രാജ്യത്ത് പൊതു തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നു .1950 -ൽ തുടങ്ങിയ ഇന്ത്യൻ ജനാധിപത്യം രാജ്യത്ത് ഇന്നും നിലനിന്നു പോകുന്നു. ജനാധിപത്യം നിലവിൽ വന്നതിനു ശേഷം തുടർച്ചയായി ഇന്ത്യൻ നാഷണൽ കോൺഗ്രസ് രാജ്യം ഭരിക്കുകയും ജവഹർലാൽ നെഹ്റുവിന്റെ നേതൃത്വത്തിലുള്ള പ്രഥമ സർക്കാർ ആഗസ്റ്റ് 15 ,1947 മുതൽ 1964 മെയ് 27 വരെ രാജ്യം ഭരിച്ചു. പിന്നീട് വന്നത് ഗുൽസാരി ലാൽ നന്ദയുടെ നേതൃത്വത്തിലുള്ള സർക്കാർ ആയിരുന്നു. ഈ സർക്കാർ1964 -ൽ മെയ് 27 മുതൽ 1964 ജൂൺ 9 വരെ രാജ്യത്ത് അധികാരത്തിൽ തുടർന്നു.1964 ജൂൺ 9 മുതൽ 1966 ജനുവരി 11 വരെ ലാൽ ബഹദൂർ ശാസ്ത്രിയുടെ നേതൃത്വത്തിലുള്ള സർക്കാരാണ് രാജ്യം ഭരിച്ചിരുന്നത്. ഗുൽസാരി ലാൽ നന്ദയുടെ നേതൃത്വത്തിൽ വീണ്ടും ഒരു സർക്കാർ അധികാരത്തിൽ വരുകയും 1966 ജനുവരി 24 മുതൽ 1967 ജനുവരി 11 വരെ ചുരുങ്ങിയ സമയം വരെ മാത്രമാണ് ഈ സർക്കാരിന് നില നിൽക്കാൻ കഴിഞ്ഞത്. പിന്നീട് നടന്ന തെരഞ്ഞെടുപ്പിൽ ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തിലുള്ള സർക്കാർ 1966 ജനുവരി 24 മുതൽ 1977 മാർച്ച് 24 വരെ രാജ്യം ഭരിക്കുകയും 1977 മാർച്ച് 24 മുതൽ മൊറാർജി ദേശായിയുടെ നേതൃത്വത്തിലുള്ള പുതിയ സർക്കാർ ഉണ്ടാകുകയും 1979 ജൂലൈ 28 വരെ ഈ സർക്കാർ രാജ്യം ഭരിക്കുകയും ചെയ്തു. 1979 ജൂലൈ 28ന് ചരൺ സിംഗിന്റെ നേതൃത്വത്തിലുള്ള സർക്കാർ രാജ്യത്ത് അധികാരത്തിൽ വരുകയും 1980 ജനുവരി 14 വരെ ചരൺ സിംഗ് നേതൃത്വം കൊടുത്ത സർക്കാർ രാജ്യത്ത് ഭരണം കാഴ്ച വയ്ക്കുകയും ചെയ്തിരുന്നു.1980 ജനുവരി 14 – ന് അധികാരമേറ്റ ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തിലുള്ള സർക്കാർ 1984 ഒക്ടോബർ 31ന് ഇന്ദിരാഗാന്ധിയുടെ മരണത്തോട് കൂടി 1984 ഒക്ടോബർ 31ന് മകൻ രാജീവ് ഗാന്ധി ഇന്ത്യയുടെ ഭരണാധികാരം ഏറ്റെടുക്കുകയും 1989 ഡിസംബർ 2 വരെ ഈ സർക്കാർ രാജ്യം ഭരിക്കുകയും ചെയ്തു.

