അസംസ്കൃത സാധനങ്ങളുടെ വിലക്കയറ്റവും നിർമ്മാണ നിയമങ്ങളിലെ ന്യൂനതകളും നിർമ്മാണ മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കിയതായി പരാതി. കരിങ്കല്ല്, എം സാന്റ്, മെറ്റൽ തുടങ്ങി അസംസ്കൃത ഉൽപ്പന്നങ്ങൾക്കെല്ലാം ഒരു വർഷത്തിനിടെ 25 ശതമാനത്തിനു മുകളിലായി വില വർ ധിച്ചതോടെ പല കമ്പനികളും ഉൽപ്പാദനം കുറച്ച് വില വർധി പ്പിക്കുന്ന സാഹചര്യവും നിലവിൽ മേഖലയ്ക്ക് തിരിച്ചടിയാ വുകയാണ്. ഇതേ സമയം തന്നെ നിലവിലെ കർക്കശ നിയ മങ്ങളിൽ ഇളവു വരുത്തിയാൽ ഉൽപ്പാദനം വർധിക്കുകയും നിർമാണ മേഖല സജീവമാകുകയും സർക്കാർ ഖജനാവിലേക്ക് വരുമാനം വർധിക്കുകയും ചെയ്യുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. വരുമാന മാർഗങ്ങൾ കൊ ട്ടിയടച്ചാണ് സർക്കാർ ഖജനാവ് കാലിയാക്കിയതെന്ന് വിമർ ശം. കടുത്ത നിയന്ത്രണങ്ങളും ഭീമമായ പിഴയും കാരണം അടച്ചുപൂട്ടിയ ക്വാറികൾക്ക് പിഴയിളവോടെ പ്രവർത്തനാനുമതി നൽകിയാൽ സർക്കാർ ഖജ നാവിലേക്ക് പണമൊഴുകുമെന്നാണ് ചൂണ്ടിക്കാട്ടൽ. 15 വർ ഷം മുമ്പ് സംസ്‌ഥാനത്ത് ആറായിരത്തോളം ക്വാറികളാണ് പ്രവർത്തിച്ചിരുന്നത്
പലകാരണങ്ങളാൽ അയ്യായിരത്തി മുന്നൂറിലേറെ ക്വാറികൾ ഇക്കാലയളവിൽ അടച്ചുപൂട്ടിയെന്നാണ് കണക്ക്. നിലവിലുള്ള 686 ക്വാറികൾ അടച്ചുപൂട്ടലിന്റെ വക്കിലാണെന്ന് ഉടമകൾ പറയുന്നു. സർക്കാരിന്റെ വ്യവസായ നയത്തിൽ വിശ്വസിച്ച് ഈ മേഖല യിൽ നിക്ഷേപം നടത്തിയ സംരംഭകരാണ് ക്വാറികൾ അട ഞ്ഞു കിടക്കുന്നതിലൂടെ കടക്കെണിയിലായതെന്നാണ് ഇ വരുടെ വിമർശനം. ഒരു യൂണിറ്റിൽ നിന്ന് 20 മുതൽ 50 കോടി രൂപ വരെ വാർഷിക വരുമാനം ലഭിച്ചിരുന്ന യൂണിറ്റുകളാണ് അടഞ്ഞുകിടക്കുന്നത്. ലഭിക്കുന്ന വരുമാനത്തിന്റെ 80 ശതമാനവും സർക്കാരിലേക്കാണ് പോയിരുന്നതെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. പട്ടയ ഭൂമിയിൽ ക്വാറി-ക്രഷർ യൂണിറ്റുകൾ അനുവദിക്കാനാവില്ലെന്നാണ് റവന്യൂ, ജിയോളജി വകുപ്പുകളുടെ നിലപാട്. 25 വർഷമായി പ്രവർത്തിച്ചുവരുന്ന യൂണിറ്റുകൾ വരെ ഇത്തരത്തിൽ അടച്ചുപൂട്ടിയെന്ന് ഉടമകൾ പറയുന്നു. വില്ലേജ് ഓഫിസർ മുതൽ തഹസിൽദാർ, ജില്ലാ കലക്‌ടർ, മൈനിങ് ആൻഡ് ജിയോളജി വകുപ്പ്, ഡയറക്‌ടറേറ്റ് എന്നിങ്ങനെ ഒട്ടുമിക്ക വകുപ്പുകളിൽ നിന്നും ആവശ്യമായ അനുമതി ക്വാറി നടത്തിപ്പിന് ആവശ്യമാണ്.
ഫാക്ടറീസ് ആൻഡ് ബോയിലേഴ്‌സ് ലൈസൻസ്, പഞ്ചാ യത്ത് ലൈസൻസ്, മലിനീകരണ നിയന്ത്രണ ബോർഡ് ലൈസൻസ്. എക്സ്‌പ്ലോസിവ് ലൈസൻസ് എന്നിവയും ആവശ്യമാണ്. ഈ മേഖലയിൽ ആയിരക്കണക്കിനു പേർ തൊഴിലെടുക്കുന്നുണ്ട്. ക്വാറികളിൽ നിന്നുള്ള റോയൽറ്റി, ജി.എസ്. ടി, ഇന്ധനനികുതി ഉൾപ്പെടെ 10 കോടിയിലേറെ രൂപയും ഓരോദിവസവും സർക്കാരിനു നഷ്ടമാകുന്നു. നിർമാണമേഖല പ്രതിസന്ധിയിലാകുന്നതിനൊപ്പം കരിങ്കൽ ഉൽപ്പന്നവില കുതിക്കുന്നതും നിർമ്മാണമേഖലയെ തളർത്തി. 1964ലെ നിയമപ്രകാരം അനുവദിച്ച എൽ. എ. പട്ടയത്തിൽ അവ്യക്‌തതയുണ്ടെങ്കിൽ അത് തിരുത്തി നിയമനിർമാണം നടത്താൻ സർക്കാർ തയാറാവണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. നിയമനിർമാണം നടത്തിയ ശേഷം ക്വാറി ക്രഷർ ഉടമകളിൽനിന്നു പുതിയ അപേക്ഷ വാങ്ങി ക്വാറികളുടെ പ്രവർത്തനം ക്രമപ്പെടുത്തണമെന്ന് 2022 മേയിലാണ് ഹൈക്കോടതി നിർദേശിച്ചത്. നിയമം നിർമിക്കാമെന്നു സർക്കാർ ഹൈക്കോടതിയിൽ 20 നൽകിയെങ്കിലും ഇക്കാര്യത്തിൽ ഒരു നീക്കവും ഉണ്ടായിട്ടില്ലെന്നാണ് ഉടമകളുടെ വിമർശനം. പട്ടയഭൂമിയിൽ നിർമാണങ്ങൾ ഉൾപ്പെടെ മറ്റെല്ലാ പ്രവർ ത്തികൾക്കും അനുമതി കൊടുക്കുമ്പോഴാണ് ക്വാറി ക്രഷർ യൂണിറ്റുകളോട് ഉദ്യോഗസഥരുടെ ഇരട്ടത്താപ്പെന്നാണ് വിമർശനം.
ദേശീയപാത ഉൾപ്പെടെയുള്ള നിർമാണപ്രവൃത്തി കൾ ഇഴയുന്നതിന് പ്രധാന കാരണം സംസ്‌ഥാനത്ത് ക്വാറി ഉൽപ്പന്നങ്ങളുടെ അലഭ്യതയാണെന്ന് ചെറുകിട ക്വാറി കഷർ അസോസിയേഷൻ ജനറൽ സെക്രട്ടറി എം.കെ. ബാബു പറഞ്ഞു.































