പാർലമെന്റിന് പുറത്തെ പ്രതിഷേധത്തിനിടെ തന്നെ അനുകരിച്ച തൃണമൂല്‍ കോണ്‍ഗ്രസ് എംപി കല്യാണ്‍ ബാനര്‍ജിക്കെതിരെ രാജ്യസഭാ ചെയര്‍മാന്‍ ജഗ്ദീപ് ധന്‍ഖര്‍ എംപിയുടെ നടപടി ലജ്ജാകരമാണ്. ഒരു എംപി പരിഹസിക്കുന്നതും മറ്റൊരു എംപി അതിന്റെ വീഡിയോ പകര്‍ത്തുന്നതും പരിഹാസ്യവും അസ്വീകാര്യവുമാണെന്നും അദ്ദേഹം പറഞ്ഞു. ലോക്സഭയിലേയും രാജ്യസഭയിലേയും പ്രതിക്ഷ എംപിമാരെ കൂട്ടത്തോടെ സസ്പെൻഡ് ചെയ്തതിനെതിരെ നടത്തിയ പ്രതിഷേധത്തിനിടെയാണ് സംഭവം. ജഗ്ദീപ് ധന്‍ഖറിനെ അനുകരിക്കുന്ന കല്യാണ്‍ ബാനര്‍ജിയുടെ വീഡിയോ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പകര്‍ത്തുന്നത് കാണാം. ഇതാണ് ധന്‍ഖറിനെ ചൊടിപ്പിച്ചത്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഒട്ടേറെ തവണ പാര്‍ലമെന്റ് നടപടികള്‍ നിര്‍ത്തിവച്ചിരുന്നു. ഡിസംബര്‍ 13ലെ പാര്‍ലമെന്റ് സുരക്ഷാവീഴ്ചയില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഔദ്യോഗിക പ്രസ്താവന നടത്തണമെന്ന ആവശ്യമുന്നയിച്ചാണ് പ്രതിപക്ഷ പ്രതിഷേധം. പാര്‍ലമെന്റിലെ ഇരുസഭകളിലും ഇതിനെ ചൊല്ലി വലിയ പ്രതിഷേധമാണ് ഉയരുന്നത്. ഇതുവരെ 141 എംപിമാരെയാണ് ഇരുസഭകളിലും നിന്നായി പുറത്താക്കിയത്. ഇവരില്‍ ഭൂരിപക്ഷം പേര്‍ക്ക് ശീതകാല സമ്മേളനത്തിന്റെ ബാക്കിയുള്ള ദിനങ്ങളില്‍ സഭയിലെത്താന്‍ കഴിയില്ല.
ഇതിനിടെ ടിഎംസി എംപിയുടെ നടപടിയെ കേന്ദ്ര നിയമ-നീതി മന്ത്രി അര്‍ജുന്‍ റാം മേഘ്വാള്‍ അപലപിച്ചു. കല്യാണ്‍ ബാനര്‍ജിയെ സസ്പെന്‍ഡ് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ‘സഭയേയും അധ്യക്ഷന്റെ അധികാരത്തെയും അവഗണിച്ച അംഗത്തെ (എംപി) സസ്‌പെന്‍ഡ് ചെയ്യണം,’ അദ്ദേഹം പറഞ്ഞു.
വിവിധ പ്രതിപക്ഷ പാര്‍ട്ടികളിലെ 92 എംപിമാരെ സസ്പെന്‍ഡ് ചെയ്തതിനെ തുടര്‍ന്നാണ് പ്രതിപക്ഷ എംപിമാര്‍ ഇന്നലെ മുതല്‍ പാര്‍ലമെന്റ് മന്ദിരത്തിന് പുറത്ത് പ്രതിഷേധിച്ചുവരുന്നത്. ഏറ്റവുമൊടുവില്‍ 49 എംപിമാരെ കൂടി സസ്പെന്‍ഡ് ചെയ്തു. ഇതോടെയാണ് സസ്പെന്‍ഡ് ചെയ്യപ്പെട്ട എംപിമാരുടെ കണക്ക് 141 എന്ന റെക്കോര്‍ഡിലെത്തി. കോൺഗ്രസിന്റെ ശശി തരൂർ, മനീഷ് തിവാരി, കാർത്തി ചിദംബരം, എൻസിപിയുടെ സുപ്രിയ സുലെ, സമാജ്‌വാദി പാർട്ടിയുടെ ഡിംപിൾ യാദവ്, തൃണമൂൽ കോൺഗ്രസിലെ സുദീപ് ബന്ധോപാധ്യായ എന്നിവരാണ് സസ്പെൻഡ് ചെയ്യപ്പെട്ട എംപിമാർ.
ഇതിനിടെ എംപിമാരുടെ കൂട്ട സസ്പെന്‍ഷനെ കുറിച്ച് ബി.ജെ.പി തങ്ങളുടെ എക്സ് പോസ്റ്റിലൂടെ വിശദീകരിച്ചു.
പാർലമെന്റിന് പുറത്തെ പ്രതിഷേധത്തിനിടെ തന്നെ അനുകരിച്ച തൃണമൂല്‍ കോണ്‍ഗ്രസ് എംപി കല്യാണ്‍ ബാനര്‍ജിക്കെതിരെ രാജ്യസഭാ ചെയര്‍മാന്‍ ജഗ്ദീപ് ധന്‍ഖര്‍

































