്ച മയക്കുമരുന്നിന് 1273 ഗ്രാം ഭാരവും 13 കോടി രൂപ വിലവരും. മയക്കുമരുന്ന് വിതരണ ശൃംഖലയുമായി കൂടുതൽ ബന്ധങ്ങൾ കണ്ടെത്തുന്നതിനായി കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.

































