തനിക്കെതിരെ ഉയർന്ന ലൈംഗികപീഡനാരോപണം നിഷേധിച്ച് നടൻ നിവിൻ പോളി. ഇങ്ങനൊരു പെൺകുട്ടിയെ എനിക്ക് അറിയില്ല, കണ്ടിട്ടില്ല, മിണ്ടിയിട്ടില്ല നിവിൻ പോളി പറഞ്ഞു. വ്യാജ ആരോപണങ്ങൾ എൻ്റെ കുടുബത്തെയും ബാധിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പെൺകുട്ടിക്കെതിരെ നിയമപരമായ നടപടികൾ സ്വീകരിക്കും, മാധ്യമങ്ങൾ വാർത്ത കൊടുക്കരുതെന്ന് പറയില്ല പക്ഷേ വാർത്ത കൊടുക്കുമ്പോൾ കാര്യങ്ങൾ കൃത്യമായി പരിശോധിക്കണം നിവിൻ പോളി പറഞ്ഞു.
ഇത്തരം വ്യാജ ആരോപണങ്ങൾക്ക് ആരെങ്കിലും ഒരു ഫുൾസ്റ്റോപ്പ് ഇടണമെന്നും നിവിൻ പോളി പറഞ്ഞു.
നാളെ സത്യം പുറത്തുവരുമ്പോൾ മാധ്യമങ്ങൾ കൂടെയുണ്ടാവണമെന്നും നിവിൻ പറഞ്ഞു.
ഇത്തരം വ്യാജ ആരോപണങ്ങൾക്ക് ആരെങ്കിലും ഒരു ഫുൾസ്റ്റോപ്പ് ഇടണമെന്നും നിവിൻ പോളി പറഞ്ഞു.
ഈ ആരോപണങ്ങൾക്ക് പിറകിൽ ആരൊക്കെയോ ഉണ്ടെന്നാണ് താൻ വിശ്വസിക്കുന്നതെന്നും നിവിൻ പറഞ്ഞു.കേസിലെ മറ്റു പ്രതികളെ തനിക്ക് അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
കോതമംഗലം നേര്യമംഗലം സ്വദേശിനിയായ യുവതിയാണ് നിവിൻ പോളിക്കെതിരെ പീഡന പരാതി നൽകിയത്. സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് 2023-ൽ ദുബായിൽ വെച്ച് പീഡിപ്പിച്ചു എന്നാണ് യുവതി പറഞ്ഞത്.
തുടർന്ന് പ്രത്യേക അന്വേഷണസംഘത്തിന്റെ നിർദേശപ്രകാരം നിവിൻ പോളി ഉൾപ്പെടെ ആറുപേർക്കെതിരെ എറണാകുളം ഊന്നുകൽ പോലീസ് കേസെടുത്തിരുന്നു. ഇതിനുപിന്നാലെയാണ് ആരോപണങ്ങൾ തള്ളിക്കളഞ്ഞുകൊണ്ട് നിവിൻ രംഗത്തെത്തിയത്.
ഞാൻ ഒരു പെൺകുട്ടിയെ അപമാനിച്ചുവെന്ന തെറ്റായ വാർത്ത കണ്ടു. ഇത് തികച്ചും അസത്യമാണെന്ന് ദയവായി അറിയുക. ഈ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് തെളിയിക്കാൻ ഏതറ്റം വരെയും പോകാനും ഉത്തരവാദികളെ വെളിച്ചത്തുകൊണ്ടുവരാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാനും ഞാൻ തീരുമാനിച്ചു. നിങ്ങളുടെ കരുതലിന് നന്ദി. ബാക്കി കാര്യങ്ങൾ നിയമപരമായി കൈകാര്യം ചെയ്യും.” നിവിൻ പോളി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു.
വിദേശത്ത് മറ്റൊരു ജോലിയുമായി ബന്ധപ്പെട്ടാണ് യുവതി പോയത്. അതിനിടയിലാണ് പരാതിക്കാസ്പദമായ സംഭവം നടന്നത്. ഒരു വനിതാ സുഹൃത്താണ് തന്നെ നടന്റെ മുന്നിലേക്കെത്തിച്ചതെന്നും യുവതിയുടെ പരാതിയിൽ പറയുന്നു. നിവിൻ പോളി, പരാതിക്കാരിയുടെ വനിതാ സുഹൃത്ത്, മറ്റ് നാലുപേർ എന്നിവരാണ് കേസിൽ ഉൾപ്പെട്ടിരിക്കുന്നത്
പരാതിക്കാരിയുടെ പ്രതികരണം
നിവിൻ പോളി മയക്കുമരുന്ന് നൽകി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി. തന്നെ അറിയില്ലെന്ന നിവിൻ പോളിയുടെ വാദം കള്ളമെന്നും പരാതിക്കാരി പറഞ്ഞു. സംഭവത്തിൽ നേരത്തെ പരാതി നൽകിയതാണെന്നും യുവതി വ്യക്തമാക്കി.
ശ്രേയ എന്ന ആളാണ് ഇവരെ പരിചയപ്പെടുത്തിയത്. നേരത്തെ നൽകിയ പരാതിയിൽ ലോക്കൽ പോലീസ് അന്വേഷിച്ചിട്ട് നടപടി ഉണ്ടായില്ല.
ദുബായിൽ വെച്ചാണ് അതിക്രമം ഉണ്ടായത്. സിനിമയിൽ അവസരം വാഗ്ദാനം ചെയ്താണ് പീഡിപ്പിച്ചതെന്ന് പരാതിക്കാരി വ്യക്തമാക്കി.