1989 ഡിസംബർ 2ന് വിശ്വനാഥ് പ്രതാപ് സിങ് നേതൃത്വം നൽകുന്ന സർക്കാർ രാജ്യത്ത് അധികാരത്തിൽ വരുകയും 1990 നവംബർ 10 വരെ അധികാരത്തിൽ ഇരിക്കുകയും ചെയ്തു. 1990 നവംബർ 10 – ന് അധികാരമേറ്റ ചന്ദ്രശേഖർ നേതൃത്വം നൽകിയ സർക്കാർ 1991 ജൂൺ 21 വരെ രാജ്യത്ത് ഭരണത്തിലിരിക്കുകയും ചെയ്തു. രാജീവ് ഗാന്ധിയുടെ മരണത്തോട് കൂടി 1991 -ൽ നടന്ന തെരഞ്ഞെടുപ്പിൽ അന്നത്തെ കോൺഗ്രസിന്റെ തല മുതിർന്ന നേതാവായ പി. വി. നരസിംഹറാവു നേതൃത്വം നൽകുന്ന സർക്കാർ അധികാരത്തിൽ വരുകയും 1991 ജൂൺ 21 മുതൽ 1996 മെയ് 16 വരെ രാജ്യം ഭരിക്കുകയും ചെയ്തു. ഈ സർക്കാർ അധികാരത്തിലിരിക്കുമ്പോളാണ് 1992-ൽ ബാബറി മസ്ജിദ് രാമ ജന്മഭൂമി വിഷയം കലുഷിതമാകുന്നതും തർക്ക മന്ദിരം തകർക്കപ്പെടുന്നതും. അത് ഭാരതീയ ജനതാ പാർട്ടിയെ സംബന്ധിച്ചിടത്തോളം രാഷ്ട്രീയപരമാകുന്ന നേട്ടങ്ങൾക്ക് സഹായം ആവുകയും. 1996 -ൽ നടന്ന പൊതു തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് അനുകൂലമാകുന്ന രാഷ്ട്രീയ സാഹചര്യം ഉണ്ടാവുകയും അടൽ ബിഹാരി വാജ്പേയിയുടെ നേതൃത്വത്തിൽ 1996 മെയ് 16 – ന് ഭാരതീയ ജനതാ പാർട്ടിയുടെ (ബിജെപി )
നേതൃത്വത്തിൽ ഇന്ത്യയിൽ ആദ്യമായി ബിജെപി സർക്കാർ അധികാരത്തിൽ വരുകയും 1996 ജൂൺ 1 വരെ വാജ്പേയി സർക്കാർ തുടരുകയും ചെയ്തു. തുടർന്ന് നടന്ന തെരഞ്ഞെടുപ്പിൽ എച്ച്.ഡി. ദേവഗൗഡ 1996 ജൂൺ 1 ന് അധികാരമേറ്റ് ദേവഗൗഡയുടെ നേതൃത്വത്തിലുള്ള സർക്കാർ 1997 ഏപ്രിൽ 21 വരെ രാജ്യം ഭരിക്കുകയും ചെയ്തു. പിന്നീട് നടന്ന തെരഞ്ഞെടുപ്പിൽ ഇന്ദർ കുമാർ ഗുജ്റാൾ നേതൃത്വം നൽകുന്ന സർക്കാർ 1997 ഏപ്രിൽ 21-ന് അധികാരമേറ്റ് 1998 മാർച്ച് 19 ന് അധികാരം ഒഴിയുകയും. പിന്നീട് നടന്ന പൊതു തെരഞ്ഞെടുപ്പിൽ വീണ്ടും ഭാരതീയ ജനതാ പാർട്ടി (ബിജെപി) വീണ്ടും അധികാരത്തിൽ വരുകയും അടൽ ബിഹാരി വാജ്പേയി പ്രധാനമന്ത്രിയായി വീണ്ടും സ്ഥാനമേൽക്കുകയും ചെയ്തു.

