ഇന്ത്യന്‍ സമൂഹത്തിന് ഒരു മതന്യൂനപക്ഷത്തോടും യാതൊരു വിവേചനവുമില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ മുസ്ലീം ന്യൂനപക്ഷങ്ങളുടെ ഭാവിയെക്കുറിച്ചുള്ള ചോദ്യത്തിനായിരുന്നു മോദിയുടെ മറുപടി. ലോകത്ത് പലയിടത്തും പീഡനങ്ങള്‍ നേരിടേണ്ടി വന്നിട്ടും പാഴ്‌സികള്‍ ഇന്ത്യയില്‍ ഒരു സുരക്ഷിത താവളം കണ്ടെത്തി. അവര്‍ രാജ്യത്ത് സന്തോഷത്തോടെയും അഭിവൃദ്ധിയോടെയും ജീവിക്കുന്നു. ഇന്ത്യക്ക് ഒരു മതന്യൂനപക്ഷത്തോടും യാതൊരു വിവേചനവും ഇല്ലെന്നതിന്റെ തെളിവാണിതെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഇന്ത്യയില്‍ താമസിക്കുന്ന മതപരമായ സൂക്ഷ്മ ന്യൂനപക്ഷം എന്നാണ് പാഴ്‌സികളെ പ്രധാനമന്ത്രി വിശേഷിപ്പിച്ചത്. യുകെ ആസ്ഥാനമായുള്ള ഫിനാന്‍ഷ്യല്‍ ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്.
ഖാലിസ്ഥാനി ഭീകരന്‍ ഗുര്‍പത്വന്ത് സിംഗ് പന്നൂനെ കൊല്ലാനുള്ള ഗൂഢാലോചനയില്‍ ഇന്ത്യന്‍ പൗരന്റെ പങ്കുണ്ടെന്ന യുഎസിന്റെ അവകാശവാദങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര ആദ്യമായി പ്രതികരിച്ചു. ഏത് തെളിവുകളും സര്‍ക്കാര്‍ പരിശോധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ചില സംഭവങ്ങള്‍ കൊണ്ട് മാത്രം ഇന്ത്യയും യുഎസും തമ്മിലുള്ള ബന്ധം തെറ്റില്ലെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
അഭിപ്രായ സ്വാതന്ത്ര്യം..
വിയോജിപ്പുകളെ അടിച്ചമര്‍ത്തുന്നു എന്ന ആരോപണത്തെ കുറിച്ച് ചോദിച്ചപ്പോള്‍, വിമര്‍ശകര്‍ വിവിധ മാധ്യമ പ്ലാറ്റ്ഫോമുകളിലൂടെ അവരുടെ അവകാശങ്ങള്‍ സ്വതന്ത്രമായി വിനിയോഗിക്കുന്നുവെന്നായിരുന്നു മോദിയുടെ മറുപടി. ചിരിച്ചുകൊണ്ടാണ് പ്രധാനമന്ത്രി ഈ ചോദ്യത്തോട് പ്രതികരിച്ചത്. ആരോപണങ്ങളെ വസ്തുതകളോടെ നേരിടാനുള്ള അവകാശത്തെയും അദ്ദേഹം ന്യായീകരിച്ചു.
എഡിറ്റോറിയലുകള്‍, ടിവി ചാനലുകള്‍, സോഷ്യല്‍ മീഡിയ, വീഡിയോകള്‍, ട്വീറ്റുകള്‍ എന്നിവയിലൂടെ എല്ലാ ദിവസവും ഈ ആരോപണങ്ങള്‍ നമുക്ക് നേരെ ഉന്നയിക്കാന്‍ സ്വാതന്ത്ര്യം ഉപയോഗിക്കുന്ന ഒരു മുഴുവന്‍ ആവാസവ്യവസ്ഥ രാജ്യത്തുണ്ട്. അവര്‍ക്ക് അതിനുള്ള അവകാശമുണ്ട്. എന്നാല്‍ മറ്റുള്ളവര്‍ക്ക് വസ്തുതകള്‍ നിരത്തി പ്രതികരിക്കാനും തുല്യ അവകാശമുണ്ട്.’, അദ്ദേഹം വിശദീകരിച്ചു.
നേരത്തെ ജമ്മു കശ്മീരിന്റെ പ്രത്യേകാധികാരം റദ്ദാക്കിയത് ശരിവെച്ച സുപ്രീം കോടതി വിധിക്ക് മോദി പ്രതികരിച്ചിരുന്നു. ആര്‍ട്ടിക്കിള്‍ 370 തിരികെ കൊണ്ടുവരാന്‍ പ്രപഞ്ചത്തിലെ ഒരു ശക്തിക്കും കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. ഒരു രാജ്യത്ത് രണ്ട് നിയമനിര്‍മ്മാണങ്ങള്‍ നടത്താന്‍ കഴിയില്ലെന്ന് സുപ്രീം കോടതി സ്ഥിരീകരിച്ചിട്ടുണ്ട്. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത് ജമ്മു കശ്മീരിലെയും ലഡാക്കിലെയും ജനങ്ങള്‍ക്ക് ഏത് രാഷ്ട്രീയത്തേക്കാളും പ്രധാനമാണ്. ജമ്മു കശ്മീരിലെ വികസനത്തിനും ജനങ്ങളുടെ സുഗമമായ ജീവിതത്തിനും അത് ആവശ്യമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒരു പത്രത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം.
ഇതേ വിഷയത്തിൽ പിഡിപിയെയും നാഷണൽ കോൺഫറൻസിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദി വിമര്‍ശിച്ചു. ചില കുടുംബാംഗങ്ങള്‍ അവരുടെ രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ക്കായി ഇത് പിടിച്ചെടുത്തു. ജമ്മു കശ്മീരിലെ സാധാരണക്കാര്‍ ഒരു സ്വാര്‍ത്ഥ രാഷ്ട്രീയത്തിന്റെയും ഭാഗമോ ആകാന്‍ ആഗ്രഹിക്കുന്നവരോ അല്ല. ഭൂതകാലത്തിലെ പ്രശ്നങ്ങളെ അതിജീവിച്ച് രാജ്യത്തെ ഒരു സാധാരണ പൗരനെപ്പോലെ ഒരു വിവേചനവുമില്ലാതെ തന്റെ മക്കളുടെ ഭാവിയും വര്‍ത്തമാനവും സുരക്ഷിതമാക്കാന്‍ അവര്‍ ആഗ്രഹിക്കുന്നുവെന്നും മോദി കൂട്ടിച്ചേർത്തു.

































