അബുദാബിയിലെ കൂറ്റൻ ഹിന്ദു ക്ഷേത്രം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. പുരോഹിതരുടെ അകമ്പടിയോടെ മോദിയും ക്ഷേത്രത്തിൽ പ്രാർത്ഥന നടത്തി.27 ഏക്കര്‍ സ്ഥലത്ത് പണികഴിപ്പിച്ച അബുദാബിയിലെ ആദ്യത്തെ ഹിന്ദു ശിലാ ക്ഷേത്രമാണിത്. ഇന്ത്യന്‍ സംസ്‌കാരത്തിന്റെയും യുണൈറ്റഡ് അറബ് എമിറേറ്റ്‌സിന്റെ (യുഎഇ) ഐഡന്റിറ്റിയുടെയും സവിശേഷമായ മിശ്രിതമാണ് ഈ ക്ഷേത്രം.
ബാപ്സ് സംഘടന എന്നറിയപ്പെടുന്ന ‘ബോച്ചസന്‍വാസി അക്ഷര പുരുഷോത്തം സ്വാമിനാരായണന്‍ സന്‍സ്ത’ എന്ന ഹിന്ദു വിഭാഗമാണ് ക്ഷേത്രത്തിന്റെ നിര്‍മ്മാണത്തിന് പിന്നില്‍. പശ്ചിമേഷ്യയിലെ ഏറ്റവും വലിയ ഹൈന്ദവ ക്ഷേത്രമാണ് അബുദാബിയിലേത്.
യുഎഇയില്‍ ഉദ്ഘാടനം ചെയ്യപ്പെടുന്ന ഈ രണ്ടാമത്തെ വലിയ ഹിന്ദു ക്ഷേത്രമാണ് ഗള്‍ഫ് രാഷ്ട്രത്തിലേക്കുള്ള അദ്ദേഹത്തിന്റെ ഹ്രസ്വ ദ്വിദിന സന്ദര്‍ശനത്തിന്റെ കേന്ദ്രബിന്ദു. 2022 ഒക്ടോബറില്‍, യുഎഇയുടെ സഹിഷ്ണുത മന്ത്രി എച്ച്എച്ച് ഷെയ്ഖ് നഹ്യാന്‍ ബിന്‍ മുബാറക് അല്‍ നഹ്യാന്‍ ദുബായിലെ ക്ഷേത്രം ഉദ്ഘാടനം ചെയ്തിരുന്നു

