1998 മാർച്ച് 19 ന് അധികാരമേറ്റ ഈ സർക്കാർ 2004 മെയ് 22ന് അധികാരം ഒഴിയുകയും തുടർന്ന് നടന്ന തെരഞ്ഞെടുപ്പിൽ യു.പി.എ നേതൃത്വം നൽകുന്ന മുന്നണി അധികാരത്തിൽ വരുകയും ഡോ. മൻമോഹൻസിങ് നേതൃത്വം നൽകുന്ന സർക്കാർ 2004 ൽ നടന്ന പൊതു തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ഉൾപ്പെട്ട യു.പി.എ മുന്നണി
2004 മെയ് 22 മുതൽ 2014 മെയ് 26 വരെ രാജ്യത്ത് തുടരുകയും 2014 ൽ നടന്ന പൊതു തെരഞ്ഞെടുപ്പിനെ തുടർന്ന് നരേന്ദ്രമോഡിയുടെ നേതൃത്വത്തിലുള്ള സർക്കാർ അധികാരമേൽക്കുകയും പിന്നീട് നടന്ന പൊതുതെരഞ്ഞെടുപ്പിലും ഈ സർക്കാർ തന്നെ രാജ്യത്ത് തുടർ ഭരണം നടത്തുകയും ചെയ്യുന്നു.
രാമക്ഷേത്ര വിഷയത്തിൽ രാമഭക്തർ നരേന്ദ്ര മോഡിക്ക് നൽകിയ ജന പിന്തുണയാണ് തുടർ ഭരണത്തിന് വീണ്ടും വഴി വെച്ചത്.അയോധ്യയിലെ രാമക്ഷേത്രം തന്നെ ആയിരുന്നു BJP യുടെ തെരഞ്ഞെടുപ്പ് പ്രചരണ ആയുധം. ഇക്കുറി രാമക്ഷേത്രം യാഥാർത്ഥ്യമാക്കിയതിൻ്റെ അടിസ്ഥാനത്തിൽ BJP ക്ക് വൻ രാഷ്ട്രീയ നേട്ടങ്ങൾ ഉണ്ടാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നത്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഇത് പ്രതിധ്വനിക്കുകയും അതോടൊപ്പം തന്നെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും ബിജെപിക്ക് കാര്യമായ നേട്ടങ്ങൾ ഉണ്ടാക്കാൻ കഴിയുമെന്നാണ് ബിജെപി നേതൃത്വവും കരുതുന്നത്.ഒന്നാം മോഡി സർക്കാരിന്റെ കാലത്ത് നടന്ന നോട്ട് നിരോധനം പോലുള്ള വിഷയങ്ങൾ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ കക്ഷികൾ ആയുധമാക്കി എങ്കിലും അത് ഒന്നും കാര്യമായി പ്രതിധ്വനിച്ചില്ല.
ഇപ്പോൾ നടക്കാൻ പോകുന്ന പൊതു തെരഞ്ഞെടുപ്പിൽ കഴിഞ്ഞ തവണത്തെക്കാൾ കൂടുതൽ സീറ്റുകൾ നേടി മൂന്നാം തവണയും അധികാരത്തിലെത്തും എന്നുള്ള വിശ്വാസത്തിലാണ് നരേന്ദ്രമോഡി നേതൃത്വം നൽകുന്ന എൻഡിഎ മുന്നണി. മുത്തലാഖ് പോലുള്ള വിഷയങ്ങളിൽ ബി.ജെ.പിയെടുത്ത നിലപാടിന് അനുകൂലമാകുന്ന ഒരു സ്ഥിതി ആയിരുന്നു ഉണ്ടായിരുന്നത്.ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഈ കാരണത്താൽ മുസ്ലീം വനിത വോട്ടർമാർ ബി.ജെ.പിക്ക് അനുകൂലമാകുന്ന നിലപാടുകൾ എടുത്തു എന്നാണ് കരുതപ്പെടേണ്ടത്.
ഈ തെരഞ്ഞെടുപ്പിൽ രാജ്യത്തെ കർഷകരുടെ പ്രശ്നങ്ങളും പൗരത്വ നിയമ ഭേതഗതിയായിരിക്കും തെരഞ്ഞെടുപ്പ് ആയുധമാക്കി പ്രതിപക്ഷ കക്ഷി ഉപയോഗിക്കുന്നത്.രാജ്യത്ത് പൗരത്വ നിയമ ഭേദഗതി നിലവിൽ വന്നെങ്കിലും ഇന്ത്യയിലെ 18 കോടി വരുന്ന മുസ്ലിം ജനതയെ ഇത് ഒരു തരത്തിലും ബാധിക്കുകയില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വ്യക്തമാക്കിയിട്ടുണ്ട്.

