ആർജെഡി നേതാവും ബിഹാർ മുൻ മുഖ്യമന്ത്രിയുമായ ലാലു പ്രസാദ് യാദവിനെതിരെ അറസ്റ്റ് വാറണ്ട്. മധ്യപ്രദേശിലെ ഗ്വാളിയോർ ഗ്വാളിയോറിലെ എംപി-എംഎൽഎ കോടതിയാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. ആയുധ നിയമവുമായി ബന്ധപ്പെട്ടാണ് ഈ വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. 1995, 97 വർഷങ്ങളിലെ ഫോം 16 പ്രകാരം ആയുധങ്ങൾ വിതരണം ചെയ്തതായി ആക്ഷേപമുണ്ട്. പോലീസ് അന്വേഷണത്തിനൊടുവിൽ ലാലു പ്രസാദ് യാദവിൻ്റെ പേര് ഉയർന്നു. നേരത്തെ ജനുവരി 30ന് എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) ലാലു പ്രസാദിനെ ഏകദേശം 10 മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു.
റെയിൽവേയിൽ ജോലിക്ക് വേണ്ടിയുള്ള ഭൂമി തട്ടിപ്പ് കേസിലെ കള്ളപ്പണം വെളുപ്പിക്കൽ അന്വേഷണവുമായി ബന്ധപ്പെട്ട് ലാലുവിനെ ഏജൻസി ചോദ്യം ചെയ്തിരുന്നു. ലാലു ആദ്യമായാണ് അന്വേഷണ ഏജൻസിക്ക് മുന്നിൽ ഹാജരായത്. രാവിലെ 11 മണിയോടെയാണ് മകൾ മിസ ഭാരതിയോടൊപ്പം ലാലു പ്രസാദ് പട്‌നയിലെ ഇഡി ഓഫീസിലെത്തിയത്. എന്നാൽ മിസയെ അകത്തേക്ക് കടത്തിവിട്ടില്ല. ഇതിനിടെ 70 ചോദ്യങ്ങളാണ് ഇഡി ലാലുവിനോട് ചോദിച്ചത്. രാത്രി ഒമ്പത് മണിയോടെയാണ് ലാലു യാദവ് ഇഡി ഓഫീസിൽ നിന്ന് പുറത്തിറങ്ങിയത്. എന്നാൽ, താൻ നിരപരാധിയാണെന്നായിരുന്നു ലാലു പ്രതികരിച്ചത്.
കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമം (പിഎംഎൽഎ) പ്രകാരം കേസിൻ്റെ അന്വേഷണ ഉദ്യോഗസ്ഥൻ ലാലുവിൻ്റെ മൊഴി രേഖപ്പെടുത്തിയിരുന്നു. ലാലുവിനെ 10 മണിക്കൂർ ചോദ്യം ചെയ്ത അന്വേഷണ ഏജൻസി അഴിമതിയും കള്ളപ്പണവുമായി ബന്ധപ്പെട്ട 70 ചോദ്യങ്ങൾ ചോദിച്ചു. ഓരോ ചോദ്യത്തിനും ഉത്തരം നൽകാൻ ലാലു ഒന്നര മുതൽ രണ്ട് മിനിറ്റ് വരെ എടുത്തതായി വൃത്തങ്ങൾ പറയുന്നു.