ബി.ജെ.പിയെ സംബന്ധിച്ചിടത്തോളം രാമ ഭക്തർക്ക് ഇടയിൽ അവരുടെ തെരഞ്ഞെടുപ്പ് പ്രധാന വിഷയം രാമക്ഷേത്രം തന്നെയാണ്.കഴിഞ്ഞ പൊതു തെരഞ്ഞെടുപ്പിൽ ബി.ജെ.പി രാജ്യത്തെ രാമഭക്തർക്ക് നൽകിയ വാഗ്ദാനം ജനുവരി 24-ഓട് കൂടി യാഥാർത്ഥ്യമാക്കുകയും ചെയ്യ്തു.രാമക്ഷേത്രം പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉദ്ഘാടനം ചെയ്തതും പിന്നീട് അബുദാബിയിലെ ക്ഷേത്രത്തിന്റെ ഉദ്ഘാടനം ഇതെല്ലാം ബി.ജെ.പിയെ സംബന്ധിച്ചിടത്തോളം ഈ തെരഞ്ഞെടുപ്പിലെ മുഖ്യ ആയുധം ആയിരിക്കും .ഈ അടുത്ത സമയത്ത് നടന്ന ബിജെപിയുടെ ദേശീയ കൺവെൻഷനിൽ വെച്ച് പ്രധാനമന്ത്രി നരേന്ദ്രമോഡി പറഞ്ഞത് അടുത്ത 1000 വർഷത്തേക്ക് ഇന്ത്യ രാമരാജ്യം ആയിരിക്കുമെന്നാണ്.കൂടാതെ 2047 ഓട് കൂടി ഭാരതം ഒരു വികസിത രാജ്യമായി മാറുമെന്നും പ്രധാനമന്ത്രി യോഗത്തിൽ പറയുകയുണ്ടായി.
പ്രതിപക്ഷ കക്ഷികളുടെ കൂട്ടായ്മയാകുന്ന ഇന്ത്യ മുന്നണി തെരഞ്ഞെടുപ്പിനോട് അടുക്കുംതോറും കൂടുതൽ ദുർബലപ്പെട്ടുക്കൊണ്ടിരിക്കുന്നു.മുന്നണിയുടെ ഭാഗമാകുന്ന സിപിഎമ്മും
സിപിഐയുമൊക്കെ കോൺഗ്രസ്സുമായി ചേർന്ന് പ്രവർത്തിച്ചു പോകുന്നതിൽ വളരെ താൽപര്യം കാണിക്കുന്നില്ലെന്നുള്ളതാണ് കഴിഞ്ഞ ദിവസം മുംബെയിൽ നടന്ന രാഹുൽ ഗാന്ധി നയിച്ച ഭാരത് ജോഡോ ന്യായ് യാത്രയുടെ സമാപന സമ്മേളനത്തിൽ സിപിഎമ്മും സിപിഐയും വിട്ടു നിന്നത് വ്യക്തമാക്കുന്നത്. ഇത്
ഇന്ത്യ മുന്നണിയുടെ ഐക്യമില്ലായ്മ വ്യക്തമാക്കുന്നു. വയനാട്ടിൽ ഇന്ത്യ മുന്നണിയിലെ മുഖ്യ കക്ഷിയാകുന്ന കോൺഗ്രസ്സിന്റെ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ മത്സരിക്കുന്നത് ഇതേ മുന്നണിയിലെ തന്നെ ദേശീയ നേതാവായ
ആനി രാജയാണ്.ദേശീയ തലത്തിൽ സീറ്റ് ധാരണകൾ പോലും ഇന്ത്യ മുന്നണിയിൽ ഉണ്ടായില്ലെന്നുള്ളതാണ് ഇത് വ്യക്തമാക്കുന്നത്.
ചില സംസ്ഥാനങ്ങളിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ ബിജെപിക്കൊപ്പം നിന്നപ്പോൾ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ മാത്രമാണ് കോൺഗ്രസിന് ഗുണം ചെയ്തത്. കർഷക പ്രക്ഷോഭങ്ങളും മറ്റും ഈ തെരഞ്ഞെടുപ്പിൽ പ്രചരണ ആയുധമാക്കാൻ പ്രതിപക്ഷ കക്ഷികളുടെ കൂട്ടായ്മയാകുന്ന ഇന്ത്യ മുന്നണി പ്രചരണമാക്കുമെങ്കിലും ഇത് എത്ര മാത്രം ജനങ്ങൾക്കിടയിൽ പ്രചരണ ആയുധമാക്കി ഉപയോഗിച്ചാലും അത് ബി.ജെ.പി വിരുദ്ധ വോട്ടു ബാങ്കാക്കി മാറ്റുവാൻ പറ്റുമെന്ന് പറയുവാൻ കഴിയില്ല. കഴിഞ്ഞ പൊതു തെരഞ്ഞെടുപ്പിന് ശേഷം കോൺഗ്രസിൽ ഉണ്ടായിരുന്ന പ്രമുഖ നേതാക്കന്മാർ പലരും ബി.ജെ.പിയിലേക്ക് ചേക്കേറുകയും ചെയ്തിരുന്നു.രാജ്യത്തെ ക്രൈസ്തവ വോട്ടുകളെ ലക്ഷ്യമാക്കി ബി.ജെ.പി നേതാക്കൾ സഭാ മേൽ അധ്യക്ഷന്മാരുമായി പല ചർച്ചകൾ നടത്തിയിരുന്നു. എന്നാൽ മണിപ്പൂർ വിഷയത്തിൽ ആ വിഭാഗത്തിൽ ഉണ്ടായിരിക്കുന്ന അമർഷം വേഗം തണുപ്പിക്കുവാൻ കഴിയില്ല എന്നാണ് പ്രതിപക്ഷ കക്ഷികൾ കരുതുന്നത്. എന്ത് തന്നെയായാലും മൂന്നാം തവണയും അധികാരത്തിൽ എത്തുമെന്ന ആത്മവിശ്വാസമാണ് ബി.ജെ.പി നേതൃത്വം നൽകുന്ന എൻ.ഡി.എ മുന്നണിക്കുള്ളത്.
രാജ്യത്ത് വളരെയധികം മാറ്റങ്ങൾ കൊണ്ടുവരുവാൻ ബിജെപി നേതൃത്വം നൽകുന്ന സർക്കാരിന് മാത്രമേ കഴിയുകയുള്ളു എന്നാണ് എൻഡിഎ മുന്നണി വ്യക്തമാക്കുന്നത്. എന്നാൽ രാജ്യത്ത് വിദ്വേഷം വളർത്തുവാനും ജനങ്ങൾക്കിടയിൽ വിഭാഗിത ഉണ്ടാക്കുകയും വൻകിട കോർപ്പറേറ്റുകൾക്ക് രാജ്യത്തെ എഴുതി നൽകുവാൻ നരേന്ദ്രമോഡിയുടെ നേതൃത്വത്തിലുള്ള സർക്കാർ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ കക്ഷികൾ ആരോപിക്കുന്നു. എന്ത് തന്നെയായാലും നരേന്ദ്രമോഡി നേതൃത്വം നൽകുന്ന എൻഡിഎ മുന്നണി മൂന്നാം തവണയും അധികാരത്തിലെത്തുകയാണെങ്കിൽ പ്രതിപക്ഷ ഐക്യ നിരയിലുള്ള പല കക്ഷികളും ദുർബലപ്പെടുകയും ചിലർ എൻഡിഎ മുന്നണിയിലേക്ക് ചേക്കേറുകയും ചെയ്യും ഇത് ദേശീയ രാഷ്ട്രീയത്തിൽ ഒത്തിരി മാറ്റങ്ങൾക്ക് കാരണമായി തീരുമെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.

































